കണ്ണൂര്‍ : വീട്ടിലേക്ക് ഒരംഗം കൂടി വരുന്നതിനായി കാത്തിരുന്ന കുടുംബത്തിലേക്കാണ് വന്‍ ദുരന്തം തീയായി വീണത്. കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചാണ് പൂര്‍ണ ഗര്‍ഭിണിയായിരുന്ന റീഷയും ഭര്‍ത്താവ് പ്രജിത്തും മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുറ്റിയാട്ടൂരിലെ പ്രജിത്തിന്‍റെ വീട്ടിൽ എത്തിച്ചു. പൊതിഞ്ഞു കെട്ടിയ മൃതദേഹങ്ങള്‍ക്ക് മുകളില്‍ വെച്ച ഫോട്ടോയ്ക്ക് അവസാന ചുംബനം നല്‍കിയാണ് പ്രജിത്തിനും റീഷയ്ക്കും കുടുംബാംഗങ്ങൾ വിട നൽകിയത്.
കാര്‍ കത്തിയമര്‍ന്ന് അച്ഛനും അമ്മയും മരിച്ചതോടെ ഒറ്റയ്ക്കായത് ഏഴുവയസുകാരി ശ്രീപാര്‍വതിയാണ്. കുഞ്ഞുവാവയെ പ്രതീക്ഷിച്ച് രാവിലെ അച്ഛന്‍ പ്രജിത്തിനും അമ്മ റീഷയ്ക്കുമൊപ്പം കാറില്‍ ആശുപത്രിയിലേക്ക് പോയതായിരുന്നു ശ്രീപാര്‍വതിയും. എന്നാല്‍ യാത്ര വലിയൊരു ദുരന്തത്തിലാണെത്തിയത്. കണ്‍മുന്നില്‍ കാര്‍ കത്തിയ സംഭവം കുഞ്ഞുമനസ്സില്‍ വലിയൊരു ആഘാതമായി മാറി. സംസ്‌കാരസമയത്ത് കുഞ്ഞിനെ ബന്ധുജനങ്ങള്‍ ചേര്‍ത്തുപിടിച്ച് നില്‍ക്കുകയായിരുന്നു. നൂറുകണക്കിനാളുകളാണ് ദുരന്തവാര്‍ത്തയറിഞ്ഞ് പ്രിജിത്തിന്‍റെയും റീഷയുടെയും വീടുകളിലെത്തിയത്.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.





























