Friday, July 4, 2025 12:22 am

സിൽവർ ലൈൻ ; മുഖ്യമന്ത്രി കബളിപ്പിക്കുകയാണെന്ന് പുതുശ്ശേരി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സിൽവർ ലൈൻ നടത്തണമെന്ന പിടിവാശിയിൽ മുഖ്യമന്ത്രി ബോധപൂർവ്വം അസത്യ പ്രചാരണം നടത്തുകയാണെന്നും പൗരമുഖ്യരെയും വിളിച്ചുകൂട്ടി കബളിപ്പിച്ചിരിക്കുകയാണെന്നും കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി. ഒളിച്ചുവെയ്ക്കാൻ ആവുന്നത്ര ശ്രമിച്ചിട്ടും നടക്കാതെ ഭാഗികമായി പുറത്തുവന്ന ഡി.പി. ആറിന്റെ എക്സിക്യൂട്ടീവ് സമ്മറിയുടെ 85 ആം പേജിൽ മധ്യഭാഗത്തു നിന്നും ഇരു പുറത്തേക്കും 30 മീറ്റർ ഫ്രീസ് ചെയ്യുമെന്ന് രേഖപ്പെടുത്തിയിരിക്കുന്നത് ബോധപൂർവം മറച്ചുവെച്ചുകൊണ്ടാണ് സിൽവർ ലൈനിൽ 10 മീറ്ററാണ് ബഫർ സോൺ എന്ന് പൗരമുഖ്യരുടെ യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞത്.

കേരളത്തെ വിഭജിക്കില്ലെന്ന് പറയുന്ന മുഖ്യമന്ത്രി അതിനുള്ള ന്യായീകരണമായി പറയുന്നത് ആകെ നിർമാണത്തിന്റെ 25 ശതമാനത്തിലേറെ തൂണുകളിലൂടെയും തുരങ്കത്തിലൂടെയുമാണ് പോകുന്നതെന്നാണ്. എന്നാൽ ഡി.പി. ആറിൽ തുരങ്കം വെറും 11.528 കി. മീറ്ററും (2.17%)തൂണുകൾ 88.412 കി. മീറ്ററും (16.61%) മാത്രമാണ്. ആകെയുള്ള 529.450 കി. മീറ്ററിൽ 292.728 കി. മീറ്ററും (55%)എംബാങ്ക്മെന്റും 101.737 കി. മീറ്റർ (19.12%)കട്ടിങ്ങും 24.789കി. മീറ്റർ (4.60%) കട്ട് ആൻഡ് കവറുമാണ്. എംബാങ്ക്മെന്റ് എന്നുപറയുന്നത് 8 മീറ്റർ ഉയരത്തിൽ ഇരുഭാഗത്തും ഭിത്തികെട്ടി നടുക്ക് മണ്ണും മറ്റു വസ്തുക്കളുമിട്ടു നിറയ്ക്കുന്ന 15 – 30 മീറ്റർ വീതിയുള്ള മതിൽ തന്നെയാണ്.

ഇതുണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതവും പ്രളയ ഭീഷണിയും മറച്ചുവെച്ച് ഇത് പരിസ്ഥിതിക്ക് ദോഷം അല്ല ഗുണമാണെന്ന് പറയുന്ന മുഖ്യമന്ത്രി എല്ലാവരെയും പറ്റിക്കുകയാണ്. ഡി. പി. ആർ. വെളിപ്പെടുത്തേണ്ടതില്ലെന്ന് സ്തുതിപാഠകരായ ഉദ്യോഗസ്ഥരെക്കൊണ്ട് വിശദീകരിപ്പിക്കുന്ന മുഖ്യമന്ത്രി മുംബൈ-അഹമ്മദാബാദ് അതിവേഗ പദ്ധതിയുടെ വിശദാംശങ്ങൾ എല്ലാ ജനങ്ങൾക്കും ലഭ്യമാണെന്ന കാര്യം മറക്കരുത്.

2025ഓടെ 160 കി. മീറ്റർ വേഗത്തിൽ ട്രെയിനുകൾ ഓടിക്കാൻ ഇന്ത്യൻ റെയിൽവേ പ്രഖ്യാപനം നടത്തുകയും ആദ്യഘട്ടമായി അതിനുള്ള മൂന്നാം ലൈൻ എറണാകുളം – ഷൊർണൂർ പാതയിൽ നിർമിക്കാൻ അനുമതി നൽകി തുക അനുവദിച്ചു മുന്നോട്ടു പോവുകയും ചെയ്യുമ്പോൾ അത്തരം കെടുതികൾ കുറഞ്ഞ പദ്ധതി ആലോചിക്കേണ്ടതിനു പകരം വിനാശകരമായ ഈ പദ്ധതിക്കായി വാശിപിടിക്കുന്നത് എന്തിന്?

താൻ ചെയ്യുന്ന പാപകർമ്മത്തിന് പൗര മുഖ്യരെ കൂടി പങ്കാളികളാക്കാനുള്ള കെണിയാണ് മുഖ്യമന്ത്രി ഒരുക്കിയിരിക്കുന്നത്. അവരുടെ കൂടി മുഖം നഷ്ടപ്പെടുത്താനുള്ള ബോധപൂർവ്വമായ നീക്കമാണിത്. വാഴുന്നവന് വള അണിയിക്കുന്നതിനു പകരം യഥാർത്ഥ വസ്തുതകൾ തിരിച്ചറിഞ്ഞു രാജാവ് നഗ്നനാണെന്ന് പറയാനുള്ള ആർജ്ജവമാണ് കേരളം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവർ ഇക്കാര്യത്തിൽ സ്വീകരിക്കേണ്ടതെന്നും പുതുശ്ശേരി പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ സീറ്റ് ഒഴിവ്

0
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം)...

ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ നിയമനം

0
പട്ടികവര്‍ഗ വികസന വകുപ്പിന്റെ തിരുവനന്തപുരം കാര്യാലയത്തിലേക്ക് നിയമബിരുദവും കുറഞ്ഞത് അഡ്വക്കേറ്റായി അഞ്ചുവര്‍ഷത്തെ...

ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നെയ്ത്തുകേന്ദ്രം കൊടുമണ്ണില്‍

0
പത്തനംതിട്ട : ജില്ലാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കൊടുമണ്ണിലെ കുപ്പടം...

ത്രിദിന വ്യക്തിത്വ വികസന പരിശീലനോദ്ഘാടനം

0
റാന്നി : പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന...