രണ്ട് അദാനി ഗ്രൂപ്പ് നിക്ഷേപകർക്ക് സെബിയുടെ മുന്നറിയിപ്പ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : അദാനി ഗ്രൂപ്പിൽ നിക്ഷേപമുള്ള 2 മൊറീഷ്യസ് ഫണ്ടുകൾ ഓഹരിപങ്കാളിത്ത ത്തിൻ്റെ വിവരങ്ങൾ ലഭ്യമാക്കാത്തതിനെത്തുടർന്ന് ഓഹരിവിപണി നിയന്ത്രണ ഏജൻസിയായ സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ട്. ഓഹരിയുടമകളുടെ അടക്കം വിവരങ്ങൾ നൽകാതിരുന്നാൽ പിഴ ചുമത്തുകയോ ലൈസൻസ് റദ്ദാക്കുകയോ ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. 2023ലെ ഹിൻഡൻബർഗ് റിപ്പോർട്ടിനു പിന്നാലെ അദാനി ഗ്രൂപ്പും അതിലെ 13 വിദേശനിക്ഷേപകരും സെബിയുടെ അന്വേഷണ പരിധിയിലാണ്.

ലിസ്‌റ്റഡ് കമ്പനികളിൽ 25 ശതമാനമെങ്കിലും ഓഹരി പൊതു (പബ്ലിക്)ഓഹരിയുടമകളുടേതായിരിക്കണമെന്നാണ് ചട്ടം. എന്നാൽ ഇത് ലംഘിക്കപ്പെട്ടുവെന്നായിരുന്നു ഹിൻഡൻബർഗിൻ്റെ ആരോപണം. എലാര ഫണ്ട്സ്, വെസ്പെര ഫണ്ട് എന്നിവയോട് 2023 മുതൽ ഓഹരിയുടമകളുടെ വിവരങ്ങൾ സെബി തേടുന്നുണ്ട്. എന്നാൽ ഇരുസ്ഥാപനങ്ങളും ഇത് നൽകാൻ തയാറായിട്ടില്ല. നൽകാത്തതിന്റെ കാരണവും വ്യക്തമാക്കിയിട്ടില്ല. തുടർന്നാണ് സെബിയുടെ മുന്നറിയിപ്പ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്തെ പ്രധാനപ്പെട്ട വികസന പദ്ധതിക്ക് കെ. കരുണാകരന്റെ പേര് നൽകണം : അഡ്വ. വെട്ടൂർ...

0
പത്തനംതിട്ട: സംസ്ഥാനത്ത് നടപ്പിലാക്കുന്ന പ്രധാനപ്പെട്ട ഏതെങ്കിലും വികസന പദ്ധതിക്ക് മുൻ മുഖ്യമന്ത്രി...

കോന്നി–അച്ചൻകോവിൽ–തെങ്കാശി–രാജപാളയം വനപാത യാഥാർത്ഥ്യമാക്കണം : അടൂര്‍  എം.എൽ.എ  അഡ്വ സി.വി. ശാന്തകുമാർ

0
കോന്നി: കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്–അച്ചൻകോവിൽ വഴി തെങ്കാശി–രാജപാളയം വനപാത...

വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാന്‍ യുഡിഎഫ് കൂട്ടുനില്‍ക്കുന്നു : ലിസിദിവാന്‍

0
റാന്നി: രാജ്യത്തിന്റെ മതേതര വിദ്യാഭ്യാസ മൂല്യങ്ങളെ തകർക്കാനും വർഗീയ അജണ്ടകൾ അടിച്ചേൽപ്പിക്കാനുമുള്ള...

ഇടുക്കിയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി

0
ഇടുക്കി: ശാന്തൻപാറയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി. ഈശ്വരൻ...