കൊച്ചി വൈറ്റ് കോളര്‍ ഡ്രഗ് പാര്‍ട്ടി കേസില്‍ ലഹരിക്കടത്തിന് പെണ്‍കുട്ടികളെ ഉപയോഗിച്ചെന്ന് സംശയം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊച്ചി വൈറ്റ് കോളര്‍ ഡ്രഗ് പാര്‍ട്ടി കേസില്‍ ലഹരിക്കടത്തിന് പെണ്‍കുട്ടികളെ ഉപയോഗിച്ചെന്ന് സംശയം. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്താണ് ലഹരിക്കടത്തിനായി ഉപയോഗിച്ചത്. അറസ്റ്റിലായ ലഹരി വിതരണക്കാരന്‍ കെവിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും. കഴിഞ്ഞ ഒരു വര്‍ഷം മാത്രം കെവിന്‍ നടത്തിയത് 22 ലക്ഷം രൂപയുടെ ഡീലുകളാണെന്നും പോലീസ് കണ്ടെത്തി. കെവിന്‍ ലഹരി പാര്‍ട്ടികളിലെ പ്രധാന ഡ്രഗ് ഡീലറാണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. കെവിന്റെ ഫോണ്‍ പോലീസ് വിശദമായി പരിശോധിക്കുകയാണ്. കെവിനെ രണ്ട് ദിവസം മുമ്പ് തൃക്കാക്കരയിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് പിടികൂടിയത്. പിടികൂടുമ്പോള്‍ ഇയാളുടെ കൈയ്യില്‍ 194 ഗ്രാം എംഡിഎംഎയും 90 ഗ്രാം എക്‌സ്റ്റസി പില്‍സും ഉണ്ടായിരുന്നു.

ഒരുമാസം മുമ്പാണ് കൊച്ചിയിലെ ആഡംബര ഹോട്ടലിലെ ഒരു മുറിയില്‍ നിന്ന് ഡോക്ടര്‍, അഭിഭാഷകന്‍, ഇവന്റ് മാനേജന്‍ എന്നിവരുള്‍പ്പെടെയുള്ള ഹൈ പ്രൊഫഷണല്‍ വൈറ്റ് കോളര്‍ സംഘം ലഹരിയുമായി പിടിയിലായത്. അവര്‍ക്ക് ലഹരി എത്തിച്ച് നല്‍കിയത് ഷോണ്‍ എന്നയാളെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പിന്നീട് ഷോണ്‍ വഴി അന്വേഷണസംഘം കെവിനിലേക്ക് എത്തുകയായിരുന്നു. ഒരു വര്‍ഷം മുമ്പും കെവിന്‍ ലഹരിക്കേസില്‍ പിടിയിലായിരുന്നു. സ്ത്രീകളെ ഉപയോഗിച്ചാണ് കെവിന്‍ പ്രധാനമായും ലഹരിക്കടത്ത് നടത്തുന്നതെന്നാണ് സംശയം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അത്തിക്കയം പാലത്തിന് സമീപം അപകടഭീഷണിയുയര്‍ത്തി കൂറ്റന്‍ വാകമരം

0
റാന്നി: കാലവർഷം പടിവാതിൽക്കൽ എത്തിനിൽക്കെ അത്തിക്കയം പാലത്തിന് സമീപം റോഡിലേക്ക് പടർന്നുപന്തലിച്ചു...

യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ച കേസിൽ എസ്ഐമാരെ ചോദ്യം ചെയ്ത് പ്രത്യേക...

0
ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി...

നവീൻ ബാബുവിന്റെ മരണത്തില്‍ അന്വേഷണം സി.ബി.ഐക്ക് വിട്ട നടപടിയെ പത്തനംതിട്ട ഡി.സി.സി സ്വാഗതം ചെയ്തു

0
പത്തനംതിട്ട : കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ...

മുഖ്യമന്ത്രിയുടെ എട്ടിൻ്റെ പണി പരാമർശം രാഷ്ട്രീയ തമാശയാണെന്ന് ഉമർ ഫൈസി മുക്കം

0
കൊച്ചി: മുനമ്പത്തെ വഖഫ് ഭൂമി തർക്കവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിഡി സതീശൻ നടത്തിയ...