മൂന്നാമത്തെ പ്രസവത്തിന് നൽകുന്ന അവധി വെട്ടിച്ചുരുക്കാൻ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തമിഴ്നാട്ടിലെ സർക്കാർ ജീവനക്കാർക്ക് മൂന്നാമത്തെ പ്രസവത്തിന് നൽകുന്ന അവധി വെട്ടിച്ചുരുക്കാൻ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി. മൂന്നാമത്തെ പ്രസവത്തിന് 12 ആഴ്ച മാത്രം അവധിയെന്ന ഉത്തരവ് ഭരണഘടനാവിരുദ്ധമാണ്. ആദ്യ രണ്ട് പ്രസവത്തിന് നൽകുന്ന 365 ദിവസം അവധി തന്നെ അനുവദിക്കണമെന്നും കോടതി ഉത്തരവിട്ടു. മൂന്നാമതും ഗർഭം ധരിക്കുന്നവരോട് വിവേചനം പാടില്ല. സർക്കാർ ഉത്തരവിന് നീതീകരണമില്ലെന്നും ഒന്നാമത്തെയും മൂന്നാമത്തെയും പ്രസവത്തിൽ സ്ത്രീ അനുഭവിക്കുന്നത് ഒരേ വേദനയെന്നും കോടതി നിരീക്ഷിച്ചു. പ്രസവത്തിന് മുൻപും ശേഷവും ആരോഗ്യപരിപാലനം സ്ത്രീയുടെ അവകാശമാണെന്നും ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. വിഴുപ്പുറം ജില്ല കോടതി ജീവനക്കാരി ഷായി നിഷ നൽകിയ ഹർജിയിലാണ് ഉത്തരവ്.

നിഷയ്ക്ക് 365 ദിവസം അവധി നൽകാനും കോടതി ഉത്തരവിട്ടു. മൂന്നാമത്തെ ഗർഭധാരണത്തിനുള്ള പ്രസവാവധി 12 ആഴ്ചയായി പരിമിതപ്പെടുത്തിക്കൊണ്ട് 2026 മാർച്ച് 13ന് സംസ്ഥാന സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. ഇതിന് “തീർച്ചയായും ന്യായീകരണമില്ല” എന്ന് ജസ്റ്റിസുമാരായ ആർ. സുരേഷ് കുമാറും എൻ. സെന്തിൽ കുമാറും അടങ്ങുന്ന രണ്ടാം ഡിവിഷൻ ബെഞ്ച് പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് വിക്ടോറിയ കോളജ് ലൈബ്രറിയില്‍ കൂറ്റന്‍ മൂര്‍ഖന്‍ പാമ്പ്

0
പാലക്കാട് : വിക്ടോറിയ കോളജ് ലൈബ്രറിയിൽ മൂർഖൻ പാമ്പ്. കോളജിലെ...

നഗരസഭ താലൂക്ക് തലങ്ങളില്‍ സെന്‍സസ് പരിശീലനം ആരംഭിച്ചു

0
പത്തനംതിട്ട : ആദ്യഘട്ട സെന്‍സസുമായി ബന്ധപ്പെട്ട് എന്യുമറേറ്റര്‍, സൂപ്പര്‍വൈസര്‍ എന്നിവര്‍ക്കുള്ള പരിശീലനം...

എൽപിജി വിലവർധനവ് ; കൊള്ളയടി അവസാനിപ്പിക്കണമെന്ന് എംവി ഗോവിന്ദൻ

0
തിരുവനന്തപുരം : ഇന്ധന വിലവർധനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടാകുന്ന പ്രതിസന്ധി ചൂണ്ടിക്കാട്ടി സിപിഎം...

സ്‌കൂളുകളിൽ ഹരിതവിദ്യാലയം ക്യാമ്പയിന് തുടക്കമായി ; ലക്ഷ്യം മാലിന്യമുക്തമായ നാളെ

0
പത്തനംതിട്ട: പുതിയ അധ്യയന വർഷാരംഭത്തിൽ സ്കൂളുകളിൽ സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ അന്തരീക്ഷം...