ദുബായ് : ഒക്ടോബർ 17 മുതൽ നവംബർ 14 വരെ യുഎഇയിലും ഒമാനിലും നടക്കാനിരിക്കുന്ന ടി 20 ലോകകപ്പിനുള്ള മത്സരങ്ങൾ ചൊവ്വാഴ്ച അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) പ്രഖ്യാപിച്ചു. 4 ടീമുകൾ യോഗ്യതാ റൗണ്ടിൽ പങ്കെടുക്കും. യോഗ്യത മത്സരങ്ങള്‍ ഒക്ടോബര്‍ 17നും സൂപ്പര്‍ 12 മത്സരങ്ങള്‍ ഒക്ടോബര്‍ 23 നും ആരംഭിക്കും. നവംബര്‍ 14 നാണ് ഫൈനല്‍. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടും.
നവംബര്‍ മൂന്നിന് അഫ്ഗാനിസ്ഥാനുമായി ഏറ്റുമുട്ടുന്ന ഇന്ത്യ നവംബര്‍ അഞ്ചിന് യോഗ്യതാ മല്‍സരം കളിച്ചെത്തുന്ന ടീമിനെ നേരിടും. നവംബര്‍ എട്ടിന് യോഗ്യതാ റൗണ്ട് ജയിച്ചെത്തുന്ന മറ്റൊരു ടീമുമായിട്ടാണ് സൂപ്പര്‍ 12ല്‍ ഇന്ത്യയുടെ അവസാനത്തെ മല്‍സരം. ആറു രാജ്യങ്ങള്‍ വീതമുള്ള രണ്ടു ഗ്രൂപ്പുകളിലായിട്ടാണ് ടീമുകളെ തരംതിരിച്ചിരിക്കുന്നത്. ഗ്രൂപ്പ് ഒന്നില്‍ വെസ്റ്റ് ഇന്‍ഡീസ്, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, സൗത്താഫ്രിക്ക എന്നിവരോടൊപ്പം യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന രണ്ടു ടീമുകള്‍ കൂടിയുണ്ടാവും. ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യയുടെ സ്ഥാനം. ഈ ഗ്രൂപ്പില്‍ പാകിസ്താന്‍, ന്യൂസിലാന്‍ഡ്, അഫ്ഗാനിസ്ഥാന്‍ എന്നിവരെക്കൂടാതെ യോഗ്യത റൗണ്ടില്‍ നിന്നുള്ള രണ്ടു ടീമുകള്‍ കൂടി അണിനിരക്കും.
ഒക്ടോബർ 24 ന് പ്രാദേശിക സമയം വൈകുന്നേരം 6 മണിക്ക് ദുബായിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള കനത്ത പോരാട്ടത്തോടെ ഗ്രൂപ്പ് 2 ആരംഭിക്കുമെന്ന് ഐസിസി പ്രഖ്യാപിച്ചു. വിരാട് കോലിയുടെ ടീം ഒക്ടോബർ 31 ന് ദുബായിലും ന്യൂസിലാൻഡിനെ നേരിടും.
ഇന്ത്യൻ ഷെഡ്യൂൾ: സൂപ്പർ 12 സ്റ്റേജ്, ഗ്രൂപ്പ് 2
ഇന്ത്യ vs പാകിസ്ഥാൻ ഒക്ടോബർ 24, ദുബായ്
ഇന്ത്യ vs ന്യൂസിലൻഡ് ഒക്ടോബർ 31, ദുബായ്
ഇന്ത്യ vs അഫ്ഗാനിസ്ഥാൻ നവംബർ 3, അബുദാബി
ഇന്ത്യ vs ഗ്രൂപ്പ് ബി 1 നവംബർ 5, ദുബായ്
ഇന്ത്യ vs ഗ്രൂപ്പ് A2 നവംബർ 8, ദുബായ്