ജോലി സമയത്ത് മദ്യപിച്ച കെ.എസ്.ആര്‍.ടി.സി ജീവനക്കാരന് സസ്‌പെന്‍ഷന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ജോലി സമയത്ത് മദ്യപിച്ച സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി ബംഗളൂരു റിസര്‍വേഷന്‍ കൗണ്ടര്‍ ഇന്‍സ്‌പെക്ടര്‍ ഇന്‍ചാര്‍ജിന് സസ്‌പെന്‍ഷന്‍. കോഴിക്കോട് താമരശേരി യൂണിറ്റിലെ ഇന്‍സ്‌പെക്ടറും ബംഗളൂരു കൗണ്ടറിന്റെ ചുമതലക്കാരനുമായിരുന്ന വി എം. ഷാജി ജോലി സമയത്ത് മദ്യപിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്ന് വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ഏതാനം ദിവസങ്ങള്‍ക്ക് മുമ്പാണ് കെ.എസ്.ആര്‍.ടി.സി വിജിലന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഷാജിക്കെതിരെ സസ്‌പെന്‍ഷന്‍ ഉത്തരവു പുറപ്പെടുവിച്ചത്. വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ പി. പ്രതീപ് കുമാര്‍ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കഴിഞ്ഞ മാസം 26ന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ മദ്യപിച്ചു ജോലി ചെയ്യുകയൊ ഓഫിസ് പരിസരത്തു വരികയൊ ചെയ്യരുതെന്ന ചെയര്‍മാന്റെ ഉത്തരവ് നിലനില്‍ക്കെയാണ് 24 മണിക്കൂര്‍ കൗണ്ടര്‍ ചുമതലയുള്ള ഷാജി ഓഫീസില്‍ നിന്നും 200 മീറ്റര്‍ അകലെയുള്ള റൂമില്‍ വെച്ച്‌ സുഹൃത്തിനൊപ്പം മദ്യപിച്ചത് എന്ന് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. 1960 ലെ സിവില്‍ സര്‍വ്വീസ് ചട്ടം 10 പ്രകാരമാണ് സസ്‌പെന്റ് ചെയ്തിരിക്കുന്നത്.

അന്യ സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സിയുടെയും ബസുകളുടെയും ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷാ ചുമതലയുള്ള പ്രതിനിധിയാണ് ഇന്‍സ്‌പെക്ടര്‍ ഇന്‍ ചാര്‍ജ് എന്നിരിക്കെയാണ് കൃത്യ വിലോപം കാണിച്ചത്. പുലര്‍ച്ചെ മുതല്‍ അര്‍ധരാത്രി വരെയുള്ള സമയത്ത് കെ.എസ്.ആര്‍.ടി.സി ബസുകളുടെ  ഷെഡ്യൂളുകള്‍ ഉറപ്പു വരുത്തി അയയ്ക്കുന്നത് ഇന്‍സ്‌പെക്ടറുടെ ചുമതലയാണ്.

വി എം. ഷാജിയുടേത് ഗുരുതരമായ അച്ചടക്ക ലംഘനവും ചട്ടലംഘനവും സ്വഭാവ ദൂഷ്യവുമാണെന്നതു പരിഗണിച്ചാണ് കര്‍ശന നടപടി. താമരശേരി ഡിവിഷനിലെ ഇന്‍സ്‌പെക്ടറായ ഇദ്ദേഹം ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് ബത്തേരി ഡിവിഷനില്‍ ജോലി അറേഞ്ച്‌മെന്റിന്റെ ഭാഗമായി എത്തിയത്. തുടര്‍ന്ന് ഇവിടെ നിന്ന്  ബംഗളുരു ഡിവിഷനിലേയ്ക്ക് അയയ്ക്കുകയായിരുന്നു. മദ്യപിച്ചു ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കുള്ള മുന്നറിയിപ്പു കൂടിയാണ് ഇയാള്‍ക്കെതിരെയുള്ള നടപടി എന്നും വരും ദിവസങ്ങളില്‍ കര്‍ശന പരിശോധന നടത്തുമെന്നും വിജിലന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുഖ്യമന്ത്രി സുവേന്ദു അധികാരിയെ പുകഴ്ത്തി മഹുവ മൊയ്ത്ര

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് വലിയ രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതിനിടെ,...

ടിനി ടോമിനെതിരായ അൻസിബയുടെ പരാതി ; പോലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകും

0
കൊച്ചി: ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയിൽ എറണാകുളം ജെഎഫ്സിഎം കോടതിയിൽ പോലീസ്...

വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പ്പന ; തിടുക്കത്തിൽ തീരുമാനമില്ല ; വിശദമായ ചർച്ചയ്ക്ക് യുഡിഎഫ്

0
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പ്പനയിൽ തിടുക്കത്തിൽ തീരുമാനമുണ്ടാകില്ല. വിശദമായി ചർച്ച നടത്താനാണ്...

വെനസ്വേലയിൽ ശക്തമായ ഇരട്ട ഭൂചലനം

0
കാരക്കാസ്: വെനസ്വേലയിൽ ശക്തമായ ഇരട്ട ഭൂചലനം. ഏകദേശം ഒരു മിനിറ്റിന്റെ വ്യത്യാസത്തിൽ...