Thursday, April 18, 2024 7:20 am

സില്‍വര്‍ ലൈന്‍ പദ്ധതിക്കായി കോട്ടയം ജില്ലയില്‍ ഏറ്റെടുക്കുന്നത് 108.11 ഹെക്‌ടര്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം : തിരുവനന്തപുരം-കാസര്‍കോട്‌ അതിവേഗ റെയില്‍ പദ്ധതിക്കായി (സില്‍വര്‍ ലൈന്‍) ജില്ലയില്‍ 16 വില്ലേജുകളില്‍നിന്ന് ഭൂമി ഏറ്റെടുക്കും. മൊത്തം 108.11 ഹെക്‌ടര്‍ സ്ഥലമാകും ജില്ലയില്‍നിന്ന് ഏറ്റെടുക്കുക.

Lok Sabha Elections 2024 - Kerala

മാടപ്പള്ളി, തോട്ടയ്‌ക്കാട്‌, വാകത്താനം, ഏറ്റുമാനൂര്‍, മുട്ടമ്പലം, നാട്ടകം, പനച്ചിക്കാട്‌, പേരൂര്‍, പെരുമ്പായിക്കാട്‌, പുതുപ്പള്ളി, വിജയപുരം, കാണക്കാരി, കുറവിലങ്ങാട്‌, കടുത്തുരുത്തി, മുളക്കുളം, ഞീഴൂര്‍ എന്നീ വില്ലേജ് പരിധികളിലൂടെയാണ് ജില്ലയില്‍ പാത കടന്നുപോകുന്നത്. ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ സര്‍വേ നമ്പറുകള്‍ റവന്യൂവകുപ്പ് പ്രസിദ്ധീകരിച്ചു. ഈ സര്‍വേ നമ്പറിലുള്ള ഭൂമിക്കൊപ്പം ഇതിന്റെ  സബ് ഡിവിഷനുകളിലെ ഭൂമിയും പാതക്കായി ഉടമകള്‍ക്ക് കൈവിടേണ്ടിവരും. ഒരോ സര്‍വേ നമ്പറിലും ഉള്‍പ്പെടെന്ന സബ് ഡിവിഷനുകളുടെ കണക്ക് ശേഖരിച്ചുകഴിഞ്ഞാലെ എത്രപേര്‍ക്ക് ഭൂമി നഷ്ടമാകുമെന്ന് വ്യക്തമാകുകയുള്ളൂ. വീടുകളുടെയും സ്ഥാപനങ്ങളുടെ അന്തിമ കണക്ക് ഇതിനുശേഷമാകും  ലഭ്യമാകുക. ജില്ല തലത്തിലാകും തുടര്‍നടപടി.

റവന്യൂ വകുപ്പിന്റെ  ഉത്തരവ് അനുസരിച്ച്‌ മേഖലകള്‍ തിരിച്ചാകും ഭൂമി ഏറ്റെടുക്കുക. ഇതനുസരിച്ച്‌ കോട്ടയം ജില്ല ഉള്‍പ്പെടുന്നത് രണ്ടാംമേഖലയിലാണ് (ചെങ്ങന്നൂര്‍-എറണാകുളം). ഇതില്‍ മൊത്തം 232.47 ഹെക്ടര്‍ ഭൂമിയാകും ഏറ്റെടുക്കുക. പത്തനംതിട്ട- 44.47, ആലപ്പുഴ- 15.61, കോട്ടയം- 108.11, എറണാകുളം- 64.28 എന്നിങ്ങനെയാണ് ജില്ല തിരിച്ച കണക്ക്. ഒന്നാംമേഖലയില്‍ (തിരുവനന്തപുരം-ചെങ്ങന്നൂര്‍) മൊത്തം 187.57 ഹെക്ടറും മൂന്നാംമേഖലയില്‍ (എറണാകുളം-തൃശൂര്‍) 167.91ഉം നാലാം മേഖലയില്‍ (തൃശൂര്‍-കോഴിക്കോട്) 151.97ഉം അഞ്ചാം മേഖലയില്‍ ആകെ 215.21 ഹെക്ടര്‍ ഭൂമിയുമാകും ഏറ്റെടുക്കുക.

റെയില്‍വേ ബോര്‍ഡില്‍നിന്ന് അന്തിമാനുമതി ലഭിക്കുന്ന മുറക്കാകും ഏറ്റെടുക്കല്‍ തുടങ്ങുക. സ്ഥലം ഏറ്റെടുക്കാന്‍ 2100 കോടി കിഫ്ബി വായ്പക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കാനാവശ്യമായ 205 തസ്തികകള്‍ ഒരുവര്‍ഷത്തേക്ക് സൃഷ്ടിക്കാനും മന്ത്രിസഭ അനുമതി നല്‍കിയിട്ടുണ്ട്. ഇതിനുപിന്നാലെയാണ് സ്ഥലമേറ്റെടുക്കല്‍ നടപടികളിലേക്ക് റവന്യൂ വകുപ്പ് നീങ്ങുന്നത്. ഭൂമി ഏറ്റെടുക്കല്‍ നടപടി ആരംഭിക്കാന്‍ പദ്ധതിയുടെ നടത്തിപ്പിനായി സര്‍ക്കാറും റെയില്‍വേയും ചേര്‍ന്ന് സംയുക്തമായി രൂപവത്കരിച്ച കെ റെയിലും ആവശ്യപ്പെട്ടിരുന്നു.

