നെടുങ്കണ്ടം : നെടുങ്കണ്ടത്ത് നിന്നും തീർത്ഥാടനത്തിന് പോയ സഹോദരിമാർ നദിയിൽ മുങ്ങിമരിച്ചു. മീനാക്ഷി (12), അബിനയ (16) എന്നിവരാണ് മരിച്ചത്. തമിഴ്‌നാട് തിരുച്ചന്തൂരിൽ തീർത്ഥാടനത്തിന് പോയതായിരുന്നു ഇരുവരും. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. പോസ്റ്റമോർട്ടത്തിന് ശേഷം ഇരുവരുടെയും മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. നെടുങ്കണ്ടത്തെ പലചരക്ക് വ്യാപാരിയും തേനി സ്വദേശികളായ ശങ്കറിന്റെയും ലക്ഷ്മിയുടെയും മക്കളാണ് മരിച്ചത്.
തേനിയിൽ നിന്നും തിരുച്ചന്തൂരിലേക്കുള്ള യാത്രയ്ക്കിടിയിൽ കുടുംബം തൂത്തുക്കുടി ഏറലിലെ അരുണാചലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി. താമ്രപർണി നദിയിൽ കുളിക്കുന്നതിനിടെ കുട്ടികൾ മുങ്ങിത്താഴുകയാണ് ഉണ്ടായത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസും അഗ്നിരക്ഷാസേനയും നടത്തിയ തെരച്ചിലിൽ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.





























