കനാല്‍ പാലത്തിന് താല്‍ക്കാലിക കൈവരി നിര്‍മ്മിച്ച് ക്ഷേത്ര കരക്കാര്‍

For full experience, Download our mobile application:
Get it on Google Play

അടൂർ: വെള്ളക്കുളങ്ങര പ്ലാത്തറപ്പടി ശ്രീനാരായണപുരം റോഡിലെ കനാൽ പാലത്തിന്റെ  തകർന്ന കൈവരിക്ക് പകരം ക്ഷേത്ര കരക്കാർ മുളകൊണ്ട് കൈവരി തീർത്തു. വെള്ളക്കുളങ്ങര വെള്ളാരം കുന്ന് ദേവീക്ഷേത്രത്തിലെ ഇരവിൻചിറ കരക്കാരാണ് പാലത്തിന് കൈവരി കെട്ടിയത്. ഇവിടത്തെ ക്ഷേത്ര ഉത്സവത്തിന് കെട്ടുരുപ്പടി കൊണ്ടു പോകുന്നത് ഈ പാലത്തിലൂടെയാണ്. ഈ സമയം തിക്കും തിരക്കിലും പെട്ട് ആൾക്കാർ കനാലിൽ വീഴാൻ സാധ്യതയുണ്ട്. കുടാതെ ഇതുവഴി പോകുന്നവരുടെ സുരക്ഷ കൂടി കണക്കാക്കിയാണ് കരക്കാർ പാലത്തിന് കൈവരി കെട്ടിയത്. കനാൽ പാലത്തിന്റെ ഒരു വശത്തെ കൈവരി പൂർണമായി തകർന്നിട്ട് വർഷങ്ങളായെങ്കിലും കൈവരി പണിയാൻ കെ.ഐ.പി അധികൃതർ തയ്യാറായില്ല.

കണ്ണ് തെറ്റിയാൽ റോഡിലുടെ പോകുന്ന വാഹനങ്ങൾ കനാലിൽ പതിക്കും. വേനലായപ്പോൾ കനാൽ തുറന്ന് വിട്ടതോടെ കനാലിൽ നല്ല ഒഴുക്കുണ്ട്. കനാലിൽ നിറയെ വെള്ളം ഉള്ളതിനാൽ ആളപായം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. തകർന്ന കൈവരിക്ക് പകരം പുതിയ കൈവരി സ്‌ഥാപിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടായില്ല. സ്‌കൂൾ ബസുകളും മറ്റ് വാഹനങ്ങളും ഇതുവഴി പോകുന്നുണ്ട്. സ്ക്‌കൂൾ കുട്ടികളും മറ്റുള്ളവരും പാലത്തിലൂടെ കൈവരിയോട് ചേർന്നാണ് നടന്ന് പോകുന്നത്. ഈ സമയം കാൽ വഴുതി കനാലിൽ വീണ് അപകടം സംഭവിക്കാം.  ഇത് മുന്നിൽ കണ്ടാണ് ഇരവിൻചിറ കരക്കാർ പാലത്തിൽ കൈവരി കെട്ടിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...