പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലുന്നത് പുതിയ പ്രവണതയെന്ന് സുപ്രീം കോടതി ; പ്രതിക്ക് ജാമ്യം‍ നല്‍കില്ല

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി :  പാമ്പുപിടിത്തക്കാരില്‍ നിന്ന് വിഷപ്പാമ്പുകളെ കൊണ്ടുവന്ന് കടിപ്പിച്ച ഒരാളെ കൊല്ലുന്ന ഒരു പുതിയ പ്രവണതയാണെന്ന് വ്യക്തമാക്കി സുപ്രീം കോടതി. പാമ്പുകടിയേറ്റ് ഒരു സ്ത്രീ കൊല്ലപ്പെട്ട കേസില്‍ പ്രതിക്ക് ജാമ്യം നല്‍കാന്‍ സുപ്രീം കോടതി ബുധനാഴ്ച വിസമ്മതിച്ചു. ഈ കേസ് പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് എന്‍.വി രമണ, ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരത്തില്‍ പാമ്പുകളെ കൊണ്ട് കടിപ്പിച്ച് ആള്‍ക്കാരെ കൊല്ലുന്നത് ഇപ്പോള്‍ രാജസ്ഥാനില്‍ സാധാരണമാണെന്നു കോടതി നിരീക്ഷിച്ചു.

കേരളത്തില്‍ അഞ്ചലില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ഉത്ര കൊലക്കേസിനു സമാനമായ കേസാണ് സുപ്രീം കോടതി പരിഗണിച്ചത്. ഇത്തരം കേസുകളിലെ പ്രതികള്‍ക്ക് ഒരു കാരണവശാലും ജാമ്യം നല്‍കാനാകില്ലെന്ന സുപ്രീം കോടതി നീരീക്ഷണം ഉത്ര കേസിലും നിര്‍ണായകമാകും. ഈ മാസം 11നാണ് ഉത്ര കേസിലെ വിധി.

2019 ല്‍ രാജസ്ഥാനിലെ ജുന്‍ജുനു ജില്ലയിലെ ഒരു ഗ്രാമത്തില്‍ പാമ്പുകടിയേറ്റ് ഒരു സ്ത്രീയെ മരുമകള്‍ കൊലപ്പെടുത്തിയ സംഭവം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഈ കേസിലെ ഒരു പ്രതിയായ കൃഷ്ണകുമാറാണ് ജാമ്യാപേക്ഷയുമായി കോടതി സമീപിച്ചത്. മുഖ്യപ്രതിയോടൊപ്പം കൃഷ്ണകുമാര്‍ പാമ്പുകച്ചവടക്കാര്‍ക്ക് പോയി 10,000 പൗണ്ടിന് പാമ്പിനെ വാങ്ങിയെന്നാണ് ആരോപണം. അതേസമയം കുമാര്‍ പാമ്പിനൊപ്പം സ്ത്രീയുടെ വീട്ടില്‍ പോലും പോയിട്ടില്ലെന്ന് അഭിഭാഷകന്‍ വാദിച്ചു. പ്രതി ഒരു എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണെന്നും അവന്റെ ഭാവി കണക്കിലെടുത്ത് ജാമ്യം നല്‍കണമെന്നും അദ്ദേഹം വാദിച്ചു.

മരുമകള്‍ അല്‍പനയ്ക്ക് ജയ്പൂര്‍ സ്വദേശിയായ മനീഷുമായി വിവാഹേതര ബന്ധമുണ്ടെന്ന ഭര്‍ത്താവിന്റെ അമ്മ കണ്ടു പിടിച്ചതാണ് കൊലയിലേക്ക് നയിച്ചത്. അല്‍പാനയും അമ്മായിയമ്മയായ സുബോധ് ദേവിയും ഒരുമിച്ചായിരുന്നു താമസം. സുബോധ് ദേവിയുടെ ഭര്‍ത്താവ് രാജേഷും ജോലി കാരണം വീട്ടില്‍നിന്ന് മാറി താമസിക്കുകയായിരുന്നു. 2018 ഡിസംബര്‍ 12 നാണ് സച്ചിനും അല്‍പാനയും വിവാഹിതരായത്. ഭര്‍ത്താവ് സച്ചിന്‍ സൈനിക ജോലിക്കായി പോയതോടെയാണ് അല്‍പാന മനീഷുമായി വിവാഹേതര ബന്ധം പുലര്‍ത്തിയത്.

സുബോധ് ദേവി ഈ ബന്ധം അറിയുകയും അതു വിലക്കുകയും ചെയ്തു. പ്രണയകഥയില്‍ അമ്മായിയമ്മതടസ്സമാകാന്‍ തുടങ്ങിയപ്പോള്‍, അല്‍പാനയും കാമുകന്‍ മനീഷും സുബോദ് ദേവിയെ കണ്ടെത്താനാകാത്ത വിധത്തില്‍ കൊല്ലാന്‍ പദ്ധതിയിട്ടു. 2019 ജൂണ്‍ 2 ന് സുബോധ് ദേവി പാമ്പ് കടിയേറ്റു മരിച്ചു. തുടര്‍ന്ന് അല്‍പാനയുടെ സമീപനത്തില്‍ സംശയം തോന്നിയ സുബോധ് ദേവിയുടെ ബന്ധുക്കള്‍ ഒന്നര മാസത്തിനു ശേഷം പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. അവര്‍ ചില തെളിവുകളും നല്‍കി. അല്‍പാനയുടെയും മനീഷിന്റെയും ഫോണ്‍ നമ്പറുകള്‍ വീട്ടുകാര്‍ പോലീസിന് നല്‍കി.

പോലീസ് രേഖകള്‍ അനുസരിച്ച്‌ സംഭവദിവസമായ ജൂണ്‍ 2 ന് അല്‍പനയ്ക്കും മനീഷിനും ഇടയില്‍ 124 കോളുകളും അല്‍പനയ്ക്കും കൃഷ്ണ കുമാറിനുമിടയില്‍ 19 കോളുകള്‍ ചെയ്‌തെന്നും കണ്ടെത്തി. സുബോധ് ദേവിയുടെ കൊലപാതകത്തില്‍ അല്‍പാന, മനീഷ്, അവരുടെ സുഹൃത്ത് കൃഷ്ണ കുമാര്‍ എന്നിവര്‍ക്ക് പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തി. മൂന്ന് പ്രതികളും 2020 ജനുവരി 4 ന് അറസ്റ്റിലായി ജയിലിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...