കാസർഗോഡ് : നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വം പിൻവലിക്കാൻ കെ.സുന്ദരയ്ക്ക് പണം നൽകിയിട്ടില്ലെന്ന് ബിജെപി. സുന്ദരയുടെ ആരോപണം സിപിഎം – മുസ്‌ലിം ലീഗ് സ്വാധീനം മൂലമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്ത് പറഞ്ഞു. ആരോപണത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും ജില്ലാ ഘടകം ആവശ്യപ്പെട്ടു.
മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വത്തിൽനിന്നു പിന്മാറിയത് ബിജെപി രണ്ടര ലക്ഷം രൂപയും ഫോണും നൽകിയതുകൊണ്ടാണെന്ന് കെ.സുന്ദര വെളിപ്പെടുത്തിയിരുന്നു. കെ.സുരേന്ദ്രൻ തെരഞ്ഞെടുപ്പിൽ ജയിച്ചാൽ വൈൻ പാർലർ നൽകാമെന്ന് വാഗ്ദാനം ചെയ്തുവെന്നും സുന്ദര പറഞ്ഞു. ബിഎസ്പി സ്ഥാനാര്‍ഥിയായി പത്രിക നല്‍കിയ സുന്ദര പിന്നീട് ബിജെപിയില്‍ ചേരുകയായിരുന്നു.