ജോലി സമയത്ത് മദ്യപിച്ച കെ.എസ്.ആര്‍.ടി.സി ജീവനക്കാരന് സസ്‌പെന്‍ഷന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ജോലി സമയത്ത് മദ്യപിച്ച സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി ബംഗളൂരു റിസര്‍വേഷന്‍ കൗണ്ടര്‍ ഇന്‍സ്‌പെക്ടര്‍ ഇന്‍ചാര്‍ജിന് സസ്‌പെന്‍ഷന്‍. കോഴിക്കോട് താമരശേരി യൂണിറ്റിലെ ഇന്‍സ്‌പെക്ടറും ബംഗളൂരു കൗണ്ടറിന്റെ ചുമതലക്കാരനുമായിരുന്ന വി എം. ഷാജി ജോലി സമയത്ത് മദ്യപിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്ന് വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ഏതാനം ദിവസങ്ങള്‍ക്ക് മുമ്പാണ് കെ.എസ്.ആര്‍.ടി.സി വിജിലന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഷാജിക്കെതിരെ സസ്‌പെന്‍ഷന്‍ ഉത്തരവു പുറപ്പെടുവിച്ചത്. വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ പി. പ്രതീപ് കുമാര്‍ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കഴിഞ്ഞ മാസം 26ന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ മദ്യപിച്ചു ജോലി ചെയ്യുകയൊ ഓഫിസ് പരിസരത്തു വരികയൊ ചെയ്യരുതെന്ന ചെയര്‍മാന്റെ ഉത്തരവ് നിലനില്‍ക്കെയാണ് 24 മണിക്കൂര്‍ കൗണ്ടര്‍ ചുമതലയുള്ള ഷാജി ഓഫീസില്‍ നിന്നും 200 മീറ്റര്‍ അകലെയുള്ള റൂമില്‍ വെച്ച്‌ സുഹൃത്തിനൊപ്പം മദ്യപിച്ചത് എന്ന് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. 1960 ലെ സിവില്‍ സര്‍വ്വീസ് ചട്ടം 10 പ്രകാരമാണ് സസ്‌പെന്റ് ചെയ്തിരിക്കുന്നത്.

അന്യ സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സിയുടെയും ബസുകളുടെയും ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷാ ചുമതലയുള്ള പ്രതിനിധിയാണ് ഇന്‍സ്‌പെക്ടര്‍ ഇന്‍ ചാര്‍ജ് എന്നിരിക്കെയാണ് കൃത്യ വിലോപം കാണിച്ചത്. പുലര്‍ച്ചെ മുതല്‍ അര്‍ധരാത്രി വരെയുള്ള സമയത്ത് കെ.എസ്.ആര്‍.ടി.സി ബസുകളുടെ  ഷെഡ്യൂളുകള്‍ ഉറപ്പു വരുത്തി അയയ്ക്കുന്നത് ഇന്‍സ്‌പെക്ടറുടെ ചുമതലയാണ്.

വി എം. ഷാജിയുടേത് ഗുരുതരമായ അച്ചടക്ക ലംഘനവും ചട്ടലംഘനവും സ്വഭാവ ദൂഷ്യവുമാണെന്നതു പരിഗണിച്ചാണ് കര്‍ശന നടപടി. താമരശേരി ഡിവിഷനിലെ ഇന്‍സ്‌പെക്ടറായ ഇദ്ദേഹം ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് ബത്തേരി ഡിവിഷനില്‍ ജോലി അറേഞ്ച്‌മെന്റിന്റെ ഭാഗമായി എത്തിയത്. തുടര്‍ന്ന് ഇവിടെ നിന്ന്  ബംഗളുരു ഡിവിഷനിലേയ്ക്ക് അയയ്ക്കുകയായിരുന്നു. മദ്യപിച്ചു ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കുള്ള മുന്നറിയിപ്പു കൂടിയാണ് ഇയാള്‍ക്കെതിരെയുള്ള നടപടി എന്നും വരും ദിവസങ്ങളില്‍ കര്‍ശന പരിശോധന നടത്തുമെന്നും വിജിലന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...