Thursday, May 2, 2024 5:37 am

എല്ലാം ജനങ്ങളുടെ തലയില്‍ വെച്ച്‌ കൈകഴുകുകയാണ് മുഖ്യമന്ത്രി ; രൂക്ഷ വിമര്‍ശനവുമായി സുരേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കേരളത്തില്‍ കോവിഡ് പ്രതിരോധം പാളിയതിന്റെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പിണറായി സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ എല്ലാം വെറും വാചക കസര്‍ത്ത് മാത്രമാണെന്നും, കൊച്ചിയില്‍ നടന്ന നാഷണല്‍ ഹെല്‍ത്ത് വോളന്റിയേര്‍സിന്റെ സംസ്ഥാനതല ക്യാമ്പയിന്‍റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

എല്ലാം ജനങ്ങളുടെ തലയില്‍ വെച്ച്‌ കൈകഴുകുകയാണ് മുഖ്യമന്ത്രിയെന്നും, പ്രധാനമന്ത്രി നരേന്ദ്രമോദി വിഭാവനം ചെയ്ത നാഷണല്‍ ഹെല്‍ത്ത് വോളന്റിയേര്‍സിന്റെ പ്രവര്‍ത്തനം ഏറ്റവും കൂടുതല്‍ വേണ്ടത് കേരളത്തിലാണെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. കോവിഡ് പ്രതിരോധം പൂര്‍ണമായും തകര്‍ന്നത് ഇവിടെയാണ്. ഇന്ത്യയിലെ ആകെയുള്ള കോവിഡ് കേസുകളില്‍ 52 ശതമാനവും കേരളത്തിലാണ്. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് ഇവിടെ 16 ശതമാനത്തിലെത്തി. ഈ മാസം അവസാനമാകുംമ്പോഴേക്കും 20 ല്‍ എത്തുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

യുപിയില്‍ പ്രതിദിന കേസുകള്‍ 100 ല്‍ താഴെയാണെന്ന് ഓര്‍ക്കണം. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെല്ലാം കോവിഡിനെ പിടിച്ചുകെട്ടിയെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. അശാസ്ത്രീയവും അപക്വവുമായ പ്രതിരോധമാണ് സംസ്ഥാനത്തെ തകര്‍ത്തത്. വീഴ്ചകളില്‍ നിന്നും പാഠം പഠിക്കാതെ അതിനെ ന്യായീകരിക്കുന്നതാണ് സര്‍ക്കാരിന്റെ പ്രശ്‌നം. ഏറ്റവും അധികം രോഗികളെ കണ്ടെത്തുന്നത് ഞങ്ങളാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കേരളത്തിന്റെ ഇരട്ടി ടെസ്റ്റ് ദിനംപ്രതി നടത്തുന്ന മറ്റു സംസ്ഥാനങ്ങളില്‍ എന്തുകൊണ്ട് ഇത്രയും കേസ് റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന് മുഖ്യമന്ത്രി പറയണം.

കേരളത്തില്‍ വാക്‌സിനേഷന് സ്‌പോട്ട് രജിസ്‌ട്രേഷനാണ് നടക്കുന്നത്. ഓണ്‍ലൈനില്‍ സ്ലോട്ട് കിട്ടാനില്ല. വേണ്ടപ്പെട്ടവര്‍ക്ക് മാത്രമാണ് വാക്‌സിന്‍ ലഭിക്കുന്നത്. ക്വാറന്‍റെയിന്‍ കാര്യത്തിലും കണ്ടയിന്‍മെന്റ് സോണുകളുടെ കാര്യത്തിലും ദേശീയ നയം പിന്തുടരാന്‍ കേരളം തയ്യാറായില്ല. പോപ്പുലേഷന്‍ ഡെന്‍സിറ്റിയാണ് കൊവിഡിന് കാരണമെന്നാണ് ഇപ്പോള്‍ പറയുന്നത്.

രാജ്യത്തെ വന്‍ നഗരങ്ങളുമായി ഡെന്‍സിറ്റിയില്‍ കേരളത്തെ താരതമ്യം ചെയ്യാനാകുമോ മരണനിരക്ക് കുറച്ചുകാണിച്ചും, ടെസ്റ്റുകളുടെ എണ്ണം കുറച്ചും, തട്ടിപ്പ് നടത്തുകയായിരുന്നു ആരോഗ്യവിഭാഗം. എന്നാല്‍ ആരോഗ്യമന്ത്രി പറയുന്നത് കേന്ദ്രസംഘം കേരളത്തെ അഭിനന്ദിച്ചുവെന്നാണ്. എന്ത് കാര്യത്തിനാണ് കേരളത്തെ അഭിനന്ദിക്കേണ്ടതെന്ന് സുരേന്ദ്രന്‍ ചോദിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോട്ടയത്ത് മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ മകനെ മാതാവ് വെട്ടിപ്പരിക്കേൽപ്പിച്ചു

0
കോട്ടയം: മദ്യപിച്ചെത്തി വീട്ടിൽ ബഹളമുണ്ടാക്കിയ മകനെ മാതാവ് വെട്ടിപ്പരിക്കേൽപ്പിച്ചു. കോട്ടയം കുറിച്ചി...

മെമ്മറി കാർഡ് കാണാതായ സംഭവം ; പോലീസ് കേസെടുത്തു

0
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഡ്രൈവറുമായുണ്ടായ തർക്കത്തിനുപിന്നാലെ തനിക്കെതിരെ സൈബർ ആക്രമണം നടക്കുന്നുവെന്ന മേയർ...

ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്, ഹൃദയാഘാതമാകാം

0
ഇന്ന് ചെറുപ്പക്കാരില്‍ പോലും ഹാര്‍ട്ട് അറ്റാക്ക് അഥവാ ഹൃദയാഘാതം ഉണ്ടാകുന്നു. ജീവിതശൈലിയില്‍...

നവകേരള സദസ്സില്‍ മന്ത്രിമാര്‍ സഞ്ചരിച്ച ബസ് തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് യാത്രക്കാരുമായി പുറപ്പെട്ടു

0
തിരുവനന്തപുരം : നവകേരള സദസ്സില്‍ മന്ത്രിമാര്‍ സഞ്ചരിച്ച ബസ് തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക്...