കോന്നി : ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ തണ്ണിത്തോട് മൂഴി കരിമാൻതോട് റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. കാലങ്ങളായി തകർച്ച നേരിടുന്ന റോഡ് ഉന്നത നിലവാരത്തിലാണ് ടാറിങ് പൂർത്തീകരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിൽ ഉള്ള 2.50 കിലോമീറ്ററും ജില്ലാ പഞ്ചായത്തിന് കീഴിലുള്ള നാല് കിലോമീറ്ററും റീബിൽഡ് കേരള ഇനിഷേട്ടീവിൽ ഉൾപ്പെടുത്തി 6.76 കോടി രൂപ ചിലവഴിച്ചാണ് നവീകരണം.
ഇതിൽ പൊതുമരാമത്ത് ഫണ്ടിൽ 2.5 കോടി രൂപയും റീബിൽഡ് കേരള ഇനിഷേറ്റീവിൽ 4.26 കോടി രൂപയും ഉൾപെടും. അഞ്ച് വർഷത്തെ അറ്റകുറ്റപണിയും കരാറിൽ ഉൾപെടുത്തിയിട്ടുണ്ട്. എട്ടുമാസത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കാനാണ് തീരുമാനം. റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വൈകുന്നത് സംബന്ധിച്ച് ജനങ്ങളുടെ പ്രതിഷേധവും ശക്തമായിരുന്നു. നിലവിലുള്ള റോഡിന്റെ വീതി കുറഞ്ഞ ഭാഗങ്ങളിൽ സംരക്ഷണ ഭിത്തി കെട്ടുന്ന ജോലികളും പുരോഗമിക്കുന്നു.