ഹരിപ്പാട് സുബ്രഹ്മണ്യസ്വാമീ ക്ഷേത്രത്തിൽ തൈപ്പൂയക്കാവടികൾ ആടിയെത്തി

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട് : ഹരിപ്പാട് സുബ്രഹ്മണ്യസ്വാമീ ക്ഷേത്രത്തിൽ തൈപ്പൂയക്കാവടികൾ ആടിയെത്തി. തൈപ്പൂയനാളായിരുന്ന വെള്ളിയാഴ്ച പുലർച്ചെ നാലുമണിയോടെ തുടങ്ങിയ കാവടിയഭിഷേകം പൂർത്തിയായത് രാത്രി എട്ടരയോടെയാണ്. പുലർച്ചെ മുതൽ രാത്രിവരെ ഹരിപ്പാട്ടെ വഴികളിലെല്ലാം കാവടിസംഘങ്ങളായിരുന്നു. താളമേളങ്ങളുടെ അകമ്പടിയിൽ ചുവടുചെച്ചുനീങ്ങിയ കാവടിസ്വാമിമാർക്കൊപ്പം വായ്ക്കുരവയും ശരണമന്ത്രങ്ങളുമായി ഭക്തജനങ്ങളും അനുഗമിച്ചു. ഹരിപ്പാട്ടും സമീപപ്രദേശങ്ങളിലുമുള്ള 56 ക്ഷേത്രങ്ങളിലാണ് ഹരിപ്പാട്ടെ തൈപ്പൂയ കാവടിയാട്ടത്തിനായി കാവടികൾ നിറച്ചത്. ഈ ക്ഷേത്രങ്ങളിൽനിന്നാണ് കാവടിസംഘങ്ങൾ ആചാരപ്രകാരം പുറപ്പെട്ടത്.

മുൻവർഷങ്ങളെക്കാൾ കൂടുതൽ കാവടികളാണ് ഇത്തവണയുണ്ടായിരുന്നത്. തൈപ്പൂയനാളിൽ പുലർച്ചെ മൂന്നരയ്ക്കാണ് നടതുറന്നത്. മേൽശാന്തിമഠത്തിൽനിന്നുള്ള എണ്ണക്കാവടികളാണ് ആദ്യം അഭിഷേകംചെയ്തത്. തുടർന്ന് മറ്റു ക്ഷേത്രങ്ങളിൽനിന്നുള്ള എണ്ണക്കാവടികൾ അഭിഷേകത്തിനെടുത്തു. രാവിലെ ആറരവരെ എണ്ണക്കാവടിയഭിഷേകം തുടർന്നു. പിന്നാലെ ശർക്കര, നെയ്യ്, പാൽ, കരിക്ക്, കരിമ്പിൻനീര്, പനിനീർ തുടങ്ങിയ ദ്രവ്യങ്ങൾനിറച്ച കാവടികൾ ആടിയെത്തി. ഉച്ചയ്ക്ക് 12-ന്‌ ബ്രാഹ്മണ സമൂഹമഠത്തിൽനിന്നുള്ള കളഭക്കാവടികൾ അഭിഷേകം ചെയ്തു. ഇതോടെയാണ് പുലർച്ചെ തുടങ്ങിയ കാവടിവരവിന് ഇടവേളയായത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വൈസ് മെൻസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് – 2 ഗവർണറായി സനോജ് വർഗീസ് ചുമതലയേറ്റു

0
തിരുവല്ല: വൈസ് മെൻസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട്–2ന്റെ പുതിയ ഗവർണറായി സനോജ് വർഗീസ്...

വിഴിഞ്ഞം തുറമുഖ വിവാദം : ഇ പി ജയരാജന് പിന്തുണയുമായി വെള്ളാപ്പള്ളി നടേശൻ

0
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിവാദത്തിൽ എൽ ഡി എഫ് മുൻ കൺവീനർ...

55 ഗജവീരന്മാർ ഒരുമിച്ചെത്തും ; വടക്കുന്നാഥനുമുന്നിൽ നാളെ ആനസംഗമം

0
തൃശ്ശൂർ : ജൂലായ് 17-ന് കർക്കിടകം ഒന്നിന്റെ ഭാഗമായി വടക്കുംനാഥ ക്ഷേത്ര...

ലേക്‌ഷോറും മുഖ്യപ്രതിയും തമ്മിലുള്ള കരാർ പുറത്ത്

0
കൊച്ചി: വ്യാജരേഖകള്‍ ചമച്ചുളള അവയവക്കച്ചവടക്കേസിൽ ആശുപത്രി കമ്മീഷൻ നൽകിയതിന് തെളിവ്...