ചേര്‍ത്തല എസ്‌എച്ച്‌ നഴ്‌സിങ് കോളേജിനെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യര്‍ത്ഥിനികള്‍ ; വൈസ് പ്രിന്‍സിപ്പാളിനെ സസ്പെന്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : വൈസ് പ്രിന്‍സിപ്പല്‍ ലൈംഗികമായി അധിക്ഷേപിച്ചെന്ന നഴ്സിങ് വിദ്യാര്‍ത്ഥിനികളുടെ  പരാതിയില്‍ ചേര്‍ത്തല എസ്‌എച്ച്‌ നഴ്‌സിങ് കോളേജ് വൈസ് പ്രിന്‍സിപ്പാളിനെ സസ്പെന്‍റ് ചെയ്തു. നഴ്സിംഗ് കൗണ്‍സിലിന്റെതാണ് നടപടി. കോളേജിനെതിരെയും നടപടി വന്നേക്കും. എസ്‌എച്ച്‌ നഴ്‌സിങ് കോളേജ്  അധികൃതര്‍ക്ക് എതിരെ ഗുരുതര ആരോപണങ്ങളാണ് വിദ്യാര്‍ത്ഥിനികള്‍ ഉന്നയിച്ചത്.

ചേര്‍ത്തല എസ്.എച്ച്‌. നഴ്സിംഗ് കോളേജിലെ വൈസ് പ്രിന്‍സിപ്പാള്‍ ലൈംഗിക അധിക്ഷേപം നടത്തിയതുള്‍പ്പടെ ഗുരുതര കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടി ചേര്‍ത്തല എസ്‌എച്ച്‌ നഴ്സിംഗ് കോളേജിനെതിരെ ആരോഗ്യ സര്‍വകലാശാലയ്ക്ക് നഴ്സിംഗ് കൗണ്‍സില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഒരുമിച്ച്‌ നടക്കുകയോ പഠിക്കുകയോ ചെയ്താല്‍ കുട്ടികള്‍ തമ്മില്‍ സ്വവര്‍ഗ ലൈംഗിക ബന്ധമാണെന്ന് വൈസ് പ്രിന്‍സിപ്പല്‍ ചിത്രീകരിക്കുന്നതായി കുട്ടികള്‍ പരാതിപ്പെട്ടതായി റിപ്പോര്‍ട്ടിലുണ്ട്. അധ്യാപകരുടെ ചെരിപ്പും ഓപ്പറേഷന്‍ തിയേറ്ററിലെ കക്കൂസും വരെ വിദ്യാര്‍ത്ഥിനികളെ കൊണ്ട് വൃത്തിയാക്കിക്കുന്നുവെന്നും വീട്ടില്‍ പോകാന്‍ പോലും അനുവദിക്കാറില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞിരുന്നു.

‘ഒരുമിച്ച്‌ പഠിക്കുന്നത്, സംസാരിക്കുന്നത്, നടക്കുന്നത്, ഇതൊന്നും കാണാന്‍ പാടില്ല. കണ്ടാല്‍ അത് വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള സ്വവര്‍ഗ ലൈംഗിക ബന്ധമായി വൈസ് പ്രിന്‍സിപ്പല്‍ ചിത്രീകരിക്കും എന്നായിരുന്നു ആരോപണം. വസ്ത്രത്തില്‍ ചുളിവുകള്‍ കണ്ടാലും ഇതേ സ്ഥിതിയാണെന്നാണ് മൂന്നാം വര്‍ഷ, നാലാം വര്‍ഷ നഴ്സിംഗ് വിദ്യാര്‍ത്ഥിനികള്‍ ആരോപിക്കുന്നത്. വിശ്വസിക്കാന്‍ പ്രയാസമുള്ള തരത്തില്‍ ഞെട്ടിക്കുന്നതാണ് വിദ്യാര്‍ത്ഥികളുടെ ഓരോ വരിയും. ജയിലിന് സമാനമെന്നാണ് പരിശോധനയില്‍ ഹോസ്റ്റലിനെ വിവരിച്ചിരിക്കുന്നത്. ക്ലിനിക്കല്‍ ഡ്യൂട്ടിയിലുള്ള കുട്ടികള്‍ ലേബര്‍ റൂമിലെയും സര്‍ജിക്കല്‍ വാര്‍ഡിലെയും ഓപ്പറേഷന്‍ തിയേറ്ററിലെയും വരെ വാഷ്ബേസിനും ടോയ‍് ലെറ്റും വൃത്തിയാക്കണം. അവധി ദിനത്തില്‍പ്പോലും പുറത്തോ വീട്ടിലോ പോകാനാകില്ല. പോയാല്‍ പിഴ ഈടാക്കുന്നതാണ് ഇവിടുത്തെ പതിവ്.

ദിവസേന നിര്‍ബന്ധമായും പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കെടുക്കണം. ഒരു മണിക്കൂര്‍ മാത്രമാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുവദിച്ചിരിക്കുന്നത്. ഹോസ്റ്റല്‍ മുറി തിങ്ങി നിറഞ്ഞതില്‍ പരാതി പറഞ്ഞാല്‍ പിന്നെ ഇരുട്ട് മുറിയിലേക്ക് മാറ്റും. മാനസിക പീഡനവും മനുഷ്യാവകാശ ലംഘനവും എന്ന് തുറന്നെഴുതിയാണ് ആരോഗ്യ സര്‍വകലാശാലയുടെ കൂടി ഇടപെടല്‍ കൗണ്‍സില്‍ തേടിയത്. ഈ സാഹചര്യത്തിലാണ്  ആരോഗ്യ സര്‍വകലാശാലയിലെ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി പിടിഎ യോഗം ചേരുന്നത്. നഴ‍്സസ് കൗണ്‍സിലിന് ഒരു കുട്ടിയയച്ച മെസേജിലൂടെയാണ് ഇപ്പോഴത്തെ ഇടപെടലുണ്ടായത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഒന്നരവയസ്സുകാരന്റെ മരണം : നടപടിയെടുക്കാത്ത ശിശുസംരക്ഷണ ഓഫീസ് ജീവനക്കാരനെ പിരിച്ചുവിട്ടു

0
തിരുവനന്തപുരം : നെടുമങ്ങാട്ട് ഒന്നരവയസ്സുകാരൻ രണ്ടാനച്ഛന്റെ മർദനമേറ്റ് മരിക്കാനിടയായ സംഭവത്തിൽ ജില്ല...

വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ എന്തിനുപോയി എന്ന് കടകംപള്ളിയും എന്തിനു വന്നു എന്ന്...

0
തിരുവനന്തപുരം: മുൻ ദേവസ്വം മന്ത്രിയും സിപിഎം നേതാവുമായ കടകംപള്ളി സുരേന്ദ്രൻ ആഭ്യന്തര...

കടയ്ക്കാവൂരിൽ ഷവർമ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ ; 12 പേർ ആശുപത്രിയിൽ

0
കടയ്ക്കാവൂർ : കടയ്ക്കാവൂർ തെക്കുംഭാഗത്ത് പ്രവർത്തിക്കുന്ന ‘സിഗ്നേച്ചർ ഡിഷ്’ എന്ന സ്ഥാപനത്തിൽനിന്നു...

ഭൂട്ടാൻ കാർ കടത്ത് കേസ് ; ദുൽഖറിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് കസ്റ്റംസ്

0
കൊച്ചി: ഭൂട്ടാൻ കാർ കടത്ത് കേസിൽ നടൻ ദുൽഖർ സൽമാനെ വീണ്ടും...