സുപ്രീംകോടതി വിധി രാഹുൽ ഗാന്ധിയെ തകർക്കാൻ ശ്രമിച്ചവർക്കുള്ള തിരിച്ചടി : സതീഷ് കൊച്ചുപറമ്പിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: രാജ്യത്തിന്റെ പണം കൊള്ളയടിക്കുന്നതും കുത്തകകളെ സംരക്ഷിക്കുന്നതുമായ മോദി സർക്കാരിന്റെ തെറ്റായ നടപടികൾ ചോദ്യം ചെയ്തതിന് രാഹുൽ ഗാന്ധിയെ തകർക്കാൻ ശ്രമിച്ചവർക്ക് ലഭിച്ച തിരിച്ചടിയാണ് സുപ്രീം കോടതി വിധിയെന്ന് ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ അയോഗ്യത സ്റ്റേ ചെയ്ത സുപ്രീം കോടതി വിധിയിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ടൗണിൽ നടത്തിയ ആഹ്ലാദ പ്രകടനവും യോഗവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായരിരുന്നു അദ്ദേഹം.

നരേന്ദ്ര മോദി സർക്കാരിന്റെ പകപോക്കൽ നടപടികൾക്കെതിരെ രാജ്യത്തെ ജനങ്ങൾ കാത്തിരുന്ന വിധിയാണ് ഇന്നലെ സുപ്രീം കോടതിൽ നിന്നും ഉണ്ടായിട്ടുള്ളത്. രാഹുൽ ഗാന്ധിയെ തകർത്ത് കോൺഗ്രസിനെ ഇല്ലാതാക്കാമെന്നത് ബിജെപി-സംഘപരിവാർ ശക്തികളുടെ ദിവാസ്വപ്‌നം മാത്രമാണെന്നും സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.

ഡിസിസി വൈസ് പ്രസിഡന്റ് എ സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ കൺവീനർ എ ഷംസുദ്ദീൻ, കെപിസിസി നിർവാഹക സമിതി അംഗം ജോർജ് മാമ്മൻ കൊണ്ടൂർ, മുൻ എംഎൽഎ മാലേത്ത് സരളാദേവി, ഡിസിസി ഭാരവാഹികളായ അനിൽ തോമസ്, സാമുവൽ കിഴക്കുപുറം, കെ ജാസിംകുട്ടി, സജി കൊട്ടയ്ക്കാട്, റോജി പോൾ ഡാനിയേൽ സിന്ധു അനിൽ, കെ.ജി അനിത, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജെറി മാത്യു സാം, മണ്ഡലം പ്രസിഡന്റുമാരായ റെനീസ് മുഹമ്മദ്, എം ആർ രമേശ്, സജി അലക്‌സാണ്ടർ, സജി ഓമല്ലൂർ പോഷക സംഘടനാ നേതാക്കളായ നഹാസ് പത്തനംതിട്ട, പി.കെ. ഇക്ബാൽ, എം.എ സിദ്ധിക്ക്, അൻസർ മുഹമ്മദ്, ഷനവാസ് പെരിങ്ങമല, അബ്ദുൾ കലാം ആസാദ്, അജി അലക്‌സ്, എ ഫറൂഖ്, സജി.കെ സൈമൺ, നാസർ തോണ്ട മണ്ണിൽ, അജിത്ത് മണ്ണിൽ, എ.അഷറഫ് എന്നിവപ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണിപ്പൂർ പീപ്പിൾസ് ലിബറേഷൻ ആർമി ‘ലഫ്റ്റനന്റ് കേണൽ’ പോലീസ് പിടിയിൽ

0
പനാജി: നിരോധിത തീവ്രവാദ സംഘടനയായ മണിപ്പൂർ പീപ്പിൾസ് ലിബറേഷൻ ആർമിയിലെ പ്രമുഖ...

തത്തമംഗലം ലൈഫ് ഫ്ലാറ്റ് അഴിമതിയില്‍ സര്‍ക്കാരിനോട് അന്വേഷണം ആവശ്യപ്പെടുമെന്ന് ചിറ്റൂര്‍ എംഎല്‍എ സുമേഷ് അച്യുതന്‍

0
പാലക്കാട്: തത്തമംഗലം ലൈഫ് ഫ്ലാറ്റ് അഴിമതിയില്‍ സര്‍ക്കാരിനോട് അന്വേഷണം ആവശ്യപ്പെടുമെന്ന് ചിറ്റൂര്‍...

വിശാഖപട്ടണത്തേക്കുള്ള രണ്ട് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

0
ഹൈദരാബാദ് : മോശം കാലാവസ്ഥയെ തുടർന്ന് വിശാഖപട്ടണത്തേക്ക് പോകേണ്ട രണ്ട് വിമാനങ്ങൾ...

യു.എ.ഇയില്‍ ഇന്നലെ രേഖപ്പെടുത്തിയത് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനില

0
അബൂദബി: യു.എ.ഇയില്‍ ഇന്നലെ രേഖപ്പെടുത്തിയത് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനില....