ന്യൂഡല്‍ഹി : ഡെല്‍റ്റ വേരിയന്റ് കേസുകളില്‍ ഒരു ഡോസ് കൊവിഡ് വാക്‌സിന്‍ ഒരു സംരക്ഷണവും നല്‍കുന്നില്ലെന്ന് ഡല്‍ഹിയിലെ ഗംഗാ റാം ഹോസ്പിറ്റല്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. ന്യൂഡല്‍ഹിയിലെ ഗംഗാ റാം ആശുപത്രിയിലെ രോഗികളിലും ആരോഗ്യപ്രവര്‍ത്തകരിലും നടത്തിയ പഠനത്തെ തുടര്‍ന്നാണ് ഇത് കണ്ടെത്തിയിരിക്കുന്നത്.
30 ദിവസത്തെ ശരാശരി ഇടവേളയില്‍ നല്‍കുന്ന കോവിഷീല്‍ഡ് വാക്സിന്‍റെ രണ്ട് ഡോസുകളുടെ ഫലപ്രാപ്തി രോഗലക്ഷണ അണുബാധയുടെ കാര്യത്തില്‍ വെറും 28% വും , മിതമായതും കഠിനവുമായ രോഗത്തിന് 67%, അനുബന്ധ-ഓക്സിജന്‍ തെറാപ്പിക്ക് 76% വും ഫലപ്രാപ്തിയാണ് നല്‍കുന്നത്.
2716 പേരില്‍ നടത്തിയ പഠന റിപ്പോര്‍ട്ട് യൂറോപ്യന്‍ ജേര്‍ണല്‍ ഒഫ് ഇന്റേണല്‍ മെഡിസിന്‍ എന്ന മാസികയില്‍ പ്രസിദ്ധീകരിച്ചു. കോവിഡ് -19 രണ്ട് ഡോസ് വാക്‌സിൻ എടുത്തവരില്‍ മരണനിരക്കും 97 ശതമാനത്തോളം കുറവായിരുന്നു.