വെള്ളാപ്പള്ളിക്ക് തിരിച്ചടി ; എസ്‌.എന്‍.ഡി.പി യൂണിയന്‍ തെരഞ്ഞെടുപ്പ് ഹൈക്കോടതി തടഞ്ഞു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എസ്‌എന്‍ഡിപി യൂണിയന്‍ തെരഞ്ഞെടുപ്പ് ഹൈക്കോടതി സ്റ്റേ ചെയ്തു. കൊവിഡിന്റെ നിലവിലെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ ആകില്ലെന്ന് വ്യക്തമാക്കിയാണ് കോടതി സ്റ്റേ ചെയ്തത്. സാഹചര്യം സാധാരണ നിലയിലാകുന്നത് വരെയാണ് തെരഞ്ഞെടുപ്പ് തടഞ്ഞത്. പതിനായിരത്തോളം ആളുകളെ പങ്കെടുപ്പിച്ച് തെരഞ്ഞെടുപ്പ് നടത്തുവാന്‍ വളഞ്ഞവഴിയിലൂടെ അനുമതി നേടിയെന്ന വാര്‍ത്ത പത്തനംതിട്ട മീഡിയ ആണ് പുറത്തുവിട്ടത്.

തെരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ നിര്‍ദ്ദേശിച്ച്‌ ഉത്തരവിറക്കാന്‍ ചീഫ് സെക്രട്ടറിക്ക് കോടതി നിര്‍ദ്ദേശം നല്‍കി. ഹൈക്കോടതിയുടെ രണ്ട് ബഞ്ചുകളാണ് സമാന ഉത്തരവിറക്കിയത്. ഈ മാസം 22ന് ചേര്‍ത്തലയിലാണ് തെരഞ്ഞെടുപ്പു നടത്താന്‍ നിശ്ചയിച്ചിരുന്നത്. ചേര്‍ത്തല കണിച്ചുകുളങ്ങര ശ്രീനാരായണ കോളജില്‍ പൊതുയോഗം നടത്താനായിരുന്നു വെള്ളാപ്പള്ളിയുടെ തീരുമാനം. കോവിഡ് പ്രോട്ടോക്കോള്‍ മാത്രം പാലിച്ച്‌ നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. കോവിഡ് കാലത്ത് തിരക്കിട്ട് തെരഞ്ഞെടുപ്പ് നടത്താനുള്ള വെള്ളാപ്പള്ളിയുടെയും സംഘത്തിന്റെയും നീക്കത്തിനെതിരേ സമുദായത്തില്‍ വന്‍ പ്രതിഷേധം ഉടലെടുത്തിരുന്നു.

തെരഞ്ഞെടുപ്പ് നടത്താനുള്ള അനുമതി ഏപ്രില്‍ 30 നാണ് സര്‍ക്കാര്‍ നല്‍കിയത്. എന്നാല്‍ നടത്താന്‍ പോകുന്നത് പൊതു യോഗവും. അതായത് ഇലക്ഷന്‍ നടത്താന്‍ വാങ്ങിയ അനുമതിയുടെ മറവിലാണ് ആയിരങ്ങള്‍ പങ്കെടുക്കുന്ന പൊതുയോഗത്തിനുള്ള നീക്കം നടന്നത്. ഇതാണ് ഹൈക്കോടതി തടഞ്ഞത്. കോവിഡ് രോഗവ്യാപനം അതീവ ഗുരുതരമായിരിക്കുമ്പോഴും ഇത്ര ബൃഹത്തായ ഒരു തെരഞ്ഞെടുപ്പ് നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത് പോലും ഏവരെയും ഞെട്ടിച്ചിരുന്നു.

400 പേര്‍ പങ്കെടുത്ത ധ്യാനയോഗം നടത്തിയതിന് സിഎസ്‌ഐ സഭയ്‌ക്കെതിരേ സര്‍ക്കാര്‍ കേസ് എടുത്തിരിക്കുകയാണ്. കഴിഞ്ഞ മാസമാണ് ധ്യാനം നടന്നത്. ഇതില്‍ പങ്കെടുത്ത പുരോഹിതര്‍ കോവിഡ് ബാധിച്ച്‌ മരിക്കുകയും 80 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ധ്യാനം നടത്തിയതിന് കേസ് എടുത്തിട്ടുള്ളത്. അതുകൊണ്ട് തന്നെ വിവാദം ഒഴിവാക്കാന്‍ തന്ത്രപരമായി വെള്ളാപ്പള്ളി സര്‍ക്കാരിനെ സമീപിക്കുകയായിരുന്നു.

എസ് എന്‍ ഡി പി യോഗത്തിലേക്ക് തെരഞ്ഞെടുപ്പ് നടത്താനായിരുന്നു അനുമതിക്ക് അപേക്ഷ നല്‍കിയത് എന്നാണ് സൂചന. ഇതില്‍ പൊതുയോഗത്തിന്റെ കാര്യം കാണിച്ചതുമില്ല. ഇനി കാണിച്ചിട്ടുണ്ടെങ്കില്‍ തന്നെ പൊതുയോഗത്തിന് അല്ല അനുമതി നല്‍കിയത്. മറിച്ച്‌ തെരഞ്ഞെടുപ്പിനും.

ഈ ഉത്തരവ് കാട്ടി പൊതുയോഗത്തിനുള്ള നീക്കമാണ് വെള്ളാപ്പള്ളി നടത്തിയത്. 9500ലേറെ പൊതുയോഗ അംഗങ്ങളാണ് എസ് എന്‍ ഡി പിക്കുള്ളത്. ഇവരെല്ലാം ഒരു വേദിയില്‍ ഒരുമിച്ചിരിക്കുന്നതാണ് പൊതുയോഗം. കോവിഡ് മാനദണ്ഡങ്ങളുടെ കാലത്ത് ഇത് പ്രായോഗികവുമല്ല. ഇത് മനസ്സിലാക്കിയാണ് ഹൈക്കോടതി ഇടപെടല്‍. ഇതോടെ തെരഞ്ഞെടുപ്പും നീളും.

കമ്പിനി നിയമം ലംഘിച്ചതിനും യഥാസമയം കണക്ക് സമര്‍പ്പിക്കാത്തതു കൊണ്ടും വെള്ളാപ്പള്ളിയും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും അയോഗ്യരായെന്ന് കോടതി കണ്ടെത്തിയിരുന്നു. ഈ തീരുമാനം നടപ്പാക്കാനാണ് ഐജി രജിസ്‌ട്രേഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതു പരിഗണിച്ചാണ് കോവിഡു കാലത്ത് തെരഞ്ഞെടുപ്പ് നടത്തി അധികാരം ഉറപ്പിക്കാന്‍ വെള്ളാപ്പള്ളി ശ്രമിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...