അടൂര്‍: ഡയാലിസിസ് കഴിഞ്ഞ് അനുജനൊപ്പം മടങ്ങുമ്പോഴുണ്ടായ അപകടത്തില്‍ ജ്യേഷ്ഠന്‍ മരിച്ചു. എണ്ണയ്ക്കാട് (പ്രണവം) വീട്ടില്‍ പരേതനായ സുകുമാരപിളളയുടേയും പദ്മാവതിയമ്മയുടേയും മകന്‍ ഹരീഷ് കുമാര്‍ (48) ആണ് മരിച്ചത്. ചൂരക്കോട് തയ്യില്‍ പടിയില്‍ വെച്ചാണ് അപകടം നടന്നത്. കൊട്ടരക്കര ഗവ.ആശുപത്രിയിലെ ഡയാലിസിസ് കഴിഞ്ഞ് സഹോദരന്‍ ഗിരീഷിനൊപ്പം വരുമ്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ മറിയുകയായിരുന്നു. തുടര്‍ന്ന് ഹരീഷിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകും വഴി നില കൂടുതല്‍ മോശമായി ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഭാര്യ: ബിന്ദു ഹരീഷ് (സ്റ്റാഫ് നെഴ്‌സ് ലൈഫ് ലൈന്‍ ആശുപത്രി അടൂര്‍).മകള്‍ : ആരാധ്യ ഹരീഷ്.
സ്‌കൂട്ടർ മറിഞ്ഞ് ഡയാലിസിസ് കഴിഞ്ഞ് മടങ്ങിയ രോഗി മരിച്ചു
RECENT NEWS
Advertisment