യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിതയെ ഉടൻ കസ്റ്റഡിയിൽ വാങ്ങില്ല

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ബസിൽ ലൈംഗികാതിക്രമം നേരിട്ടെന്ന് ആരോപിച്ച് സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതിനെ തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിതയെ ഉടൻ കസ്റ്റഡിയിൽ വാങ്ങില്ല. ജനരോഷം ഭയന്നാണ് തീരുമാനം. ഷംജിതയുടെ ഫോണിലെ വിവരങ്ങളും പോലീസിന് ലഭിക്കേണ്ടതുണ്ട്. അതിക്രമം നടന്നെന്ന ഷിംജിതയുടെ പരാതിയിലും പോലീസ് പ്രാഥമിക അന്വേഷണം തുടങ്ങി. കസ്റ്റഡി കാലയളവിൽ തെളിവെടുപ്പടക്കം നടത്താൻ പോലീസ് ഉദേശിക്കുന്നുണ്ടെങ്കിലും ജനരോഷമാണ് വലിയ വെല്ലുവിളി. കസ്റ്റഡിയിൽ കിട്ടിയാൽ തന്നെ വിശദമായ ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം അതീവരഹസ്യമായാകും തെളിപ്പെടുപ്പ്.

ഷിംജിതയുടെ ഫോണിലെ വിവരങ്ങളും പോലീസ് കാര്യമായി പരിശോധിക്കുന്നുണ്ട്. നിലവിലത്തെ പോലീസ് അന്വേഷണത്തിൽ ബസിൽ വെച്ച് ലൈംഗിക അതിക്രമം നടന്നുവെന്ന വാദത്തെ സാധൂകരിക്കുന്ന തെളിവുകൾ പോലീസിന് ലഭിച്ചിട്ടില്ല. ബസിൽവെച്ച് ദീപക്കിനെ ഉൾപ്പെടുത്തിയുള്ള ഏഴോളം വീഡിയോകളാണ് ഷിംജിത മൊബൈലിൽ ചിത്രീകരിച്ചത്. ഇവ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കുവെച്ചതായും കണ്ടെത്തി. ഇതിൽ ഏഴിലും എഡിറ്റിംഗ് നടന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മധ്യപ്രദേശിൽ ക്രൂര മർദനം; മോഷണാരോപണത്തിൽ യുവാക്കളെ ഷോക്കടിപ്പിച്ചു

0
ഭോപ്പാല്‍: മധ്യപ്രദേശില്‍ മോട്ടോര്‍ പമ്പ് മോഷ്ടിച്ചെന്ന് അരോപിച്ച് യുവാക്കളെ പോസ്റ്റില്‍ കെട്ടിയിട്ട്...

വാർദ്ധക്യ പെൻഷൻ വാങ്ങാനെത്തിയ 82കാരന് അമ്പരപ്പ്; അക്കൗണ്ടിൽ 759 കോടി രൂപ!

0
മുസാഫര്‍പൂര്‍: വാര്‍ദ്ധക്യ പെന്‍ഷന്‍ പിന്‍വലിക്കാന്‍ ബാങ്കിലെത്തിയ 82-കാരന്‍ തന്റെ അക്കൗണ്ട് ബാലന്‍സ്...

മൊബൈൽ പിടിച്ചെടുക്കാൻ ബെഡ്‌റൂമിൽ അതിക്രമിച്ച് കയറിയ സംഭവം; പൊലീസിനെതിരെ ഹൈക്കോടതി നടപടി

0
കൊൽക്കത്ത: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ 26കാരിയുടെ മുറിയിൽ കടന്നുകയറി മൊബൈൽ ഫോൺ പിടിച്ചെടുത്ത...

ഹൈക്കോടതി ദേവസ്വം സ്പെഷ്യൽ ജിപിയായി കെ ആർ സുനിൽ നിയമിതനായി

0
കൊച്ചി : ഹൈക്കോടതിയിൽ പുതിയ ദേവസ്വം സ്പെഷ്യൽ ജിപിയെ നിയമിച്ച് അഡ്വക്കറ്റ്...