തിരുവനന്തപുരം: ഇഡിയെ ഉപയോഗിച്ച് കേരളത്തിൽ ഇടതുപക്ഷത്തെ തകർത്ത് രാഷ്ട്രീയ ഇടം കണ്ടെത്താമെന്നത് ബിജെപിയുടെ വ്യാമോഹം മാത്രമാണെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ. എത്രയൊക്കെ ശ്രമിച്ചാലും കേരളത്തിലെ ജനങ്ങൾ ഇടതുപക്ഷത്തോടൊപ്പം തന്നെ നിൽക്കുമെന്നും ഇഡിയെ കുറിച്ചുള്ള നിലപാട് കേരളത്തിലെ കോൺഗ്രസ് ഇതുവരെയും വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയനെ ഇഡി വീട്ടിൽ തടഞ്ഞുനിർത്തിയെന്നും ഇഡിയുടെ ലക്ഷ്യം പിണറായി വിജയനെയാണെന്നും ഈ നീക്കം ജനാധിപത്യവിരുദ്ധമാണെന്നും അദ്ദഹം ആരോപിച്ചു. ഇടതുപക്ഷത്തെ തകർക്കാനുള്ള ശ്രമം തള്ളി ജനങ്ങൾ മുന്നോട്ടുപോകുമെന്നും എത്ര ശ്രമിച്ചാലും തകർക്കാൻ സാധിക്കില്ലെന്നും അദ്ദഹം പറഞ്ഞു. അതേസമയം എസ്എഫ്ഐ കണ്ണൂർ ജില്ല സെക്രട്ടറിയുടെ അറസ്റ്റ് അടിയന്തരാവസ്ഥയെ ഓർമ്മിപ്പിക്കുന്നുവെന്നും കുറ്റവാളി എന്ന് കോടതി വിധിക്കാതെ ആരെയും വിലങ്ങ് അണിയാൻ പാടില്ലെന്നും വിഷയത്തിൽ ശക്തമായ പ്രതിഷേധമുയരുമെന്നും അദ്ദേഹം പറഞ്ഞു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 85471 98263/ mail – [email protected]
































