സെക്രട്ടേറിയറ്റിലെ തീപിടിത്തം ; നശിച്ചത് പതിനായിരത്തിലേറെ പേജുകളെന്ന് പോലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സെക്രട്ടേറിയറ്റിലെ തീപിടിത്തത്തില്‍ നശിച്ചത് പതിനായിരത്തിലേറെ പേജുകളെന്ന് പോലീസ്. ഭൂരിഭാഗവും സര്‍ക്കാര്‍ വിജ്ഞാപനത്തിന്റെയും ഗസ്റ്റ് ഹൗസ് ബുക്കിങ്ങുകളുടെയും പകര്‍പ്പെന്നും കണ്ടെത്തല്‍. തീപിടിത്തതിന്റെ കാരണം കണ്ടെത്താനുള്ള ഫൊറന്‍സിക് റിപ്പോര്‍ട്ട് വേഗം നല്‍കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം ലാബിന് കത്ത് നല്‍കി.

സെക്രട്ടേറിയറ്റിലെ തീപിടിത്തതില്‍ കാര്യമായ ഫയലുകളൊന്നും നശിച്ചിട്ടില്ലെന്ന നിഗമനത്തിലേക്കാണ് പോലീസിന്റെയും അന്വേഷണം എത്തുന്നത്. തീപിടിച്ചെങ്കിലും 90 ശതമാനം കടലാസുകളും ഭാഗികമായി മാത്രമാണ് നശിച്ചത്. തീ അണയ്ക്കാന്‍ വെള്ളം ഒഴിച്ചതോടെയും കുറച്ച് കടലാസുകള്‍ക്ക് കേടുപാട് സംഭവിച്ചു.

ദുരന്തനിവാരണ അതോറിറ്റി കമ്മിഷണര്‍ എ. കൗശിഗന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയും എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലെ പോലീസ് സംഘവും സംയുക്തമായി ഈ കടലാസുകള്‍ സ്കാന്‍ ചെയ്ത് വീണ്ടെടുത്ത് പരിശോധിച്ചു. അതില്‍ നിന്നാണ് പതിനായിരത്തി ഒരുന്നൂറിലേറെ കടലാസുകളാണ് ഭാഗികമായി നശിച്ചതെന്ന് കണ്ടെത്തിയത്.  ഇവയില്‍ അധികവും 2018 മുതലുള്ള സര്‍ക്കാര്‍ വിജ്ഞാപനങ്ങളുടെ പകര്‍പ്പും ഗസ്റ്റ് ഹൗസ് ബുക്കിങ്ങുകളുടെയും വിഐപി യാത്രകളുടെയും രേഖകളെന്നുമാണ് കണ്ടെത്തിയത്. ഇവയെല്ലാം ഇ ഫയലാക്കിയിട്ടുണ്ടോയെന്ന പരിശോധന നടന്ന് വരികയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...

​’മദ്യമുതലാളിമാർക്ക് ഇത്രയും ആനുകൂല്യങ്ങൾ നൽകുന്നത് തെറ്റായ സന്ദേശം’; സർക്കാരിനെതിരെ അബ്ദു സമദ് പൂക്കോട്ടൂർ

0
മലപ്പുറം: മദ്യത്തിന്റെ വ്യാപനം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എസ് വൈ എസ്...

​കരിമണൽ മേഖലയിൽ സ്വകാര്യവൽക്കരണമില്ല; യു-ടേൺ അടിക്കാതെ സർക്കാർ നയം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

0
തിരുവനന്തപുരം: സ്വകാര്യവല്‍ക്കരണം എന്ന ആരോപണം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍....