സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാതെ ഡിഎംകെ ; എതിര്‍പ്പുമായി കോണ്‍ഗ്രസും ഇടതും

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തമിഴ്‌നാട്ടില്‍ ഘടക കക്ഷികള്‍ക്ക് സീറ്റുകള്‍ നല്‍കുന്ന കാര്യത്തില്‍ കടുത്ത നിലപാടുമായി ഡിഎംകെ. മുമ്പ് നൽകിയിരുന്ന സീറ്റുകളൊന്നും ഇത്തവണ നല്‍കാനാവില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഡിഎംകെ ഘടക കക്ഷികളോട്. മുസ്ലിം ലീഗിനും മനിതനേയ മക്കള്‍ കക്ഷിക്കും യഥാക്രമം മൂന്നും രണ്ടും സീറ്റുകള്‍ നല്‍കാന്‍ ധാരണയായി. കഴിഞ്ഞ തവണ മുസ്ലിം ലീഗിന് അഞ്ചും മനിതനേയ മക്കള്‍ കക്ഷിക്ക് നാലും സീറ്റുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇടതുപാര്‍ട്ടികളുമായും കോണ്‍ഗ്രസുമായും ഇതുവരെ ധാരണയിലെത്താനായിട്ടില്ല. 234 അംഗ തമിഴ്‌നാട് നിയമസഭയിലേക്ക് കേരളത്തിനൊപ്പം ഏപ്രില്‍ ആറിനാണ് തിരഞ്ഞെടുപ്പ്. സിപിഎമ്മും സിപിഐയും പത്ത് മുതല്‍ 12 സീറ്റുകളാണ് ആവശ്യപ്പെട്ടത്.

എന്നാല്‍ ഇരുപാര്‍ട്ടികള്‍ക്കുമായി ആറ് സീറ്റുകള്‍ മാത്രമേ നല്‍കാനാവൂ എന്നതാണ് ഡിഎംകെ നിലപാട്. ഇന്ന് ചേര്‍ന്ന ഉഭയകക്ഷി യോഗത്തില്‍ സീറ്റ് സംബന്ധിച്ച് ധാരണയായില്ല. പ്രധാന സഖ്യകക്ഷിയായ കോണ്‍ഗ്രസ് 35 സീറ്റാണ് ആവശ്യപ്പെട്ടത്. 20 സീറ്റുകള്‍ വരെ നല്‍കാമെന്നാണ് ഡിഎംകെ നേതൃത്വം അറിയിച്ചിട്ടുള്ളത്. നാളെ കോണ്‍ഗ്രസ് നേതാക്കളുമായി ഡിഎംകെ ചര്‍ച്ച നടത്തുന്നുണ്ട്. ഈ യോഗത്തില്‍ സീറ്റുകള്‍ സംബന്ധിച്ച് ധാരണയാകും. വൈക്കോയുടെ എംഡിഎംകെയുമായും തോല്‍ തിരുമാവലവന്‍ നേതൃത്വം നല്‍കുന്ന വിസികെയുമായും ഡിഎംകെ സീറ്റുകള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തുന്നുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...