പാതിരാത്രി വനമേഖലയിൽ കാർ കേടായി ; പിന്നാലെ കുടുംബത്തിന് രക്ഷകരായി പോലീസ്

For full experience, Download our mobile application:
Get it on Google Play

തലശ്ശേരി: പാതിരാത്രിയിൽ വനമേഖലയിൽ കാർ നിന്നപ്പോൾ എന്തുചെയ്യണമെന്നറിയാതെ സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ള 12 അംഗ കുടുംബം. ഇവർക്ക് രക്ഷകരായെത്തിയത് പോലീസ്. കാർ നന്നാക്കി നാട്ടിലേക്ക് വരാനും പോലീസ് സൗകര്യമൊരുക്കി. കഴിഞ്ഞയാഴ്ച പുലർച്ചെ 1.30-നാണ് സംഭവം. തലശ്ശേരിയിൽ ബിസിനസുകാരനായ ചൊക്ലി പാറാലിലെ മുഹമ്മദ്‌ നംഷിലും കുടുംബവും ഊട്ടിയിൽ പോയി മടങ്ങുകയായിരുന്നു. ബത്തേരി-ഊട്ടി അന്തസ്സംസ്ഥാനപാതയിലെ വനമേഖലയിലൂടെ വരുമ്പോൾ മുണ്ടക്കൊല്ലി ഭാഗത്തുവെച്ച്‌ കാർ കേടായി. ഇതുവഴി കടന്നുപോയ പലരോടും കൈനീട്ടി സഹായം അഭ്യർഥിച്ചു. എന്നാൽ വന്യമൃഗങ്ങളെ ഭയന്ന് ആരും നിർത്തിയില്ല.

റോഡിലാകെ ഇരുട്ടായിരുന്നു. വന്യമൃഗങ്ങൾ ഇറങ്ങുന്ന സ്ഥലത്താണ് വാഹനം നിന്നതെന്ന് കുടുംബം പിന്നീടാണറിഞ്ഞത്. നംഷിലിന്റെ കൂടെ മാതാവ് നസീമയും ഭാര്യ അസ്മിനയും മൂന്നുകുട്ടികളും സഹോദരി നിശയും മൂന്നുകുട്ടികളും ബന്ധുക്കളായ രണ്ടു പേരുമാണ് ഉണ്ടായിരുന്നത്. കാർ നിന്നതോടെ സ്ത്രീകൾ ഭയന്നു. കുട്ടികൾ ഉറക്കത്തിലായിരുന്നു. അപ്പോഴാണ് പോലീസ് വാഹനത്തിന്റെ ബീക്കൺ ലൈറ്റ് കണ്ടത്. ‘അത് വലിയ ആശ്വാസമായി’ നംഷിൽ പറയുന്നു. പട്രോളിങ്ങിന്റെ ഭാഗമായി അതുവഴി കടന്നുപോകുന്ന ബത്തേരി സ്റ്റേഷനിലെ ട്രാഫിക് പോലീസാണ് യാദൃച്ഛികമായി എത്തിയത്.

പോലീസ് വാഹനത്തിൽ സുരക്ഷിതസ്ഥാനത്ത് എത്തിക്കാൻ തയ്യാറായെങ്കിലും വാഹനം അവിടെ നിർത്തിയിടാൻ നംഷിൽ മടിച്ചു. തുടർന്ന് കേടായ വാഹനം നന്നാക്കാൻ ശ്രമം നടത്തി. ഒന്നരമണിക്കൂർ പരിശ്രമത്തിനൊടുവിൽ നേരത്തേ ഹൈവെ പോലീസിന്റെ ഡ്രൈവറായിരുന്ന സുരേഷ്‌കുമാർ വാഹനം സ്റ്റാർട്ടാക്കി. വാഹനം നന്നാക്കുമ്പോൾ പോലീസ് വാഹനത്തിന്റെ വെളിച്ചത്തിൽ വന്യമൃഗങ്ങൾ വരുന്നുണ്ടോയെന്ന് ഒന്നിച്ചുള്ള പോലീസുകാർ നോക്കിക്കൊണ്ടിരുന്നു. പുലർച്ചെ മൂന്നിന് കുടുംബത്തെ പോലീസ് സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തേക്ക് കടത്തിവിട്ടു. സുരേഷിനുപുറമേ ബത്തേരി ട്രാഫിക് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ പി.ആർ. വിജയൻ, സിവിൽ പോലീസ് ഓഫീസറായ നിജോ എന്നിവരാണ് രക്ഷകരായത്. ‘എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. കേരള പോലീസിന് ബിഗ് സല്യൂട്ട്’-നംഷിൽ വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രധാന മണ്ഡലങ്ങളിലെ പരാജയം വേദനിപ്പിച്ചു ; പാർട്ടി ഇനിയും ഐക്യത്തോടെ മുന്നോട്ട് പോകും :...

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് സിപിഐയിലെ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊളളുന്നുവെന്ന് സിപിഐ സംസ്ഥാന...

നിർമ്മാണത്തിന് ചെലവായത് 1800 കോടി രൂപ ; രാമക്ഷേത്ര സംഭാവന ക്രമക്കേട് ആരോപണങ്ങളിൽ...

0
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭരണസംവിധാനം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനായി തിരുമല തിരുപ്പതി...

​ കിടപ്പുമുറിയിൽ സിസിടിവി; 26കാരിയുടെ മരണത്തിൽ ഭർത്താവിന്റെ ക്രൂരതകൾ വെളിപ്പെടുത്തി പെൺകുട്ടിയുടെ മാതാപിതാക്കൾ...

0
മുംബൈ: കിടപ്പുമുറിയിൽ അടക്കം സിസിടിവി വച്ച് ഡോക്ടറായ ഭർത്താവിന്റെ നിരീക്ഷണം. അയൽവാസിയായ...

ആക്രമണം തുടരുന്നിടത്തോളം ഹോർമുസ് കടലിടുക്ക് അടച്ചിടും : ഇറാൻ നിലപാട് കടുപ്പിക്കുന്നു

0
ടെഹ്റാൻ: ലെബനന് നേരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളും പരമാധികാര ലംഘനങ്ങളും തുടരുന്നിടത്തോളം...