വ്യാജമദ്യ കടത്ത് ; എക്സൈസിന്റെ അനാസ്ഥ വിവാദത്തിൽ

For full experience, Download our mobile application:
Get it on Google Play

മൂന്നാർ: കർക്കിടക ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ആദിവാസി ഊരുകൾ കേന്ദ്രീകരിച്ച് വ്യാജമദ്യക്കടത്ത് വ്യാപകമാണെന്ന പരാതിക്കിടെ ദേവികുളം എക്സൈസ് റേഞ്ച് ഓഫീസിന്റെ പ്രവർത്തനം വിവാദത്തിൽ. വനപാതയിലൂടെ മദ്യം കടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറുടെ നിർദേശപ്രകാരം വനംവകുപ്പിന്റെ സഹായത്തോടെ വനത്തിനുള്ളിൽ പരിശോധന നടത്താൻ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നുവെന്നാണ് വിവരം. എന്നാൽ, പരിശോധന നടത്തുന്നതിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയെന്നാണ് ആക്ഷേപം. ഇതിന്റെ മറവിൽ കടത്തുസംഘം രക്ഷപ്പെട്ടതായും പരാതിയുണ്ട്.

ദേവികുളം എക്സൈസ് റേഞ്ചിലെ ചില ഉദ്യോഗസ്ഥർക്കെതിരെ ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ആദിവാസി മേഖലകളിലേക്ക് ലഹരിവസ്തുക്കൾ എത്തിക്കുന്ന സംഘങ്ങൾക്കെതിരെ ഫലപ്രദമായ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവുമായി നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്തി ആരോപണങ്ങളുടെ സത്യാവസ്ഥ പരിശോധിക്കുകയും, വീഴ്ച കണ്ടെത്തിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വാങ്ചുക്കിന്റെ പൊട്ടാസ്യം അളവിൽ കൃത്രിമം വരുത്തിയെന്ന് ഭാര്യ കോടതിയിൽ

0
ന്യൂഡൽഹി : സോനം വാങ്ചുക്കിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന ഹർജിയിൽ...

സോഷ്യൽ മീഡിയയിൽ ചർച്ചയായി കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദം

0
തിരുവനന്തപുരം: ലോകകപ്പ് ഫൈനൽ പ്രമാണിച്ച് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ...

ഭാര്യയെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തി , ഭര്‍ത്താവ് പിടിയില്‍

0
കാസർകോട്: ഭർത്താവ് ഭാര്യയെ കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തി. ഹൊസ്ദുർഗ്...

ലോകകപ്പ് ഫുട്‌ബോൾ ഫൈനലിനോടനുബന്ധിച്ച് കാലിക്കറ്റ് സർവകലാശാലയിലെ നാളത്തെ പരീക്ഷകൾ മാറ്റി

0
കോഴിക്കോട്: ലോകകപ്പ് ഫുട്‌ബോൾ ഫൈനലിനോടനുബന്ധിച്ച് കാലിക്കറ്റ് സർവകലാശാലയിലെ നാളത്തെ പരീക്ഷകൾ മാറ്റി....