Thursday, May 15, 2025 2:36 pm

തേക്കുതോട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവo ; യുവതിയുടെ ഭര്‍ത്താവും മക്കളും ബുധനാഴ്ച വീട്ടുപടിക്കല്‍ സത്യഗ്രഹം ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: തേക്കുതോട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസും പ്രതിക്കൂട്ടില്‍. കുറ്റവാളികളെ സംരക്ഷിക്കുന്ന പോലീസ് നിലപാടില്‍ പ്രതിഷേധിച്ചും അന്വേഷണം മറ്റ് ഏജന്‍സിയെ ഏല്‍പിക്കണമെന്ന് ആവശ്യപ്പെട്ടും യുവതിയുടെ ഭര്‍ത്താവും മക്കളും ബുധനാഴ്ച വീട്ടുപടിക്കല്‍ സത്യഗ്രഹം ആരംഭിക്കും.

സി.പി.എം പ്രവര്‍ത്തകന്റെ ശല്ല്യം സഹിക്കവയ്യാതെ പോലീസില്‍ പരാതി നല്‍കിയിട്ടും ഫലമില്ലാതായതോടെയാണ് യുവതി ആത്മഹത്യ ചെയ്തത്. ജില്ലയില്‍ സി.പി.എം പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട പീഡന കേസുകളില്‍ പോലീസ് പ്രതികളെ സഹായിക്കുന്നുവെന്ന ആരോപണം വ്യാപകമാകുന്നതിനിടയിലാണ് പുതിയ സംഭവം.

തേക്കുതോട് സന്തോഷ് ഭവനില്‍ ബിജുവിന്റെ ഭാര്യ രാജിയാണ് (38) ആത്മഹത്യ ചെയ്തത്. സെപ്റ്റംബര്‍ എട്ടിന് രാത്രി ഒരുമണിയോടെ വീടിന്റെ ബാല്‍ക്കണിയില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവസമയത്ത് പ്രവാസിയായ ബിജുവിന്റെ പ്രായമായ മാതാപിതാക്കളും 15ഉം 10ഉം വയസ്സുള്ള മക്കളും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഇവരുടെ വീടിന് സമീപം സ്റ്റേഷനറി, മൊബൈല്‍ റീചാര്‍ജ് കട നടത്തുന്ന ശാന്തിഭവനില്‍ സൂരജ് (സുബി) രാജിയെ നിരന്തരം ശല്യം ചെയ്തിരുന്നതായും ഇതാണ് മരണത്തില്‍ കലാശിച്ചതെന്നുമാണ് പരാതി.

മരിക്കുന്നതിന് രണ്ടുമാസം മുമ്പ് രാജി തണ്ണിത്തോട് പോലീസ് എസ്.എച്ച്‌.ഒക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍, ഒരു നടപടിയും ഉണ്ടായില്ല. രാജിയുടെ ഭര്‍ത്താവ് മരണവിവരമറിഞ്ഞാണ് ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിയത്. സൂരജ് ശല്ല്യംചെയ്യുന്ന വിവരം രാജി ബിജുവിനെ അറിയിച്ചിരുന്നു.

ബിജുവിന്റെ നിര്‍ദേശപ്രകാരമാണ് പോലീസില്‍ പരാതി നല്‍കിയത്. സി.പി.എം പ്രവര്‍ത്തകനായ സൂരജ് ശല്യം തുടര്‍ന്നപ്പോള്‍ രാജി നേരിട്ടും ഫോണിലൂടെയും തണ്ണിത്തോട് പോലീസിനെ അറിയിച്ചെങ്കിലും ഇയാളെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്. കടയില്‍ ഫോണ്‍ റീചാര്‍ജ് ചെയ്യാന്‍ എത്തുന്ന സ്ത്രീകളുടെ മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തുകയും ഇതുകാട്ടി ബ്ലാക്മെയില്‍ ചെയ്യുകയും ചെയ്യുന്നത് ഇയാളുടെ പതിവാണെന്നും ഇത്തരത്തില്‍ പല പരാതികള്‍ തണ്ണിത്തോട് പോലീസില്‍ മുമ്പും പലരും നല്‍കിയിട്ടുണ്ടെങ്കിലും ഒതുക്കിത്തീര്‍ക്കുകയായിരുന്നുവെന്നും സി.പി.എം തണ്ണിത്തോട്, തേക്കുതോട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരുടെ ഇടപെടലാണ് കേസ് അട്ടിമറിക്കുന്നതെന്നും ബിജു ആരോപിച്ചു.

മരണം സംബന്ധിച്ച്‌ പോലീസിന്റെ വീഴ്ചയും യുവാവിനെതിരായ പരാതിയും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി, സംസ്ഥാന, ജില്ലാ പോലീസ് മേധാവിമാര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ല.

ഇപ്പോള്‍ അന്വേഷണം നിലച്ച മട്ടാണ്. കുടുംബത്തിന് നീതി ലഭ്യമാക്കാന്‍ സത്യഗ്രഹസമരത്തിന് പിന്തുണ നല്‍കുമെന്ന് ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി വി.എ. സൂരജ്, കോന്നി മണ്ഡലം പ്രസിഡന്‍റ് മനോജ് ജി.പിള്ള, തണ്ണിത്തോട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് പി.ഡി. ശശിധരന്‍ എന്നിവര്‍ അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യുവാവിനെ കാറിടിച്ച് കൊന്ന കേസ് ; സിഐഎസ്എഫ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
കൊച്ചി: നെടുമ്പാശേരിയിൽ വാഹനത്തിന് സൈഡ് കൊടുക്കുന്നതിലെ തർക്കത്തിനിടെ യുവാവിനെ കാറിടിച്ച് കൊന്ന കേസില്‍...

ഐപിഎല്‍ പുനരാരംഭിക്കാനിരിക്കേ മുൻനിലപാട് മയപ്പെടുത്തി ദക്ഷിണാഫ്രിക്ക

0
ന്യൂഡല്‍ഹി: ഐപിഎല്‍ പുനരാരംഭിക്കാനിരിക്കേ താരങ്ങള്‍ നേരത്തേ നിശ്ചയിച്ചപ്രകാരം തന്നെ മടങ്ങണമെന്ന മുൻനിലപാട്...

വിനോദസഞ്ചാരം പരിസ്ഥിതിസൗഹൃദമാക്കാന്‍ ഉത്തരവാദിത്വ ടൂറിസം മിഷന്‍

0
കാസർഗോഡ്: വിനോദസഞ്ചാരത്തിനൊപ്പം പരിസ്ഥിതിസൗഹൃദ പ്രവര്‍ത്തനങ്ങളും നടത്തി ഉത്തരവാദിത്വ ടൂറിസം മിഷന്‍. ഇതിന്റെ...

മഴ മുന്നറിയിപ്പിൽ മാറ്റം ; ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട്

0
തിരുവനന്തപുരം: കൊടും ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് കാലവർഷം ഉടനെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ...