സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. സെക്യൂരിറ്റി ജീവനക്കാരനായ വിജുകുമാ(48)റിനെ ആക്രമിച്ച കേസിലെ പ്രതികളായ നെടുമങ്ങാട് കരിപ്പൂർ കാരാന്തല ഈന്തിവിള വീട്ടിൽ അഖിൽ (31), കരിപ്പൂർ കാരാന്തല ആലുവിള വീട്ടിൽ വിനിൽ (32) എന്നിവരെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 24ന് വൈകിട്ട് അഞ്ചു മണിയോടെയാണ് ആക്രമണ സംഭവം നടന്നത്. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയ പ്രതികളെ ഡ്രസ്സിംഗ് റൂമിൽ നിന്ന് പുറത്തിറങ്ങി നിൽക്കാൻ പറഞ്ഞതിലുള്ള വിരോധത്തിൽ ആയിരുന്നു ആക്രമണം എന്നാണ് പോലീസ് വിശദമാക്കുന്നത്.

അത്യാഹിത വിഭാഗത്തിലെ ഡ്രസിംഗ് റൂമിൽ മറ്റൊരു സ്ത്രീക്ക് പ്ലാസ്റ്റർ ഇട്ടുകൊണ്ട് ഇരുന്നതിനാൽ ആണ് ഇരുവരോടും സെക്യൂരിറ്റി ജീവനക്കാരൻ പുറത്ത് ഇറങ്ങി നിൽക്കാൻ ആവശ്യപ്പെട്ടത്. തുടർന്ന് പ്രതികളും വിജുകുമാറും തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും ഇരുവരും ചേർന്ന് വിജുകുമാറിനെ ആക്രമിക്കുകയും ആയിരുന്നു എന്ന് പോലീസ് പറയുന്നു. നെടുമങ്ങാട് ഡിവൈഎസ്പി ബൈജു കുമാറിൻ്റെ നേതൃത്വത്തിൽ നെടുമങ്ങാട് സി ഐ ശ്രീകുമാരൻ നായർ, എസ് ഐമാരായ മുഹ്സിൻ മുഹമ്മദ്, അനിൽകുമാർ എസ്, എ എസ് ഐ രജിത്ത്, സിപിഒ മാരായ ജവാദ്, വൈശാഖ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലോറിയുടെ ഹോൺ ശബ്ദം കേട്ടതോടെ ബൈക്കിന്‍റെ നിയന്ത്രണം വിട്ടു ; യുവാവിന് ദാരുണാന്ത്യം

0
കൊല്ലം: ജില്ലയിൽ ടിപ്പറുകളുടെ മരണപ്പാച്ചിലിൽ പൊലിഞ്ഞു തീരുന്ന ജീവനുകൾക്ക് അറുതിയില്ല. പത്തനാപുരം...

വൃത്തിഹീന സാഹചര്യം ഒഴിവാക്കാൻ തട്ടുകടകൾക്ക് ഏകീകൃത മാതൃക ; കടകൾക്ക് പ്രത്യേക മേഖല നിശ്ചയിക്കാൻ...

0
തിരുവനന്തപുരം : വഴിയോരത്തെ തട്ടുകടകളിലെ വൃത്തിഹീനമായ അന്തരീക്ഷത്തിന് അറുതി വരുത്താൻ ലക്ഷ്യമിട്ട്...

തലയിൽ ചൂടുപായസം വീണ സംഭവത്തിൽ പോലീസ് മേധാവി അന്വേഷണം പ്രഖ്യാപിച്ചെന്ന വാർത്തയോട് പ്രതികരിച്ച് മന്ത്രി...

0
തിരുവനന്തപുരം: തലയിൽ ചൂടുപായസം വീണ സംഭവത്തിൽ പോലീസ് മേധാവി അന്വേഷണം പ്രഖ്യാപിച്ചെന്ന...

ഒൻപതാം ക്ലാസിലെ പാഠപുസ്തകത്തിൽ 1975-ലെ ‘അടിയന്തരാവസ്ഥ’ ഉൾപ്പെടുത്തി

0
ന്യൂഡൽഹി : സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ചർച്ച...