മൂന്നാര്‍ : മൂന്നാറില്‍ വിദ്യാര്‍ത്ഥിയുടെ മരണത്തിൽ അന്വേഷണത്തിന്റെ ഭാഗമായി കുട്ടിഉപയോഗിച്ചിരുന്ന മൊബൈല്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. സ്കൂള്‍ വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതിന്റെ ഭാഗമായിട്ടാണ് ഫോണ്‍ കസ്റ്റഡിയിലെടുത്തത്. കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുള്ളതായി ആരോപണം ഉണ്ടായിരുന്നു. നിലവില്‍ മൃതദേഹവും വീടും വിശദമായി പരിശോധിച്ച് പരമാവധി തെളിവുകള്‍ ശേഖരിക്കാന്‍ ശ്രമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
കണ്ണന്‍ദേവന്‍ കമ്പനി ചെണ്ടുവരൈ എസ്റ്റേറ്റ് പി.ആര് ഡിവിഷനിലെ ജോലിക്കാരനായ കുട്ടിത്തമ്പി എന്നയാളുടെ മകന് ബിബിനെയാണ് (12) വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി കുട്ടി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. കൂടാതെ ഫോറന്‍സിക് വിദഗ്ധരുടെ സേവനവും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
മാതാപിതാക്കള്‍ തോട്ടത്തില്‍ ജോലിക്കുപോയി വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ബിബിനെ വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സാരിയുടെ ഒരുഭാഗം ഉപയോഗിച്ചാണ് കുരുക്കിട്ടിരുന്നത്. കുട്ടിയുടെ മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം സംസ്കരിച്ചു.