ക്ഷേത്ര ഭരണവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് കെ.പി.എം.എസ് നേതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

കാക്കനാട് : ക്ഷേത്ര ഭരണവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് കെ.പി.എം.എസ് നേതാവായ ഓട്ടോ ഡ്രൈവറെ കുത്തിപ്പരിക്കേല്‍പ്പിച്ചതായി പരാതി. കെ.പി.എം.എസ് തൃക്കാക്കര യൂനിയന്‍ പ്രസിഡന്റ് കാക്കനാട് വല്യാട്ടുമുകള്‍ വീട്ടില്‍ കുഞ്ഞിപ്പള്ളി മകന്‍ രഘുവാണ് തൃക്കാക്കര പോലീസിനെ സമീപിച്ചത്. തെങ്ങോട് ഓലിക്കുഴി വീട്ടില്‍ ഒ.കെ സാജു എന്നയാള്‍ക്കെതിരെയാണ് പരാതി. മൂര്‍ച്ചയുള്ള ആയുധമുപയോഗിച്ച്‌ തലയ്ക്ക് കുത്തി പരിക്കേല്‍പിക്കുകയായിരുന്നുവെന്ന് രഘു പറഞ്ഞു. തെങ്ങോട് വല്യാട്ടുമുകളിലെ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ഭരണത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ആക്രമണത്തിലേക്കെത്തിയത്.

തിങ്കളാഴ്ച രാത്രി ഏഴോടെയാണ് സംഭവം. പ്രദേശത്തെ കെ.പി.എം.എസ് ശാഖയില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് പിളര്‍പ്പുണ്ടാകുകയും ക്ഷേത്ര ഭരണവുമായി ബന്ധപ്പെട്ട് തര്‍ക്കവും കോടതി ഇടപെടലുകളും ഉണ്ടായിരുന്നു. അതിനിടെ രഘു അംഗമായിട്ടുള്ള വിഭാഗത്തിന് അനുകൂലമായി കോടതി വിധി വരികയും ചെയ്തു. ഇതിലെ വൈരാഗ്യമാണ് മര്‍ദനത്തിലേക്ക് നയിച്ചതെന്നാണ് രഘുവിന്റെ ആരോപണം. ശനിയാഴ്ച രാത്രി കാക്കനാട് പള്ളിക്കര റോഡില്‍ വെച്ച്‌ സാജു രണ്ട് തവണ രഘുവിന്റെ ഓട്ടോറിക്ഷക്ക് വട്ടം വെച്ച്‌ അമ്പലത്തില്‍ കയറിയാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

മൂന്നാമത്തെ പ്രാവശ്യം വാഹനത്തില്‍നിന്ന് വലിച്ചിറക്കി തലയില്‍ പലതവണ കുത്തുകയായിരുന്നു എന്നും പരാതിയിലുണ്ട്. രഘു കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. രഘുവിനെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച്‌ കെ.പി.എം.എസ് തൃക്കാക്കര യൂനിയന്‍ പ്രതിഷേധ സംഗമം നടത്തി. സംഭവത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കെ.പി.എം.എസും തൃക്കാക്കര പോലീസിനെ സമീപിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്റ്റിക്കറുകളും ലൈറ്റും ഉള്‍പ്പടെ 18 തരം മോഡിഫിക്കേഷന്‍ അനുവദിക്കാമെന്ന് എംവിഡി

0
തിരുവനന്തപുരം : സംസ്ഥാനത്തെ വാഹനപ്രേമികളും ജെന്‍സികളും കാത്തിരുന്ന വാഹന മോഡിഫിക്കേഷന്‍ നടപ്പാക്കുന്നതില്‍...

തിരുവല്ല കുറ്റൂരില്‍ വെയ്റ്റിംഗ് ഷെഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം

0
തിരുവല്ല : തിരുവല്ല കുറ്റൂരിലെ വെയ്റ്റിംഗ് ഷെഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യമുയരുന്നു. മഴയിലും...

‘ആലപ്പുഴ രക്ഷാപ്രവർത്തനം’ ; ഗൺമാൻമാർക്ക് പണിയാകും ; നിർണായക മൊഴി നൽകി ഹെഡ്ക്വാട്ടേഴ്സിലെ ഉന്നത...

0
കൊച്ചി: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി...

സ്കൂള്‍ തുറന്നിട്ടും മഴയെത്തിയിട്ടും ജില്ലയിലെ അപകടകരമായ മരങ്ങള്‍ മുറിക്കാന്‍ നടപടിയില്ല

0
പത്തനംതിട്ട : അധ്യന വര്‍ഷം ആരംഭിച്ചിട്ടും പത്തനംതിട്ട ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍...