തിരുവനന്തപുരം : ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ ക്ലാസിനിടെ അധ്യാപികയുടെ വാട്ട്‌സ് ആപ്പ് അക്കൗണ്ട് സ്വന്തം ഫോണിലാക്കി വിദ്യാര്‍ത്ഥി. ക്ലാസ് എടുക്കുന്നതിനിടെ സ്‌ക്രീന്‍ ഷെയര്‍ ചെയ്തതാണ് അധ്യാപികക്ക് വിനയായത്. ഇതോടെ അധ്യാപികയുടെ ഫോണിലേക്ക് വരുന്ന നോട്ടിഫിക്കേഷനുകള്‍ എല്ലാവര്‍ക്കും കാണാമായിരുന്നു. ഇതിനിടെ അധ്യാപികയുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് വിദ്യാര്‍ത്ഥി സ്വന്തം ഫോണില്‍ വാട്‌സാപ്പ് അക്കൗണ്ട് എടുത്തു.
അധ്യാപികയുടെ ഫോണില്‍ എത്തിയ ഒടിപി സ്‌ക്രീനിന് മുകളില്‍ തെളിഞ്ഞു. ഇത് ഉപയോഗിച്ചായിരുന്നു വിദ്യാര്‍ത്ഥി അക്കൗണ്ട് തുടങ്ങിയത്. അധ്യാപിക ക്ലാസ് കഴിഞ്ഞു വാട്സാപ് തുറന്നപ്പോഴാണ് സ്വന്തം ഫോണില്‍ വാട്സാപ് പ്രവര്‍ത്തനരഹിതമായത് അധ്യാപിക അറിഞ്ഞത്. അധ്യാപിക ഉടന്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ആണ് പ്രതി വിദ്യാര്‍ഥിയാണെന്ന് തിരിച്ചറിത്. ഇതോടെ അധ്യാപിക പരാതി പിന്‍വലിക്കുകയും ചെയ്തു.