സ്വര്‍ണ്ണ കള്ളക്കടത്താണ് നികുതി ചോര്‍ച്ചയ്ക്ക് കാരണം ഐസക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം:  സ്വര്‍ണ്ണ കള്ളക്കടത്താണ് നികുതി ചോര്‍ച്ചയ്ക്ക് കാരണം ഐസക്. സ്വര്‍ണ്ണ വ്യാപാരവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ലഭിക്കേണ്ട നികുതിയില്‍ ഗണ്യമായ ചോര്‍ച്ച ഉണ്ടാകുന്നതായി ധനമന്ത്രി ഡോ. തോമസ് ഐസക് നിയമസഭയെ അറിയിച്ചു. സ്വര്‍ണ്ണ കള്ളക്കടത്താണ് നികുതി ചോര്‍ച്ചയ്ക്ക് പ്രധാന കാരണം. നിലവിലെ ജിഎസ്ടി സംവിധാനത്തിലുള്ള അപാകതകള്‍ നിരവധിതവണ ചൂണ്ടിക്കാട്ടിയിട്ടും കേന്ദ്ര സര്‍ക്കാര്‍ അത് തിരുത്താന്‍ നടപടി സ്വീകരിച്ചിട്ടില്ല. അതിനാല്‍ സംസ്ഥാന ജിഎസ്ടി വകുപ്പിന് കീഴില്‍ ചില കര്‍ശന നടപടികള്‍ സ്വീകരിച്ച്‌ നികുതി ചോര്‍ച്ചയ്ക്ക് പരിഹാരം കാണും. സ്വര്‍ണ്ണത്തിന് ജിഎസ്ടി പിരിക്കുന്നതില്‍ നികുതിവകുപ്പ് കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.

വിഡി സതീശനാണ് അടിയന്തര പ്രേയ നോട്ടീസിന് അവതരണാനുമതി തേടിയത്. ലോക സ്വര്‍ണ്ണ വ്യാപാരത്തില്‍ മൂന്നില്‍ ഒരു ഭാഗം കൈകാര്യം ചെയ്യുന്നത് ഇന്ത്യയാണ്. 30 ശതമാനം. ആയിരത്തിലധികം ടണ്‍ സ്വര്‍ണ്ണമാണ് പ്രതിവര്‍ഷം ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്നത്. ഇതില്‍ ഏറെയും ഉപഭോക്താക്കളുള്ളത് കേരളത്തിലാണ്. ഇറക്കുമതി തീരുവ കേന്ദ്രസര്‍ക്കാര്‍ കുത്തനെ വര്‍ദ്ധിപ്പിച്ചു. ഇതോടെ സ്വര്‍ണ്ണ കള്ളക്കടത്ത് വര്‍ദ്ധിക്കാന് തുടങ്ങി. സ്വര്‍ണ്ണ കടത്ത് കണ്ടുപടിക്കാന്‍ കസ്റ്റംസിന്റെ അധികാരം സംസ്ഥാന ജിഎസ്ടി വകുപ്പിനില്ല. അവര്‍ക്ക് പരിശോധന നടത്താന്‍ നിയമപരമായ പരിമിതികളുണ്ട്. എങ്കിലും പരിശോധനകള്‍ ശക്തമാക്കി കള്ളക്കടത്ത് പിടികൂടാനുള്ള നടപടികള്‍ ഊര്‍ജ്ജിതമായി നടത്തുന്നുണ്ട്.

ഇ ഇന്‍വോയിസും കടകളില്‍ നിന്നും വില്‍ക്കുന്ന സ്വര്‍ണ്ണത്തിന് ക്യൂആര്‍ കോഡും കൊണ്ടുവന്നാല്‍ ഫലപ്രദമായി നികുതി ചോര്‍ച്ച ഒഴിവാക്കാനാകുമെന്ന് കേന്ദ്രത്തെ അറിയിച്ചു. എന്നാല്‍ അത് പറ്റില്ലെന്ന നിലപാടാണ് ഭൂരിഭാഗം സംസ്ഥാനങ്ങള്‍ക്കും ഉള്ളത്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരികയാണ്. ഈ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് ജിഎസ്ടി ഉദ്യോഗസ്ഥര്‍ 75 കടകളില്‍ പരിശോധന നടത്തിയിട്ടുണ്ട്. അതിന്റെ അക്കൗണ്ടുകള്‍ പരിശോധിച്ചുവരികയാണ്. കംപ്യൂട്ടര്‍ ഹാര്‍ഡിസ്‌കുകള്‍ പരിശോധിക്കാന്‍ സിഡാക്കിനെ ഏല്‍പ്പിച്ചാല്‍ കാലതാമസം വരുന്നതിനാല്‍ ജിഎസ്ടി വകുപ്പുതന്നെ സൈബര്‍ ഫോറന്‍സിക് ലാബ് സജ്ജീകരിക്കുകയാണെന്ന്  മന്ത്രി പറഞ്ഞു

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയുടെ ഓഫീസ് കൂടുതൽ പ്രൊഫഷണലാകും; ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ അഞ്ച് വരെ പൊതുജനങ്ങൾക്ക്...

0
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമവും പ്രൊഫഷണലുമായ രീതിയിലേക്ക്...

വ്യാപകമായ മഴക്ക് സാധ്യത ; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട് അടക്കം 14 ജില്ലകളിലും...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ...

ട്രെക്കിംഗിന് പോയ എംബിഎ വിദ്യാർത്ഥിനിയെ കാണാതായി ; രണ്ട് സുഹൃത്തുക്കൾ കസ്റ്റഡിയിൽ

0
ഡെറാഡൂണ്‍: ട്രെക്കിംഗിന് പോയ എംബിഎ വിദ്യാർത്ഥിനിയെ കാണാതായിട്ട് ആറ് ദിവസം. ഉത്തരാഖണ്ഡിലെ...

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ...