ട്രെയിനിൽ ആക്രമണം നടത്തിയാൽ നല്ല കാലം വരുമെന്ന് പറഞ്ഞു : ഷാരൂഖ് സെയ്‌ഫിയുടെ നിർണായക മൊഴി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കുറ്റം ചെയ്യാൻ തന്നെ പ്രേരിപ്പിച്ചത് മറ്റൊരാളുടെ ഉപദേശമെന്ന് എലത്തൂരിൽ ട്രെയിനിൽ യാത്രക്കാർക്ക് മേൽ പെട്രോളിച്ച് തീ കൊളുത്തിയ കേസിലെ പ്രതി. ചോദ്യം ചെയ്യലിൽ പ്രതി പറഞ്ഞ നിർണായക വിവരങ്ങൾ മാധ്യമങ്ങൾക്ക് കിട്ടി. ആക്രമണം നടത്തിയാൽ നല്ലത് സംഭവിക്കുമെന്ന് ഒരാൾ ഉപദേശം നൽകിയത് കൊണ്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്.

ദില്ലിയിൽ നിന്ന് മുംബൈ വരെ ഒരു സുഹൃത്ത് ഒപ്പമുണ്ടായിരുന്നുവെന്ന് ഷാരൂഖ് സെയ്ഫി പോലീസിനോട് പറഞ്ഞു. ഇയാളെ യാത്രയിലാണ് പരിചയപ്പെട്ടത്. കോഴിക്കോട്ടേക്കുള്ള ജനറൽ ടിക്കറ്റ് ആണ് കൈവശം ഉണ്ടായിരുന്നത്. എന്നാൽ ഏത് സ്റ്റേഷനിൽ ഇറങ്ങി എന്നറിയില്ല. ട്രെയിൻ ഇറങ്ങിയതിന് പിന്നാലെ പമ്പിൽ പോയി മൂന്ന് കുപ്പി പെട്രോൾ വാങ്ങി. തൊട്ടടുത്ത ട്രെയിനിൽ കയറി അക്രമണം നടത്തുകയായിരുന്നു. പെട്രോൾ ഒഴിച്ച ശേഷം കയ്യിൽ കരുതിയ ലൈറ്റർ കൊണ്ട് കത്തിച്ചുവെന്നും പ്രതി പറഞ്ഞു.

ആക്രമണ ശേഷം രണ്ടു കമ്പാർട്ട്മെൻറ് അപ്പുറത്തേക്ക് മാറിയിരുന്നു. ഓടിപ്പോയാൽ പിടിക്കപ്പെടും എന്ന് തോന്നിയതിനാലാണ്. പിന്നീട് അജ്മീറിലേക്ക് പോകാനായിരുന്നു ശ്രമം. മഹാരാഷ്ട്രയിൽ എത്തിയത് പിറ്റേന്നാണ്. ഖേദിനടുത്തുള്ള ഒരു റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ട്രെയിനിൽ നിന്ന് വീണുവെന്നും നാട്ടുകാർ ചേർന്നാണ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചതെന്നും ഷാരൂഖ് സെയ്ഫി പറഞ്ഞു.

ഇന്ന് പുലർച്ചെ രത്നഗിരി റെയിൽവെ സ്റ്റേഷനിൽ വെച്ച് എടിഎസും ഇന്റലിജൻസും മറ്റ് അന്വേഷണ ഏജൻസികളും പ്രതിയെ ചോദ്യം ചെയ്തിരുന്നു. തന്നെ ആക്രമണത്തിന് പ്രേരിപ്പിച്ച സഹയാത്രികൻ ആരാണെന്ന് ഇയാൾ പറഞ്ഞിട്ടില്ല. ഇയാൾ മുംബൈയിൽ ഇറങ്ങിയെന്നാണ് പ്രതിയുടെ മൊഴി. ദില്ലിയിൽ നിന്ന് വന്ന പ്രതി കേരളത്തിലെ ഒരു സ്റ്റേഷനിൽ ഇറങ്ങി. ഇവിടെ വെച്ചാണ് പെട്രോൾ വാങ്ങിയത്. പിന്നീട് അടുത്ത ട്രെയിനിൽ കയറിയ ശേഷം ആക്രമണം നടത്തി രണ്ട് കംപാർട്മെന്റ് അപ്പുറത്തേക്ക് മാറി. ആക്രമണത്തിന് ശേഷം അടുത്ത ട്രെയിനിൽ കയറി മുംബൈയിലേക്ക് പോവുകയായിരുന്നു.

ഖേദിനടുത്തെ റെയിൽവെ സ്റ്റേഷനിൽ വെച്ച് അപകടത്തിൽ പരിക്കേറ്റ ഷാരൂഖിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. ഇതൊരു പ്രാഥമികാരോഗ്യ കേന്ദ്രമായിരുന്നു. പരിക്ക് ഗുരുതരമായതിനാൽ ചിപ്ലുവിലെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്ടർ നിർദ്ദേശിച്ചു. ഇതിനായി ആംബുലൻസ് വിളിച്ചു. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ചിപ്ളുവിലെ കാംതാ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ആംബുലൻസ് ജീവനക്കാരെ ആക്രമിച്ച് പ്രതി കടന്നു കളഞ്ഞു. ഒരു ഇന്ധന ടാങ്കറിന്റെ പുറകിൽ കയറി രക്ഷപ്പെടുകയായിരുന്നു. പിന്നീട് പോലീസ് പിടികൂടിയാണ് രത്നഗിരിയിലെ സിവിൽ ആശുപത്രിയിൽ എത്തിച്ചത്. ഇന്നലെ രാവിലെ ആറുമണിയോടെ ആശുപത്രിയിൽ നിന്നും ഇയാൾ വീണ്ടും മുങ്ങി.

 

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലിസ്റ്റിൻ സ്റ്റീഫന് ആശ്വാസമില്ല ; ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാട് കേസ് കോടതിയിൽ തന്നെ തുടരും,...

0
കൊച്ചി: നിവിന്‍ പോളിയുമായുളള സിനിമാ നിര്‍മ്മാണ തര്‍ക്കത്തില്‍ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്...

പിഎം ശ്രീ നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിൻ്റെ നടപടിയിൽ യൂത്ത് ലീഗിന് അമർഷമെന്ന് റിപ്പോർട്ട്

0
കോഴിക്കോട്: കേന്ദ്രസർക്കാരിൻ്റെ പദ്ധതിയായ പിഎം ശ്രീ നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിൻ്റെ നടപടിയിൽ യൂത്ത്...

ഉദ്യോഗസ്ഥ യോഗം വിളിച്ചു ചേര്‍ത്തത്തില്‍ ഗവര്‍ണറെ രേഖാമൂലം അതൃപ്തി അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

0
തിരുവനന്തപുരം: ഉദ്യോഗസ്ഥ യോഗം വിളിച്ചു ചേര്‍ത്തത്തില്‍ ഗവര്‍ണറെ രേഖാമൂലം അതൃപ്തി അറിയിച്ച്...

​പി.എം ശ്രീ വിവാദത്തിൽ യു.ഡി.എഫിനെതിരെ പിണറായി വിജയൻ ; കേന്ദ്ര പദ്ധതി വെറുതെ നടപ്പിലാക്കാൻ...

0
തിരുവനന്തപുരം: നിലവിലെ കോൺഗ്രസിന്റെ ദേശീയ നിലപാട് പിഎം ശ്രീയെ അംഗീകരിക്കുന്നതാണെന്ന് പ്രതിപക്ഷ...