തിരുവനന്തപുരം : വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. അരുവിപ്പുറo മാറനല്ലൂര്‍ ക്രൈസ്റ്റ് നഗര്‍ കോളേജിലെ മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ഥി വിഷ്ണു 21 ആണ് ഇന്ന് രണ്ടു മണിയോടെ മുങ്ങി മരിച്ചത്. അരവിപ്പുറത്തെ മഠത്തിന്റെ പിന്‍ഭാഗത്തു ഉള്ള നെയ്യാറിലെ കയത്തിലായിരുന്നു ദാരുണാന്ത്യം. ഉച്ചക്ക് മാറനല്ലൂര്‍ ക്രൈസ്റ്റ് നഗര്‍ കോളേജിലെ മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ഥികള്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടക്കം ഒരേ യൂണിഫോമില്‍ അരവിപ്പുറത്തെ മഠത്തിന്റെ പിന്‍ഭാഗത്തു ഉള്ള നെയ്യാറിലെ ഭാഗത്തു വെള്ളത്തില്‍ കൂട്ടം കൂടുന്നതും ഓടുന്നതും ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് അരവിപ്പുറത്തെ മഠത്തിന്റെ ഭാരവാഹികള്‍ മാരായമുട്ടം പോലീസിനെ വിളിച്ചറിയിക്കുകയായിരുന്നു.
പോലീസ് എത്തി വിദ്യാര്‍ഥികളെ കരക്ക് കയറ്റി വിട്ടുവെങ്കിലും കുറച്ചു പേര്‍ അവിടെ തന്നെ നിലയുറപ്പിച്ചു. സംശയം തോന്നിയ പോലീസ് വിവരം തിരക്കിയപ്പോളാണ് വിഷ്ണു വെള്ളത്തില്‍ മുങ്ങിയ സംഭവം അറിയുന്നത്. തുടര്‍ന്ന് പോലീസ് ഫയർഫോഴ്‌സിനെ അറിയിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് വിഷ്ണുവിന്റെ ബോഡി ലഭിച്ചത്. പെട്ടെന്ന് നെയ്യാറ്റിന്‍കര ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മാര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
അന്‍പതോളം വിദ്യാര്‍ഥില്‍ ഉണ്ടായിരുന്നതില്‍ ഒരാള്‍ പോലും പോലീസിനെയോ, ഫയര്‍ ഫോഴ്‌സിനെയോ നാട്ടുകാരെയോ വിളിക്കാന്‍ ശ്രമിച്ചിരുന്നില്ല. ഇതില്‍ നാട്ടുകാര്‍ ദുരൂഹത ആരോപിച്ചു. എല്ലാവരുടെ കയ്യിലും മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ട് ഫയര്‍ ഫോഴ്‌സിനെയോ പോലീസിനെയോ വിളിച്ചില്ല. അങ്ങനെയായായിരുന്നെങ്കില്‍ വിഷ്ണു രക്ഷപ്പെടുമായിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു. വളരെ താമസിച്ചു മാത്രമാണ് പുറം ലോകം ഇതറിയുന്നത്. മരണത്തില്‍ ദുരൂഹതയുണ്ടോ എന്ന് മാരായമുട്ടം പോലീസ് പരിശോധിക്കും.