മമത ബാനർജിയുടെയും അനന്തരവൻ അഭിഷേക് ബാനർജിയുടെയും സുരക്ഷാ ക്രമീകരണങ്ങള്‍ വെട്ടിക്കുറച്ചു

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് സർക്കാരിന്റെ പതനത്തിന് പിന്നാലെ മുഖ്യമന്ത്രി മമത ബാനർജിയുടെയും അനന്തരവൻ അഭിഷേക് ബാനർജിയുടെയും സുരക്ഷാ ക്രമീകരണങ്ങള്‍ വെട്ടിക്കുറച്ചു. ബുധനാഴ്ച രാവിലെ മുതൽ ഇവരുടെ വസതികൾക്ക് മുന്നിലുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം പോലീസ് വെട്ടിക്കുറച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം നേടിയതിന് തൊട്ടുപിന്നാലെയാണ് ഈ നടപടി. മമതയ്ക്കും അഭിഷേകിനും ഇനി Z+ കാറ്റഗറി സുരക്ഷ മാത്രമാണ് ലഭിക്കുക. ഇതിനുപുറമെ അധികമായി വിന്യസിച്ചിരുന്ന പൊലീസ് സേനയെ പൂർണ്ണമായും പിൻവലിച്ചു.

മമത ബാനർജിയുടെ വസതിയായ 188എ ഹരീഷ് ചാറ്റർജി സ്ട്രീറ്റ്, പാർട്ടിയുടെ ആസ്ഥാനമായ 121 കാളിഘട്ട് റോഡ്, അഭിഷേക് ബാനർജിയുടെ ഓഫീസായ 9 കാമാക് സ്ട്രീറ്റ് എന്നിവിടങ്ങളിലെ സുരക്ഷയാണ് കുറച്ചത്. ബാരിക്കേഡുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. നേരത്തെ ഉണ്ടായിരുന്ന സിസർ ബാരിക്കേഡുകൾക്ക് പകരം സാധാരണ ഗാർഡ് റെയിലുകൾ സ്ഥാപിച്ചു. ഭരണം കൈവിട്ടതോടെ ഔദ്യോഗിക പദവികളുടെ ഭാഗമായി ലഭിച്ചിരുന്ന പ്രത്യേക പരിഗണനകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പോലീസിന്റെ ഈ അടിയന്തര നീക്കം. 294 സീറ്റുകളിലേക്ക് നടന്ന ആവേശകരമായ പോരാട്ടത്തിൽ 207 സീറ്റുകൾ നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. നിലവിലെ ഭരണകക്ഷിയായിരുന്ന തൃണമൂൽ കോൺഗ്രസിന് 80 സീറ്റുകൾ മാത്രമാണ് നേടാനായത്. ഒരു സീറ്റിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പുനർപോളിംഗ് പ്രഖ്യാപിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...