നെയ്യാറ്റിൻകരയിൽ മാതാപിതാക്കളുടെ കല്ലറ പൊളിച്ച് മാറ്റി പ്രതിഷേധിക്കാൻ മകൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പൊളളലേറ്റ് മരണപ്പെട്ട രാജൻ – അമ്പിളി ദമ്പതികളുടെ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം കുടുംബത്തിന്റേതല്ലെന്ന് കാട്ടി വീണ്ടും കോടതി ഉത്തരവ്. 2020ൽ ഇക്കാരണം പറഞ്ഞ് കോടതി ഉത്തരവ് നടപ്പിലാക്കാനെത്തുമ്പോഴാണ് പെട്രോളെഴിച്ച് അത്മഹത്യക്ക് ശ്രമിക്കുന്നതിനിടെ ദമ്പതികൾ മരണപ്പെടുന്നത്. 2020 ഡിസംബറിലാണ് അതിയന്നൂർ ഭാസ്കർനഗർ സ്വദേശികളായ രാജൻ അമ്പിളി ദമ്പതികളുടെ വീടിന്റെ ഉടമസ്ഥാവകാശം വീണ്ടും ചർച്ചയാവുന്നത്. ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസിൽ ഇവർക്കെതിരെ കോടതി വിധി വരുകയും തുടർന്ന് ഇവരെ വീട്ടിൽ നിന്ന് പുറത്താക്കാനുളള ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് ഇരുവരും പൊള്ളലേറ്റ് മരിക്കുന്നത്.

ഇതിന് ശേഷം ഇരുവരെയും അവിടെ തന്നെ കല്ലറകെട്ടി അടക്കി. തുടർന്ന് ഫിലോകാലിയ എന്ന ഫൗണ്ടേഷൻ വീടിന്റെ പണി പുർത്തീകരിച്ച് നൽകി. എന്നാൽ വീണ്ടും ഭൂമിയുടെ ഉടമസ്ഥാവകശത്തിൽ കോടതിയുടെ ഉത്തരവ് വന്നതോടെ പ്രതിഷേധവുമായി എത്തുകയാണ് രാജന്റെ രണ്ടാമത്തെ മകൻ രജ്ഞിത്. തങ്ങൾ ഉടമസ്ഥരല്ലാത്ത പുരയിടത്തിൽ നിന്ന് കല്ലറകൾ പൊളിച്ച് മാറ്റുമെന്നും രാജന്റെ മകൻ പറഞ്ഞു. അയൽവാസിയായ വസന്തയാണ് രാജനെതിരെ ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് കേസ് നൽകുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അർജന്റീനയെ ട്രോളി പോലീസ്; പ്രതിഷേധം കനത്തതോടെ പോസ്റ്റ് പിൻവലിച്ചു

0
കൊച്ചി: കേരള ജനതയ്‌ക്കൊപ്പം തങ്ങളുണ്ടെന്ന കേരള പോലീസിന്‍റെ സോഷ്യൽമീഡിയ പോസ്റ്റ് ചര്‍ച്ചയ്ക്കും...

ഇറാനെതിരെ 1,000 മിസൈലുകൾ സജ്ജമെന്ന് അമേരിക്ക; ട്രംപിന്റെ മുന്നറിയിപ്പ്

0
വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വഷളാകുന്നതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...

എം.എൽ.എയെ ചാക്കിടാൻ 20–30 കോടി വാഗ്ദാനം; ബിജെപിക്കെതിരെ ഒമർ അബ്ദുള്ള

0
ശ്രീനഗർ :ജമ്മു കശ്മീർ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി വീണ്ടും ‘ഓപ്പറേഷൻ ലോട്ടസ്’...

പ്രിയദർശിനിയുടെ വരവിൽ വരുമാനം കുറഞ്ഞു; ചീനിക്കാസ് സർവീസ് നിർത്തി

0
തൃശ്ശൂര്‍: കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതി ആരംഭിച്ചതിന്...