Friday, July 4, 2025 4:23 pm

പി.കെ. കുഞ്ഞനന്തനും ഒരു സ്മാരകം നിര്‍മ്മിക്കാമായിരുന്നു : ശ്രീജിത്ത് പണിക്കര്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ മരണപ്പെട്ട രാഷ്ട്രീയ നേതാക്കള്‍ക്ക് അവരുടെ അഴിമതികള്‍ കാര്യമാക്കാതെ സ്മാരകം പണിയുന്നതിന് ബജറ്റില്‍ തുക വകയിരുത്തിയ സര്‍ക്കാരിനെതിരെ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍.

വ്യക്തികളുടെ ഗുണവശങ്ങള്‍ മാത്രം പരിഗണിച്ചാണ് അവര്‍ക്ക് സ്മാരകങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നതെന്നും ദോഷവശങ്ങള്‍ പൊതുവെ പരിഗണിക്കപ്പെടാറില്ലെന്നും ശ്രീജിത്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. സംസ്ഥാന രാഷ്ട്രീയത്തിലും സാമൂഹ്യരംഗത്തും നിറഞ്ഞു നിന്നയാള്‍ എന്ന നിലയ്ക്കാണ് ആര്‍. ബാലകൃഷ്ണപിള്ളയ്ക്ക് സ്മാരകം സര്‍ക്കാര്‍ ഉദ്ദേശിച്ചതെന്നും അദ്ദേഹം ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ടു എന്നത് ഒരു പരിഗണനയല്ലെന്നും ശ്രീജിത്ത് പരിഹസിക്കുന്നു.

സമൂഹത്തോടു കരുതല്‍ കാണിക്കുകയും സമൂഹത്തിന്റെ അംഗീകാരം ഏറ്റുവാങ്ങുകയും എല്ലാ വിഭാഗം ജനങ്ങളാലും ആദരിക്കപ്പെടുകയും ചെയ്ത വ്യക്തിയാണ് പി.കെ. കുഞ്ഞനന്തന്‍ എന്നു മുഖ്യമന്ത്രി തന്നെ മുമ്പ്  പറഞ്ഞിട്ടുണ്ടെന്ന് ശ്രീജിത്ത് വ്യക്തമാക്കി. അതിനാല്‍ ടി.പി. വധക്കേസില്‍ ശിക്ഷിക്കപ്പെട്ടു എന്നത് പരിഗണിക്കാതെ പി.കെ. കുഞ്ഞനന്തനും ഒരു സ്മാരകം നിര്‍മ്മിക്കാമായിരുന്നു എന്നും ശ്രീജിത്ത് പരിഹസിക്കുന്നു.

ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.
സ്വാഭാവികമായും വ്യക്തികളുടെ ഗുണവശങ്ങള്‍ മാത്രം പരിഗണിച്ചാണ് അവര്‍ക്ക് സ്മാരകങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നത്. ദോഷവശങ്ങള്‍ പൊതുവെ പരിഗണിക്കപ്പെടാറില്ല.
സംസ്ഥാന രാഷ്ട്രീയത്തിലും സാമൂഹ്യരംഗത്തും നിറഞ്ഞു നിന്നയാള്‍ എന്ന നിലയ്ക്കാണ് ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് സ്മാരകം വരുന്നത്. അദ്ദേഹം ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ടു എന്നത് ഒരു പരിഗണനയല്ല.

സമൂഹത്തോടു കരുതല്‍ കാണിക്കുകയും, സമൂഹത്തിന്റെ അംഗീകാരം ഏറ്റുവാങ്ങുകയും, എല്ലാ വിഭാഗം ജനങ്ങളാലും ആദരിക്കപ്പെടുകയും ചെയ്ത വ്യക്തിയാണ് പി കെ കുഞ്ഞനന്തന്‍ എന്നു മുഖ്യമന്ത്രി തന്നെ മുന്‍പ് പറഞ്ഞിട്ടുണ്ട്. സ്വാഭാവികമായും ടി പി വധക്കേസില്‍ ശിക്ഷിക്കപ്പെട്ടു എന്നത് പരിഗണിക്കാതെ അദ്ദേഹത്തിനും ഒരു സ്മാരകം നിര്‍മ്മിക്കാമായിരുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വ്യാജലഹരി കേസിൽ മുഖ്യപ്രതികളായ ലിവിയ ജോസിനെയും നാരായണ ദാസിനെയും കസ്റ്റഡിയിൽ വിട്ടു

0
ചാലക്കുടി: ഷീല സണ്ണിയെ വ്യാജലഹരിക്കേസില്‍ കുടുക്കിയ ഗൂഡാലോചനക്കേസിലെ മുഖ്യപ്രതികളായ ലിവിയ ജോസിനെയും...

രമേശ്‌ ചെന്നിത്തലയുടെ വാക്കത്തോണില്‍ ചിറ്റയവും രാജു എബ്രഹാമും പങ്കെടുക്കും

0
പത്തനംതിട്ട: ലഹരിക്കെതിരെ തന്റെ നേതൃത്വത്തിൽ ജൂലൈ 14 ന് പത്തനംതിട്ടയിൽ നടക്കുന്ന...

“സാറേ എനിക്ക് ഉടുപ്പും പാൻ്റുമില്ല, ഞാൻ സ്കൂളിൽ വരുന്നില്ല” – ആദിവാസി ഉന്നതികളിൽ ഡ്രോപ്...

0
റാന്നി : കേരള സർക്കാരിന്റെ സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി...

ഉപരാഷ്ട്രപതിയുടെ സന്ദർശനം കണക്കിലെടുത്ത് തിങ്കളാഴ്ച ഗുരുവായൂരിൽ ക്ഷേത്ര ദർശനത്തിന് രണ്ട് മണിക്കൂർ നിയന്ത്രണം

0
തൃശൂർ: തിങ്കളാഴ്ച ഗുരുവായൂരിൽ ക്ഷേത്ര ദർശനത്തിന് രണ്ട് മണിക്കൂർ നിയന്ത്രണമേർപ്പെടുത്തി. ജൂലൈ 7ന്...