മുണ്ടോൻമൂഴി മുതൽ തണ്ണിത്തോട് മൂഴി വരെയുള്ള അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റാൻ നടപടിയായി

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട് ഫോറെസ്റ്റെഷൻ പരിധിയിൽ തണ്ണിത്തോട് മൂഴി മുതൽ മുണ്ടോൻമൂഴി വരെയുള്ള പാഴ്മരങ്ങളും അപകട ഭീഷണറിയുള്ള മരങ്ങളും മുറിച്ചു മാറ്റുന്നതിന് നടപടിയായി. ഇരുപത് ദിവസത്തിനുള്ളിൽ മരങ്ങൾ മുറിച്ചുമാറ്റുന്ന നടപടികൾ ആരംഭിക്കുമെന്ന് തണ്ണിത്തോട് ഫോറെസ്റ്റെഷൻ അധികൃതർ അറിയിച്ചു. തണ്ണിത്തോട് ഫോറെസ്റ്റെഷൻ പരിധിയിലെ ചുവട് ദ്രവിച്ച തേക്ക് മരങ്ങൾ, വട്ട, ആഞ്ഞിലി എന്നിവയടക്കം 26 മരങ്ങളും വടശേരിക്കര റേഞ്ചിൽ പെടുന്ന 14 പാഴ്മരങ്ങളുമാണ് മുറിക്കുന്നതിനുള്ള അനുമതിയായിട്ടുള്ളത്. ടെണ്ടർ നടപടികൾ പൂർത്തിയായിട്ടുണ്ടെന്നും മരങ്ങൾ മുറിക്കുന്നതിനുള്ള നടപടികൾ ഇരുപത് ദിവസങ്ങൾക്കുള്ളിൽ തന്നെ ആരംഭിക്കും എന്നും ആവണം വകുപ്പ് അധികൃതർ പറഞ്ഞു.

ഉത്തര കുമരംപേരൂർ, തണ്ണിത്തോട് ഫോറെസ്റ്റെഷൻ പരിധികളിലായി 286 പാഴ്മരങ്ങൾ ആണ് മുറിച്ചുമാറ്റുവാൻ ഉണ്ടായിരുന്നത്. ഇതിന്റെ കണക്കുകൾ എടുത്ത ശേഷം മരങ്ങൾ മുറിച്ചുമാറ്റുന്നതിനുള്ള അനുമതിക്കായി ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് അയച്ചു എങ്കിലും കൂടുതൽ അപകടകരമായ മരങ്ങൾ മാത്രം മുറിച്ചാൽ മതിയെന്ന് മറുപടി ലഭിക്കുകയായിരുന്നു. റിപ്പോർട്ട് നൽകി ഒരു വർഷത്തോളമായതിന് ശേഷമാണ് നടപടി. തണ്ണിത്തോട് റോഡിലെ പാഴ്മരങ്ങൾ മഴക്കാലത്ത് ഒടിഞ്ഞു വീഴുന്നത് പതിവായിരുന്നു. നിരവധി ഇലക്ട്രിക് പോസ്റ്റുകൾ ആണ് മഴക്കാലത്ത് പാഴ്മരങ്ങൾ വീണ് ഒടിയുന്നത്. കോന്നി താലൂക്ക് വികസന സമിതി യോഗത്തിൽ യോഗത്തിൽ അടക്കം ഈ വിഷയം ചർച്ചചെയ്യപ്പെട്ടിരുന്നു. ഈ മഴക്കാലത്തും വട്ടമരങ്ങൾ ഉൾപ്പെടെ ഒടിഞ്ഞുവീണ് ഗതാഗത തടസം നേരിട്ടിരുന്നു. വട്ട മരത്തിന് മുകളിൽ പടർന്നു കയറുന്ന വള്ളി പടർപ്പുകളുടെ ഭാരം താങ്ങാൻ കഴിയാതെ ഒടിഞ്ഞു വീഴുന്നതാണ് അധികവും. അപകടകരമായ ഈ മരങ്ങൾ മുറിച്ചു മാറ്റുന്നതോടെ മഴക്കാലത്ത് അപകട ഭീതിയില്ലാതെ സഞ്ചരിക്കാൻ കഴിയുമെന്ന ആശ്വാസത്തിലാണ്‌ ജനങ്ങൾ.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശീയ ഗൈനെക്കോളജി കോൺഫറൻസ് “ഫീറ്റോ ലൈഫ് 2026” അടൂരിൽ ജൂൺ ഏഴിന്

0
അടൂര്‍ : വന്ധ്യത, ഫീറ്റൽ മെഡിസിൻ, ജനിതകശാസ്ത്രം, ഉയർന്ന അപകടസാധ്യതയുള്ള ഗർഭധാരണം...

എത്യോപ്യയിൽ നിന്ന് ഹൈദരാബാദിലെത്തിയ യാത്രക്കാരന് എബോള ലക്ഷണങ്ങൾ

0
ഹൈദരാബാദ് : രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എബോള വൈറസ് ബാധയെന്ന്...

കിഫ്ബി കേരളത്തിന് ‘ബാധ്യത’ ; 21,000 കോടിയുടെ കടക്കെണിയെന്ന് കെ.എം. ചന്ദ്രശേഖർ സമിതി

0
തിരുവനന്തപുരം : സംസ്ഥാന ബജറ്റിന് പുറത്തുനിന്ന് വികസന ഫണ്ട് കണ്ടെത്താൻ രൂപീകരിച്ച...

വനംവകുപ്പിന്റെ അനാസ്ഥയെത്തുടര്‍ന്ന് മുട്ടില്‍ മരംമുറി കേസില്‍ കുറ്റപത്രം നല്‍കാനായില്ല

0
തിരുവനന്തപുരം: വനംവകുപ്പിന്റെ അനാസ്ഥയെത്തുടര്‍ന്ന് മുട്ടില്‍ മരംമുറി കേസില്‍ കുറ്റപത്രം നല്‍കാനായില്ല. 52...