ഭൂമി ഏറ്റെടുക്കാനായി ഒരു സ്‌പെഷല്‍ ഡെപ്യൂട്ടി കളക്ടര്‍ ഓഫിസും പാതക്കായി സ്ഥലം ഏറ്റെടുക്കേണ്ടിവരുന്ന 11 ജില്ലകളിലും സ്‌പെഷല്‍ തഹസില്‍ദാര്‍ ഓഫിസും തുറക്കും. ഇതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. നാലുമണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്തുനിന്ന് കാസര്‍കോട് എത്തിച്ചേരാവുന്ന അര്‍ധ അതിവേഗ റെയില്‍ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ജൂണിലാണ് തത്ത്വത്തില്‍ അനുമതി നല്‍കിയത്. 64,000 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കായി 33,700 കോടി വിദേശ വായ്പ എടുക്കും. കോട്ടയത്ത് ഇതിന് സ്റ്റേഷനുമുണ്ടാകും.

എന്നാല്‍ പാതക്കെതിരെ പലയിടങ്ങളിലും പ്രതിഷേധം ഉയരുന്നുണ്ട്. സര്‍വേ നമ്പറുകള്‍ പ്രസിദ്ധീകരിച്ചു. ജില്ലയില്‍ ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ സര്‍വേ നമ്പറുകള്‍ (സ്ഥലം ഏെറ്റടുക്കുന്ന വില്ലേജ്‌ ഓഫിസ്‌, ബ്ലോക്കുകളുടെ എണ്ണം, സര്‍വേ നമ്പര്‍ എന്നീ ക്രമത്തില്‍) : മാടപ്പള്ളി-3-57, തോട്ടയ്‌ക്കാട്‌-1-3, വാകത്താനം-1-29, ഏറ്റുമാനൂര്‍-2-35, മുട്ടമ്പലം-1-13, നാട്ടകം-1-4, പനച്ചിക്കാട്‌-2-68, പേരൂര്‍-2-60, പെരുമ്പായിക്കാട്‌-1-22, പുതുപ്പള്ളി-1-4, വിജയപുരം-1-22, കാണക്കാരി-2-36, കുറവിലങ്ങാട്‌-3-58, കടുത്തുരുത്തി-1-5, മുളക്കുളം-1-30, ഞീഴൂര്‍-1-57

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇസ്രായേലിന്‍റെ സുരക്ഷക്കായി സ്വന്തം നിലയിൽ ഞാൻ തീരുമാനമെടുക്കും ; നിലപാട് കടുപ്പിച്ച് നെതന്യാഹു

0
തെല്‍ അവിവ്: ഇസ്രായേലിന്‍റെ സുരക്ഷ ഉറപ്പു വരുത്താൻ സ്വന്തം നിലക്ക് തീരുമാനം...

രാജ്യത്ത് നീതിപൂര്‍ണമായ തെരഞ്ഞെടുപ്പ് നടന്നാൽ ബിജെപിക്ക് 180 സീറ്റില്‍ അധികം നേടാന്‍ കഴിയില്ല ;...

0
ലക്നോ: വോട്ടിംഗ് യന്ത്രത്തിൽ തിരിമറി ഒന്നും നടക്കാതെ രാജ്യത്ത് നീതിപൂര്‍ണമായ തെരഞ്ഞെടുപ്പ്...

പുറപ്പെടാന്‍ കുറച്ച് വൈകി ; പിന്നാലെ ബസിന്റെ ഗ്ലാസ് അടിച്ചു തകര്‍ത്തു, പ്രതി അറസ്റ്റില്‍

0
തിരുവനന്തപുരം: റോഡരികില്‍ പാര്‍ക്കുചെയ്തിരുന്ന കെ.എസ്.ആര്‍.ടി.സി.ബസ് പുറപ്പെടാന്‍ വൈകിയെന്നാരോപിച്ച് യുവാവ് ബസിന്റെ ഗ്ലാസ്...

വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ താഴേക്ക് വീണ പെൺകുട്ടി മരിച്ചു

0
മട്ടാഞ്ചേരി: വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ താഴേക്ക് വീണ പെൺകുട്ടി മരിച്ചു. മട്ടാഞ്ചേരി...