പന്തളം : ഡിസിസി ജനറൽ സെക്രട്ടറി ബി ആർ സോജി മെഴുവേലി ഭീഷണിപ്പെടുത്തുന്നു എന്ന ആരോപണവുമായി മഹിളാ കോൺഗ്രസിന്‍റെ സംസ്ഥാന ജനറൽ സെക്രട്ടറി ലാലി ജോൺ. കോടതിക്കുള്ളിൽ വെച്ചും കോടതിക്ക് പുറത്തുവെച്ചും വി ആർ സോജി വളരെ മോശമായ രീതിയിൽ തന്നെ ഇൻസൾട്ട് ചെയ്തു. പലതവണ എന്നോട് മോശമായി പെരുമാറിയിട്ടുണ്ട് എന്നും പരാതിയില്‍ ലാലി ജോൺ ആരോപിക്കുന്നു.
ലാലി ജോണിന്‍റെ പരാതി ഇങ്ങനെ;
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിനുശേഷം ബ്ലോക്ക് പഞ്ചായത്തിലെ സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസിന്‍റെ പ്രതിനിധികൾക്കിടയിൽ വിപ്പ് നൽകുകയും ലംഘിക്കുകയും ചെയ്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത് സംബന്ധിച്ച പരാതി പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനും കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനും സമർപ്പിച്ചിട്ടുണ്ട്.
കേസിൽ എതിർകക്ഷിയുടെ വക്കീലായി പ്രവർത്തിക്കുന്നത് തന്‍റെ സ്വന്തം പാർട്ടിയിൽപ്പെട്ട ബി ആർ സോജി മെഴുവേലി എന്ന ഡിസിസി ജനറൽ സെക്രട്ടറിയാണ്. കേസിന്‍റെ അവധിക്ക് ഇലക്ഷൻ കമ്മീഷൻ കോടതിയിൽ പലതവണ പോവുകയും കോടതിക്കുള്ളിൽ വെച്ചും കോടതിക്ക് പുറത്തുവെച്ചും വി ആർ സോജി വളരെ മോശമായ രീതിയിൽ തന്നെ ഇൻസൾട്ട് ചെയ്തു. പലതവണ എന്നോട് മോശമായി പെരുമാറിയിട്ടുണ്ട്. നിന്നെ ഷേവ് ചെയ്ത് ചുരുട്ടി കൂട്ടി പെട്ടിയിലാക്കി ഞാൻ പായ്ക്ക് ചെയ്യുമെന്ന് പരസ്യമായി അവിടെ നിന്ന് പറയുകയുണ്ടായി. ഒരു സ്ത്രീയെന്ന നിലയിൽ പുറത്ത് പറയാനുള്ള മടി കൊണ്ടാണ് അധികാരസ്ഥാനങ്ങളിൽ പരാതിപ്പെടാതിരുന്നത്.
ജില്ലാ കമ്മിറ്റി കൂടിയപ്പോൾ ഈ വിവരങ്ങൾ പ്രൊഫസർ പി ജെ കുര്യൻ സാറിനെയും കെപിസിസി ജനറൽ സെക്രട്ടറി എം എം നസീറിന്‍റെയും, ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ സതീഷ് കൊച്ചുപറമ്പിലിന്‍റെയും സാന്നിധ്യത്തിൽ കമ്മിറ്റിയിൽ പറയുകയും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
സംസാരിച്ചു കഴിയാറായപ്പോൾ സോജി എന്‍റെ നേരെ പഞ്ഞടുക്കുകയും നിന്നെ കാണിച്ചു തരാമെടി എന്ന് സഭ്യമല്ലാത്ത രീതിയിൽ ആക്രോശിച്ചുകൊണ്ട് എന്‍റെ നേരെ പാഞ്ഞു വരികയും ഈ സമയത്ത് ഡിസിസി എക്സിക്യൂട്ടീവ് അംഗങ്ങളായ തട്ടയിൽ ഹരികുമാറും നഹാസ് പത്തനംതിട്ടയും ചേർന്ന് ഇയാളെ തടയുകയും ചെയ്തു. ഇക്കാര്യത്തിൽ അടിയന്തരമായി അന്വേഷണം നടത്തി ഇയാളിൽ നിന്നുണ്ടാകുന്ന മാനഹാനിയിൽ നിന്നും ശാരീരിക ഉപദ്രവത്തിൽ നിന്നും സംരക്ഷണം നൽകണമെന്നും പരാതിയിൽ അപേക്ഷിക്കുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033