രണ്ട് അദാനി ഗ്രൂപ്പ് നിക്ഷേപകർക്ക് സെബിയുടെ മുന്നറിയിപ്പ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : അദാനി ഗ്രൂപ്പിൽ നിക്ഷേപമുള്ള 2 മൊറീഷ്യസ് ഫണ്ടുകൾ ഓഹരിപങ്കാളിത്ത ത്തിൻ്റെ വിവരങ്ങൾ ലഭ്യമാക്കാത്തതിനെത്തുടർന്ന് ഓഹരിവിപണി നിയന്ത്രണ ഏജൻസിയായ സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ട്. ഓഹരിയുടമകളുടെ അടക്കം വിവരങ്ങൾ നൽകാതിരുന്നാൽ പിഴ ചുമത്തുകയോ ലൈസൻസ് റദ്ദാക്കുകയോ ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. 2023ലെ ഹിൻഡൻബർഗ് റിപ്പോർട്ടിനു പിന്നാലെ അദാനി ഗ്രൂപ്പും അതിലെ 13 വിദേശനിക്ഷേപകരും സെബിയുടെ അന്വേഷണ പരിധിയിലാണ്.

ലിസ്‌റ്റഡ് കമ്പനികളിൽ 25 ശതമാനമെങ്കിലും ഓഹരി പൊതു (പബ്ലിക്)ഓഹരിയുടമകളുടേതായിരിക്കണമെന്നാണ് ചട്ടം. എന്നാൽ ഇത് ലംഘിക്കപ്പെട്ടുവെന്നായിരുന്നു ഹിൻഡൻബർഗിൻ്റെ ആരോപണം. എലാര ഫണ്ട്സ്, വെസ്പെര ഫണ്ട് എന്നിവയോട് 2023 മുതൽ ഓഹരിയുടമകളുടെ വിവരങ്ങൾ സെബി തേടുന്നുണ്ട്. എന്നാൽ ഇരുസ്ഥാപനങ്ങളും ഇത് നൽകാൻ തയാറായിട്ടില്ല. നൽകാത്തതിന്റെ കാരണവും വ്യക്തമാക്കിയിട്ടില്ല. തുടർന്നാണ് സെബിയുടെ മുന്നറിയിപ്പ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരിയിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക് പരിക്കേറ്റു

0
താമരശ്ശേരി: താമരശ്ശേരി മിനി ബൈപ്പാസ് റോഡിലെ കെട്ടിടത്തിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക്...

​എബോള വൈറസ് വ്യാപനത്തിന്റെ പുതിയ കണക്കുകൾ ആശങ്കാജനകം ; ഏറ്റവും മോശമായ സാഹചര്യം വരാനിരിക്കുന്നതേയുള്ളൂ...

0
കോംഗോ : ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള വ്യാപനം പ്രഭവകേന്ദ്രമായ...

രണ്ട് നിലകളുള്ള ആഡംബര എസ്‌യുവിയുമായി ഷവോമി

0
ആഡംബര വാഹന നിർമ്മാണ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി പ്രമുഖ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ...

നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി വ്ലാദിമിർ പുടിനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

0
ഡൽഹി: നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി റഷ്യൻ പ്രസിഡൻ്റ്...