അതി വേഗ രക്ഷാ പ്രവര്‍ത്തനം ; ഒഴിവാക്കിയത് വന്‍ ദുരന്തം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അതി വേഗ രക്ഷാ പ്രവര്‍ത്തനം ഒഴിവാക്കിയത് വന്‍ ദുരന്തം . അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിന് ആദ്യം ഓടിയെത്തിയത് വയനാട് കലക്ടറുടെ ഡ്രൈവര്‍ ഗ്രേഡ് എസ്‌ഐ പി.ബി.സുനില്‍കുമാര്‍. പോലീസ് പരിശീലനത്തിനിടെ ലഭിച്ച ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ അപകടം പറ്റിയവരെ മിനിറ്റുകള്‍ക്കകം വാഹനത്തിനു പുറത്തെത്തിക്കാന്‍ കഴിഞ്ഞതു കാരണം വന്‍ ദുരന്തം വഴിമാറി. ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സുനില്‍കുമാര്‍ ഉള്‍പ്പെട്ട 27 അംഗങ്ങള്‍ അപകടത്തില്‍പെട്ട ബസിന്റെ 100 മീറ്റര്‍ പിന്നിലായി ഉണ്ടായിരുന്നു. വളവ് തിരിഞ്ഞുപോകുന്ന ബസ് പെട്ടെന്ന് കുഴിയിലേക്കു മറിയുന്നതാണ് കാണുന്നത്.

ഇവര്‍ സഞ്ചരിച്ചിരുന്ന മിനി ബസിലെ തീര്‍ഥാടകരില്‍ ഏറെയും യുവാക്കളായിരുന്നു.അപകട സ്ഥലത്ത് ഇവരുടെ വാഹനം നിര്‍ത്തി യുവാക്കളുടെ സംഘം ഓടി ബസിനടുത്ത് എത്തി.ബസ് ഒരു വശത്തേക്കു ചെരിഞ്ഞ് കിടക്കുന്നതിനാല്‍ തീര്‍ഥാടകരില്‍ മിക്കവരും ഒന്നിനു പുറത്ത് ഒന്നൊന്നായാണ് കിടന്നിരുന്നത്. ബസിന്റെ പിന്നിലെ ഗ്ലാസ് തകര്‍ത്താണ് സംഘം ഉള്ളില്‍ കടന്നത്. വാഹനത്തിനടുത്തേക്ക് ഓടുന്നതിനിടെ സുനില്‍കുമാര്‍ 112ല്‍ പൊലീസ് ആസ്ഥാനത്ത് ഫോണില്‍ വിളിച്ച് അപകട വിവരങ്ങള്‍ കൈമാറി. ഒപ്പം കൃത്യ സ്ഥലവും അറിയിച്ചു.

രക്ഷാപ്രവര്‍ത്തകര്‍ ബസിനുള്ളില്‍ കടന്നപ്പോഴാണ് ഡീസല്‍ പൊട്ടി ഒഴുക്കുന്നത് കാണുന്നത്. ഉടന്‍ തന്നെ സുനില്‍കുമാര്‍ വീണ്ടും 112 വിളിച്ച് അഗ്‌നിരക്ഷാ സേനയുടെ സഹായവും തേടി.ഇതിനോടകം തന്നെ ബസിനുള്ളില്‍ ഉണ്ടായിരുന്ന 4 പേര്‍ ഒഴികെ എല്ലാവരെയും റോഡില്‍ ചുമന്ന് എത്തിച്ചു. പത്ത് മിനിറ്റിനുള്ളില്‍ പോലീസും അഗ്‌നിരക്ഷാ സേനയും നാട്ടുകാരും എത്തി.സ്തുത്യര്‍ഹമായ സേവനത്തിനു 2016ല്‍ സുനില്‍കുമാറിനു മുഖ്യമന്ത്രിയുടെ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് സംഘം വയനാട്ടിലേക്കു തിരിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രധാന മണ്ഡലങ്ങളിലെ പരാജയം വേദനിപ്പിച്ചു ; പാർട്ടി ഇനിയും ഐക്യത്തോടെ മുന്നോട്ട് പോകും :...

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് സിപിഐയിലെ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊളളുന്നുവെന്ന് സിപിഐ സംസ്ഥാന...

നിർമ്മാണത്തിന് ചെലവായത് 1800 കോടി രൂപ ; രാമക്ഷേത്ര സംഭാവന ക്രമക്കേട് ആരോപണങ്ങളിൽ...

0
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭരണസംവിധാനം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനായി തിരുമല തിരുപ്പതി...

​ കിടപ്പുമുറിയിൽ സിസിടിവി; 26കാരിയുടെ മരണത്തിൽ ഭർത്താവിന്റെ ക്രൂരതകൾ വെളിപ്പെടുത്തി പെൺകുട്ടിയുടെ മാതാപിതാക്കൾ...

0
മുംബൈ: കിടപ്പുമുറിയിൽ അടക്കം സിസിടിവി വച്ച് ഡോക്ടറായ ഭർത്താവിന്റെ നിരീക്ഷണം. അയൽവാസിയായ...

ആക്രമണം തുടരുന്നിടത്തോളം ഹോർമുസ് കടലിടുക്ക് അടച്ചിടും : ഇറാൻ നിലപാട് കടുപ്പിക്കുന്നു

0
ടെഹ്റാൻ: ലെബനന് നേരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളും പരമാധികാര ലംഘനങ്ങളും തുടരുന്നിടത്തോളം...