കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം ; നീതി ലഭിക്കുംവരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് ശ്രദ്ധയുടെ പിതാവ്

For full experience, Download our mobile application:
Get it on Google Play

കോട്ടയം: ശ്രദ്ധ സതീഷിന്റെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ നീതികിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി പിതാവ്. മകള്‍ മരിച്ചതിന്റെ കാരണമറിയണം. അതിനു നിയമനടപടിയുമായി മുന്നോട്ട് പോകും. ”ഞങ്ങളുടെ കുട്ടി ഉച്ചവരെ ഹാപ്പിയായിരുന്നു. അതിന്റെ മെസേജുകളൊക്കെ അയച്ചിട്ടുണ്ട്. ആ ഒരു മണിക്കൂറിനുശേഷം കൊച്ചിന് മരിക്കണമെന്ന് കൂട്ടുകാരോട് പറയണമെന്നുണ്ടെങ്കില്‍ ആ കാബിനില്‍ നിന്നിറങ്ങിയപ്പോള്‍ ഒരു സംഭവം അവിടെ ഉണ്ടായിട്ടുണ്ട്. അതെന്താണെന്ന് ഞങ്ങള്‍ക്കറിയണം. അതിനെതിരെ കടുത്ത നടപടി എടുക്കണം. ശക്തമായി തന്നെ മുന്നോട്ട് പോകും. അതിനുള്ള മറുപടി അവര്‍ തന്നേ മതിയാകൂ’ -അദ്ദേഹം പറഞ്ഞു.

ലാബില്‍ നിന്നും ശ്രദ്ധയുടെ മൊബൈല്‍ പിടിച്ച് വെച്ച് എച്ച്ഒഡിയുടെ കാബിനിലേക്ക് വിളിപ്പിച്ചു. അവിടെ നിന്നും ശ്രദ്ധയുടെ മനസ് ഉലയ്ക്കുന്ന വിധത്തില്‍ എന്തോ സംഭാഷണം നടന്നു. ഈ പ്രശ്‌നമാണ് മകളുടെ ആത്മഹത്യയ്ക്ക് കാരണം. അതുകൊണ്ട് തന്നെ യഥാര്‍ത്ഥ സംഭവം എന്താണ് എന്ന് ഞങ്ങള്‍ക്ക് അറിയണമെന്നും പിതാവ് പറഞ്ഞു. കോട്ടയം കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിങ് കോളജിലെ ഫുഡ് ടെക്‌നോളജി വിഭാഗം രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായ ശ്രദ്ധ സതീഷിനെ (20) വെള്ളിയാഴ്ച രാത്രിയാണു കോളേജ് ഹോസ്റ്റലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീടിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 87 ഗ്രാം എംഡിഎംഎ പിടികൂടി ; കസ്റ്റഡിയിലെടുത്ത പ്രതി...

0
കഠിനംകുളം : പുതുക്കുറിച്ചി ചേരമാൻതുരുത്തിൽ വീടിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 87...

ആക്രമണം തുടർന്ന് അമേരിക്ക ; ശക്തമായി പ്രതിരോധിച്ച് ഇറാൻ

0
ടെഹ്‌റാൻ : ഇറാനെതിരെ വീണ്ടും അമേരിക്കൻ ആക്രമണം. തുടർച്ചയായ പന്ത്രണ്ടാം ദിവസമാണ്...

സഹപാഠികളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവം ; പ്രതിയെ ജാമ്യത്തിൽ വിട്ടതിൽ പ്രതിഷേധം

0
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത്...

നടൻ ടോവിനോ തോമസിന് ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ

0
ഇരിങ്ങാലക്കുട : ടോവിനോ തോമസിന് ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ. ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി...