കാത്തിരിപ്പിന് വിരാമം ; കുരുമ്പൻ മൂഴി ഇരുമ്പ് പാലം നിർമ്മാണത്തിനുള്ള ടെൻഡറായി

For full experience, Download our mobile application:
Get it on Google Play

റാന്നി: കാത്തിരിപ്പിന് വിരാമമാകുന്നു. കുരുമ്പൻ മൂഴി ഇരുമ്പ് പാലം നിർമ്മാണത്തിനുള്ള ടെൻഡറായി. 3.9 കോടി രൂപ ചിലവില്‍ പാലത്തിൻ്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ മഴക്കാലത്ത് കുരുമ്പൻമൂഴി ഒറ്റപ്പെടുന്നതിന് ശാശ്വത പരിഹാരമാകും. പട്ടികവർഗ്ഗ വികസന വകുപ്പിന്റെ കോർപ്പസ് ഫണ്ടിൽ നിന്നാണ് കുരുമ്പൻമൂഴിയിലും അറയാഞ്ഞിലിമണ്ണിലും പാലം നിർമ്മിക്കാൻ ഫണ്ട് അനുവദിച്ചത്. അറയാഞ്ഞിലിമൺ പാലത്തിന് 2.70 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചില്ലെങ്കിലും ഭരണാനുമതിയില്‍ ഉണ്ടായ സാങ്കേതിക പ്രശ്നങ്ങൾ കാരണം വീണ്ടും തിരുത്തി ഉത്തരവ് വാങ്ങാൻ നൽകിയിരിക്കുകയാണ്.

128 മീറ്റർ നീളവും 1.8 മീറ്റർ വീതിയും ആണ് കുരുമ്പൻമൂഴി പാലത്തിന് ഉണ്ടാവുക.
ആദിവാസി കോളനി ഉൾപ്പെടുന്ന കുരുമ്പൻമൂഴി, അറയാഞ്ഞിലിമൺ പ്രദേശത്തിന്റെ മൂന്നു വശവും ശബരിമല വനവും ഒരുവശം പമ്പാ നദിയും ആണ് . കുരുമ്പൻമൂഴി കോസ് വേയാണ് കുരുമ്പൻ മൂഴിയിലേക്ക് എത്താനുള്ള മാർഗം. എന്നാൽ പെരുന്തേനരുവി ചെറുകിട ജലവൈദ്യുത പദ്ധതിയുടെ തടയണ വന്നതോടെ മഴക്കാലത്ത് പമ്പാനദിയിലെ ജലനിരപ്പ് ഉയരുമ്പോൾ കോസ് വേ മുങ്ങി ദിവസങ്ങളോളം കുരുമ്പൻമൂഴി പ്രദേശം ഒറ്റപ്പെട്ടു പോകും.

ഈ സന്ദർഭങ്ങളിൽ ഇവിടുത്തുക്കാർക്ക് അടിയന്തിര ചികിത്സയ്ക്ക് ആശുപത്രിയിൽ പോകാനോ നിത്യോപയോഗ സാധനങ്ങൾ എത്തിക്കാനോ കഴിയാതെയാകും. റബ്ബർ ഡിങ്കി ഉൾപ്പെടെയുള്ളവയുടെ സഹായം തേടുകയാണ് പിന്നെ ഏക മാർഗ്ഗം. നാട്ടുകാരുടെ ബുദ്ധിമുട്ട് നേരിട്ട് കണ്ട് മനസ്സിലാക്കിയാണ് അഡ്വ. പ്രമോദ് നാരായൺ എം എൽ എ വിവരം പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. മന്ത്രി മുൻകൈയെടുത്താണ് കുരുമ്പൻ മൂഴിയിലേയും അരയാഞ്ഞിലിമണ്ണിലെയും പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമായി ഇവിടങ്ങളിലേക്ക് പാലം നിർമ്മിക്കാൻ നടപടിയായത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....