കല്ലാറ്റിൽ നിലയുറപ്പിച്ച കാട്ടാനയെ തിരികെ കയറ്റാനാകാതെ അധികൃതർ

For full experience, Download our mobile application:
Get it on Google Play

കോന്നി : കല്ലാറ്റിൽ നിലയുറപ്പിച്ച കാട്ടാനയെ തിരികെ കയറ്റാനാകാതെ അധികൃതർ. കഴിഞ്ഞ ദിവസം രാവിലെയാണ് കാട്ടാനയെയും കുട്ടിയേയും കല്ലാറ്റിലെ ഇലവുങ്കലിന് സമീപം കണ്ടെത്തിയത്. കുട്ടിയാന നദിക്ക് അക്കരെ കയറി എങ്കിലും ആറ്റിൽ നിലയുറപ്പിച്ച പിടിയാന കാട് കയറിയില്ല. രാവിലെ 8 മണിക്ക് ആറ്റിൽ നിലയുറപ്പിച്ച കാട്ടാന കാട് കയറാതെ വന്നതോടെ വനം വകുപ്പ് വെറ്റിനറി സർജ്ജൻ ഡോ. സിബി, തണ്ണിത്തോട് വെറ്റിനറി ഡോക്ടർ ഡോ. ബിജി, ചിറ്റാർ വെറ്റിനറി ഡോക്ടറ്റർ ഡോ. സിബി, ഗ്രൂടിക്കൽ റേഞ്ച് ആർ ഒ അശോക്, തണ്ണിത്തോട് ഫോറെസ്റ്റേഷൻ അധികൃതർ തുടങ്ങിയവർ സ്ഥലത്ത് എത്തി പരിശോധന നടത്തിയെങ്കിലും ആനയുടെ ശരീരത്തിൽ മുറിവുകൾ കണ്ടെത്താൻ കഴിഞ്ഞില്ല. വയറിനുള്ളിൽ ഉണ്ടായ അസുഖം ആയിരിക്കാം ആന വെള്ളത്തിൽ നിലയുറപ്പിച്ചതിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. ആന വെള്ളത്തിൽ നിന്നും കരക്ക് കയറാതെ ചികിത്സയും അസാധ്യമാണെന്ന് വനം വകുപ്പ് അധികൃതർ പറയുന്നു. രാവിലെ എട്ട് മണിക്ക് നദിയിൽ കണ്ടെത്തിയ കാട്ടാന രാത്രി ഏഴ് മണിക്ക് ശേഷവും കരക്ക് കയറിയില്ല. കഴിഞ്ഞ ദിവസങ്ങളിൽ ഇലവുങ്കൽ തോടിന് സമീപം ആനയെയും കുട്ടിയേയും കണ്ടതായി നാട്ടുകാർ പറയുന്നു. രണ്ട് വയസ്സ് പ്രായമുള്ള കുട്ടിയാണെന്നാണ് പറയപ്പെടുന്നത്. ആനയെ കരയിൽ കയറ്റുവാനുള്ള ശ്രമം തുടരുകയാണ്. വനപാലകരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ആനയെ കാണുവാൻ നിരവധി ആളുകളും സ്ഥലത്ത് എത്തിയിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി പി.വിജയൻ ചുമതലയേറ്റു

0
തിരുവനന്തപുരം : സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി പി.വിജയൻ ചുമതലയേറ്റു. ഇൻറലിജൻസ്...

സൗജന്യ വിദ്യാഭ്യാസവും സംരക്ഷണവും വാഗ്ദാനം നല്‍കി – പതിനേഴുകാരന് ക്രൂരമായ പീഡനം ; പത്തനംതിട്ട...

0
പത്തനംതിട്ട : സൗജന്യ വിദ്യാഭ്യാസവും സംരക്ഷണവും വാഗ്ദാനം ചെയ്ത് കൂട്ടികൊണ്ട് പോയ ശേഷം...

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരുടെ നിയമനത്തിൽ മന്ത്രിയുടെ ഓഫീസും ബോർഡും തമ്മിലുളള തർക്കം...

0
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരുടെ നിയമനത്തിൽ മന്ത്രിയുടെ ഓഫീസും...

പിഎം ശ്രീ പഠിക്കാന്‍ മന്ത്രിസഭാ ഉപസമിതി ; പൊതുവിദ്യാഭ്യാസ മന്ത്രി എന്‍.ഷംസുദ്ദീന്‍ സമിതിയുടെ അധ്യക്ഷനാകും

0
തിരുവനന്തപുരം: പിഎം ശ്രീ പഠിക്കാന്‍ മന്ത്രിസഭാ ഉപസമിതി രൂപികരിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി...