Thursday, May 2, 2024 9:51 am

സംസ്ഥാന കോണ്‍ഗ്രസിലെ തര്‍ക്കം വഷളാകുന്നു ; ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പരാതിയുമായി ഡല്‍ഹിക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംഘടനാ നേതൃത്വവുമായി ഇടഞ്ഞ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും യു.ഡി.എഫ് യോഗം ബഹിഷ്കരിച്ചതോടെ സംസ്ഥാന കോണ്‍ഗ്രസിലെ തര്‍ക്കം കൂടുതല്‍ വഷളാകുന്നു. പാര്‍ട്ടിയെയും മുന്നണിയെയും ദുര്‍ബലമാക്കാന്‍ ഇരുവരും ശ്രമിക്കുന്നെന്ന ആരോപണവുമായി കെ.പി.സി.സി നേതൃത്വവും മുതിര്‍ന്ന രണ്ടു നേതാക്കളെ പാര്‍ട്ടി നേതൃത്വം പരസ്യമായി അപമാനിക്കുകയും അവഗണിക്കുകയും ചെയ്യുന്നെന്ന പരാതിയുമായി ഗ്രൂപ്പ് നേതൃത്വവും ഹൈക്കമാന്‍ഡിനെ സമീപിക്കാനൊരുങ്ങുകയാണ്. ഇതോടെ കുറച്ചുകാലമായി സംസ്ഥാന കോണ്‍ഗ്രസില്‍ പുകഞ്ഞിരുന്ന തര്‍ക്കം വരുംനാളുകളില്‍ തുറന്ന പോരിലേക്ക് നീങ്ങും. നിയമസഭ തെരഞ്ഞെടുപ്പോടെ നഷ്ടമായ പ്രവര്‍ത്തകരുടെ ആത്മവീര്യം വീണ്ടെടുക്കാനുള്ള ശ്രമം തകര്‍ക്കാനാണ് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും നയിക്കുന്ന ഗ്രൂപ്പുകള്‍ ശ്രമിക്കുന്നതെന്നാണ് സംഘടനാ നേതൃത്വത്തിന്റെ പ്രധാന പരാതി.

സംസ്ഥാന കോണ്‍ഗ്രസിലെ തര്‍ക്കം മുന്നണിയെ ബാധിക്കാതിരിക്കാന്‍ എല്ലാ നേതാക്കളും ശ്രദ്ധിച്ചിരുന്നു. എന്നാലിതിന് വിരുദ്ധമായാണ് മുതിര്‍ന്ന രണ്ടു നേതാക്കളും മുന്നണിയോഗം ബഹിഷ്കരിച്ചത്. സമ്മര്‍ദത്തിലൂടെ പാര്‍ട്ടിയെ വരുതിയിലാക്കാനും ആവശ്യങ്ങള്‍ നേടിയെടുക്കാനുമുള്ള മുതിര്‍ന്ന നേതാക്കളുടെ നീക്കം അംഗീകരിക്കാനാവില്ലെന്നും സംഘടനാനേതൃത്വം ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരിക്കും അവര്‍ ഇരുനേതാക്കള്‍ക്കുമെതിരെ ഹൈക്കമാന്‍ഡിനെ സമീപിക്കുക. അതേസമയം മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയെയും ചെന്നിത്തലയെയും സംസ്ഥാനത്തെ പാര്‍ട്ടി നേതൃത്വം പരസ്യമായി അപമാനിക്കുകയാണെന്ന് ഗ്രൂപ്പുകള്‍ ആരോപിക്കുന്നു. അച്ചടക്കനടപടി വ്യക്തിവിരോധം തീര്‍ക്കാനും കുടിപ്പക തീര്‍ക്കാനുമായി കെ.പി.സി.സി നേതൃത്വം ദുര്‍വിനിയോഗം ചെയ്യുന്നു. അച്ചടക്കസമിതി രൂപവത്കരിക്കുമെന്ന ഉറപ്പ് പാലിക്കുന്നില്ലെന്ന് മാത്രമല്ല രാഷ്ട്രീയകാര്യസമിതി വിളിച്ചുചേര്‍ക്കാനും നേതൃത്വം തയാറാകുന്നില്ല.

സംഘടനാതെരഞ്ഞെടുപ്പിനെ ഭയപ്പെടുന്നതിനാല്‍ അതിന് മുന്നോടിയായ അംഗത്വവിതരണ പ്രവര്‍ത്തനം നടത്താന്‍ പാര്‍ട്ടി നേതൃത്വം തയ്യാറാകുന്നില്ലെന്നും ഗ്രൂപ്പുകള്‍ ആരോപിക്കുന്നു. ഇരുകൂട്ടരും ഹൈക്കമാന്‍ഡ് ഇടപെടലാണ് ആഗ്രഹിക്കുന്നത്. പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ ഹൈക്കമാന്‍ഡിനെ നേരില്‍ക്കണ്ട് ഗ്രൂപ്പ് നേതൃത്വം േനരത്തേ അറിയിച്ചിരുന്നെങ്കിലും കാര്യമായ ഇടപെടല്‍ ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് യു.ഡി.എഫ് യോഗം ബഹിഷ്കരിക്കാന്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും തയ്യാറായത്. അതേസമയം മുന്നണിയിലും കോണ്‍ഗ്രസിലും പ്രശ്നമാണെന്ന് വരുത്തി പുതിയ നേതൃത്വത്തെ സമ്മര്‍ദത്തിലാക്കാനാണ് യോഗം ബഹിഷ്കരിച്ച്‌ വാര്‍ത്ത സൃഷ്ടിച്ചതെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആചാരപരമായ ചടങ്ങുകള്‍ നടത്താതെയുള്ള ഹൈന്ദവ വിവാഹങ്ങള്‍ക്ക് നിയമസാധുതയില്ല ; സുപ്രീം കോടതി

0
ഡല്‍ഹി: ശരിയായവിധത്തിലുള്ള ചടങ്ങുകളില്ലാതെ നടത്തുന്ന ഹൈന്ദവ വിവാഹങ്ങള്‍ക്ക് സാധുതയില്ലെന്ന് സുപ്രീംകോടതി. ഹൈന്ദവ...

ബാലഗോകുലം സംസ്ഥാന വാർഷിക സമ്മേളനം ജൂലായ് 12ന് തുടങ്ങും

0
തിരുവല്ല : ബാലഗോകുലം സംസ്ഥാന വാർഷിക സമ്മേളനം ജൂലായ് 12, 13,...

നൃത്തം ചെയ്യുന്നതിനിടെ 67 വയസുകാരി കുഴഞ്ഞു വീണ് മരിച്ചു

0
തൃശൂർ : നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞു വീണ് മരിച്ചു. തൃശൂർ അരിമ്പൂർ...

ചെങ്ങരൂർ വെട്ടിഞായത്തിൽ ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം ഇന്ന് തുടങ്ങും

0
മല്ലപ്പള്ളി : ചെങ്ങരൂർ വെട്ടിഞായത്തിൽ ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം ഇന്ന് തുടങ്ങും....