നെയ്യാറ്റിൻകരയിൽ മാതാപിതാക്കളുടെ കല്ലറ പൊളിച്ച് മാറ്റി പ്രതിഷേധിക്കാൻ മകൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പൊളളലേറ്റ് മരണപ്പെട്ട രാജൻ – അമ്പിളി ദമ്പതികളുടെ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം കുടുംബത്തിന്റേതല്ലെന്ന് കാട്ടി വീണ്ടും കോടതി ഉത്തരവ്. 2020ൽ ഇക്കാരണം പറഞ്ഞ് കോടതി ഉത്തരവ് നടപ്പിലാക്കാനെത്തുമ്പോഴാണ് പെട്രോളെഴിച്ച് അത്മഹത്യക്ക് ശ്രമിക്കുന്നതിനിടെ ദമ്പതികൾ മരണപ്പെടുന്നത്. 2020 ഡിസംബറിലാണ് അതിയന്നൂർ ഭാസ്കർനഗർ സ്വദേശികളായ രാജൻ അമ്പിളി ദമ്പതികളുടെ വീടിന്റെ ഉടമസ്ഥാവകാശം വീണ്ടും ചർച്ചയാവുന്നത്. ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസിൽ ഇവർക്കെതിരെ കോടതി വിധി വരുകയും തുടർന്ന് ഇവരെ വീട്ടിൽ നിന്ന് പുറത്താക്കാനുളള ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് ഇരുവരും പൊള്ളലേറ്റ് മരിക്കുന്നത്.

ഇതിന് ശേഷം ഇരുവരെയും അവിടെ തന്നെ കല്ലറകെട്ടി അടക്കി. തുടർന്ന് ഫിലോകാലിയ എന്ന ഫൗണ്ടേഷൻ വീടിന്റെ പണി പുർത്തീകരിച്ച് നൽകി. എന്നാൽ വീണ്ടും ഭൂമിയുടെ ഉടമസ്ഥാവകശത്തിൽ കോടതിയുടെ ഉത്തരവ് വന്നതോടെ പ്രതിഷേധവുമായി എത്തുകയാണ് രാജന്റെ രണ്ടാമത്തെ മകൻ രജ്ഞിത്. തങ്ങൾ ഉടമസ്ഥരല്ലാത്ത പുരയിടത്തിൽ നിന്ന് കല്ലറകൾ പൊളിച്ച് മാറ്റുമെന്നും രാജന്റെ മകൻ പറഞ്ഞു. അയൽവാസിയായ വസന്തയാണ് രാജനെതിരെ ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് കേസ് നൽകുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിബി ജി റാംജി ; തൊഴിലുറപ്പ് പദ്ധതിയിൽ 67.6 ലക്ഷം രജിസ്റ്റേഡ്‌ തൊഴിലാളികൾ പുറത്ത്

0
ന്യൂഡൽഹി : മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയിൽനിന്ന് വികസിത് ഭാരത് ഗാരന്റി...

വിവാദങ്ങൾക്കിടെ വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് ; സഭയിൽ പ്രതിഷേധം ശക്തമാക്കാൻ ഡിഎംകെ

0
ചെന്നൈ: രാഷ്ട്രീയ വിവാദങ്ങൾക്കിടെ തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ്...

ആർ.സുഗതന്റെ പരോൾ ; അണ്ടർ സെക്രട്ടറിക്ക് വീഴ്ചയില്ലെന്ന് ആഭ്യന്തര വകുപ്പ്

0
തിരുവനന്തപുരം : എസ്കോർട്ട് പരോൾ അനുവദിക്കണമെന്ന, ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ...

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു

0
മുംബൈ : നടൻ പ്രദീപ് റാവത്ത് (പ്രദീപ് റാം സിങ് റാവത്ത്-74)...