സംസ്ഥാന സർക്കാരിനും ഹാരിസൺ മലയാളം കമ്പനിക്കും തിരിച്ചടി; ചെറുവള്ളി എസ്റ്റേറ്റ് വ്യാജ പ്രമാണം ചെയ്ത് വിറ്റു എന്ന കേസിൽ കോടതി ഉത്തരവിൻ മേൽ ജാമ്യമില്ല വകുപ്പുകൾ ചുമത്തി കേസ്

For full experience, Download our mobile application:
Get it on Google Play
പത്തനംതിട്ട : കേരള സർക്കാരിൻറെ അധീനതയിലുള്ള ചെറുവള്ളി എസ്റ്റേറ്റ് ഗോസ്പൽ ഫോർ ഏഷ്യ എന്ന ട്രസ്റ്റിന് വ്യാജ രേഖകൾ ചമച്ച് ഉടമസ്ഥാവകാശം കൈമാറി എന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതിയിൽമേൽ നടപടിയെടുത്ത് കോടതി. കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (2) ആണ് നിർണായക ഇടപെടൽ നടത്തിയത്. 1955ലെ ഇടവക റൈറ്റ്സ് അക്ക്വസേഷൻ ആക്ട് പ്രകാരം 1955 ഒക്ടോബർ മാസം പതിനൊന്നാം തീയതി സംസ്ഥാന സർക്കാർ നാലു ലക്ഷത്തി പതിനാറായിരത്തി മുന്നൂറ്റി അമ്പത്തിയെട്ട് രൂപ പ്രതിഫലം നൽകി രേഖാമൂലം സർക്കാരിന്റെയും പൊതുജനങ്ങളുടെയും ഉടമസ്ഥാവകാശത്തിലേക്ക് മാറ്റിയ രണ്ടായിരത്തിൽപരം ഏക്കർ വസ്തുവാണ് തങ്ങളുടെ അധീനതയിലും ഉടമസ്ഥതയിലും ഉള്ള ചെറുവള്ളി എസ്റ്റേറ്റ് എന്ന് ചൂണ്ടിക്കാട്ടി വ്യാജ രേഖകൾ ചമച്ച് ഹാരിസൺ മലയാളം കമ്പനി ഗോസ്പൽ ഫോർ ഏഷ്യ എന്ന് ട്രസ്റ്റിന് കൈമാറിയത് എന്ന് ചൂണ്ടിക്കാട്ടീ ഫയൽ ചെയ്ത ക്രിമിനൽ അന്യായത്തിന്മേൽ വിശദമായ വാദം കേട്ട ശേഷമാണ് കോടതി അന്തിമ ഉത്തരവ് പുറപ്പെടുവിച്ചതും പോലീസിനോട് ജാമ്യമില്ല വകുപ്പുകൾ ചുമത്തി കേസെടുക്കാൻ ആവശ്യപ്പെട്ടതും.
കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ മണിമല എരുമേലി പോലീസ് സ്റ്റേഷനുകളിലായി യഥാക്രമം ക്രൈം നമ്പർ 128/2026, 96/2026 എന്നിങ്ങനെ കേസടുത്തതും എഫ്ഐആർ രജിസ്റ്റർ ചെയ്തതും. പൊതുമുതൽ നശീകരണം, വ്യാജരേഖ ചമയ്ക്കൽ, വഞ്ചന, സർക്കാർ മുതൽ കൈവശപ്പെടുത്തൽ മുതലായ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. വസ്തു വാങ്ങി എന്ന് പറയപ്പെടുന്ന ഗോസ്പൽ ഫോർ ഏഷ്യ ട്രസ്റ്റിന് ഇന്ത്യയിൽ രജിസ്ട്രേഷൻ ഇല്ല എന്ന ആക്ഷേപവും കേസുമായി ബന്ധപ്പെട്ട് ഉയർന്നു വരുന്നുണ്ട്. 2018ൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് വസ്തുവിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് ഹൈക്കോടതി നിർദ്ദേശം അനുസരിച്ച് പാലാ സബ് കോടതി പരിഗണിച്ചിരുന്നു എങ്കിലും പ്രോസിക്യൂഷൻ സർക്കാരിൻറെ ഉടമസ്ഥത തെളിയിക്കുന്നതിനുള്ള അടിസ്ഥാന രേഖകൾ പോലും ഹാജരാക്കാതെ വന്നതിനാൽ ഗോസ്പൽ ഫോർ ഏഷ്യയ്ക്ക് അനുകൂലമായ വിധി ഉണ്ടാവുകയായിരുന്നു.
എന്നാൽ കേവലം വസ്തുവിന്റെ ഉടമസ്ഥാവകാശ തർക്കം എന്നതിനപ്പുറം കേസിൽ ക്രിമിനൽ ഗൂഢാലോചനയുടെ മാനങ്ങൾ ഉണ്ട് എന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി അഭിഭാഷകനായ ബേബി സൈമൺ എന്ന പാലാ സ്വദേശി അഡ്വക്കേറ്റ് രാജേഷ് എം മേനോൻ വഴി കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ പുതിയ അന്യായം ഫയൽ ചെയ്യുകയായിരുന്നു. തർക്കവസ്തുവിൻമേൽ സംസ്ഥാന സർക്കാരിനുള്ള ഉടമസ്ഥാവകാശം തെളിയിക്കുന്നതിന് ആവശ്യമായ 1955ലെ ആധാരം (നമ്പർ – 4581/1955), ബന്ധപ്പെട്ട ഗസറ്റ് വിജ്ഞാപനങ്ങൾ ഉൾപ്പെടെയുള്ള രേഖകൾ അടക്കം സമർപ്പിച്ചാണ് അന്യായം ഫയൽ ചെയ്തത്. രേഖകൾ വിശദമായി പരിശോധിച്ച് ശേഷമാണ് വസ്തു നിലനിൽക്കുന്ന പോലീസ് സ്റ്റേഷനുകളായ മണിമല എരുമേലി എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർക്ക് ബന്ധപ്പെട്ട വകുപ്പുകൾ ചുമത്തി കേസെടുക്കുവാൻ കോടതി നിർദ്ദേശം നൽകിയത്.
new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....