വാളയാര്‍ കേസ് : നിശാന്തിനി ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പെണ്‍കുട്ടികളുടെ വീട് സന്ദര്‍ശിച്ചു

For full experience, Download our mobile application:
Get it on Google Play

വാളയാര്‍ : വാളയാര്‍ കേസ് അന്വേഷിക്കുന്ന നിശാന്തിനി ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പെണ്‍കുട്ടികളുടെ വീട് സന്ദര്‍ശിച്ചു. സര്‍ക്കാര്‍ ഹര്‍ജി അംഗീകരിച്ച് ഹൈക്കോടതി പുനര്‍ വിചാരണക്ക് അനുമതി നല്‍കിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ആദ്യമായാണ് വാളയാറിലെത്തുന്നത്. പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ പഴയ വീടും അടുത്ത പ്രദേശങ്ങളും സംഘം സന്ദര്‍ശിച്ചു. പെണ്‍കുട്ടികളുടെ അമ്മയില്‍ നിന്നും സമര സമിതി നേതാക്കളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു.

വിചാരണ കോടതി തുടരന്വേഷണത്തിന് അനുമതി നല്‍കിയതിന് പിന്നാലെ കേസ് സിബിഐക്ക് വിട്ട് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയിരുന്നു. സി.ബി.ഐ അന്വേഷണം ഏറ്റെടുക്കുന്നത് വരെ പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷണം തുടരും. അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന റെയില്‍വേ എസ്.പി നിശാന്തിനി ഐ.പി.എസ്, കോഴിക്കോട് ഡി.സി.പി ഹേമലത ഐ.പി.എസ് , പാലക്കാട് ക്രൈംബ്രാഞ്ച് എസ്.പി എ .എസ് രാജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പെണ്‍കുട്ടികളുടെ വീട്ടിലെത്തിയത്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജനുവരി 26 മുതല്‍ പെണ്‍കുട്ടികളുടെ അമ്മയുടെ നേതൃത്വത്തില്‍ തുടങ്ങിയ സത്യാഗ്രഹ സമരം തുടരുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...