തിരുവനന്തപുരം : മനുഷ്യ ജീവന്‍ നഷ്ടപ്പെടന്ന സാഹചര്യം ഗൗരവതരമെന്ന് വനംമന്ത്രി പറഞ്ഞു. വന്യജീവി സംരക്ഷണവും പ്രധാന കടമയാണ്. സോളാര്‍ വേലിയും കിടങ്ങും നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നു.17 ഇടങ്ങളില്‍ ഡ്രോണ്‍ നിരീക്ഷണം ഏര്‍പ്പെടുത്തുന്നുവെന്ന് മന്ത്രി ശശീന്ദ്രന്‍ മറുപടി നല്‍കി. 246 ഇടങ്ങളില്‍ ജനജാഗ്രത സമിതി രൂപീകരിച്ചുവെന്നും മന്ത്രി പറഞ്ഞു.
വന്യജീവികളെ വെടിവയ്ക്കുന്നത് ശശ്വത പരിഹാരമല്ല. നിയന്ത്രണമില്ലാതെ കാട്ടുമൃഗങ്ങളെ കൊല്ലാനാവില്ല. ഒന്നര മാസത്തിനിടെ 504 കാട്ടുപന്നികളെ വെടിവച്ചുകൊന്നു. ബയോവേലി വേണമെന്നും നഷ്ടപരിഹാരം ദുരന്ത നിവാരണ ഫണ്ടില്‍ ഉള്‍പ്പെടുത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചുവെങ്കിലും മന്ത്രിയുടെ ഉറപ്പിൻ്റെ അടിസ്ഥാനത്തിൽ വാക്ക് ഔട്ട് നടത്തുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.