പഴമയുടെ പെരുമ വിളിച്ചോതി വെള്ളായണിയിലെ കളിത്തട്ട്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പഴമയുടെ പെരുമ വിളിച്ചോതി വെള്ളായണിയിലെ കളിത്തട്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള കളിത്തട്ട് ഇന്നും നിലനിന്നു പോകുന്നത് നാട്ടുകാരുടെ സംരക്ഷണത്തിലാണ്. വെള്ളായണി ക്ഷേത്രത്തിന് മുന്നിലുള്ള നൂറ്റാണ്ടുകൾ പഴക്കമുളള കളിത്തട്ട് പുതുതലമുറയ്ക്ക് ഒരു കൗതുകമാണ്. വേനൽ കാലത്ത് ഈ കളിത്തട്ട് പലർക്കും ഒരു അനുഗ്രഹമാണ്. വൈകുന്നേരങ്ങളിൽ കളി തമാശകൾ പറഞ്ഞ് നേരം ചിലവഴിക്കാൻ പലരും ഇവിടെ എത്താറുണ്ട്. വർഷാവർഷം ഓല മേയുന്നത് ഉൾപ്പടെ നാട്ടുകാർ ചേർന്നാണ്.

ക്ഷേത്രങ്ങളുടെയും മറ്റും സമീപത്ത് വിശ്രമത്തിനോ വിനോദങ്ങൾക്കോ വേണ്ടി ചുവട്ടിൽ പലകത്തട്ടോടുകൂടി മണ്ഡപത്തിന്റെ ആകൃതിയിൽ കെട്ടിയുണ്ടാക്കിയ സ്ഥലം ആണ് കളിത്തട്ട്. പണ്ട് കാലങ്ങളിൽ തുള്ളൽ ഉൾപ്പടെയുള്ള കലാപ്രകടനങ്ങൾക്കുള്ള അരങ്ങായും കളിത്തട്ടുകൾ ഉപയോഗിച്ചിരുന്നു. പല പുരാതന ക്ഷേത്രങ്ങൾക്ക് മുന്നിലും പണ്ട് കളിത്തട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും ഇന്ന് ഇവയിൽ ഭൂരിഭാഗവും ഓർമ്മ മാത്രമാണ്.

സംസ്ഥാനത്തിൻ്റെ വിവിധ ഇടങ്ങളിൽ ചുരുക്കം ചിലത് ഇപ്പോഴും നിലനിന്നു പോകുന്നുണ്ട്. ഇവയിൽ പലതും നവീകരിച്ചു നില നിറുത്തിയപ്പോൾ മറ്റ് ചിലത് ഇപ്പോഴും പഴമ വിളിച്ചോതി അങ്ങനെ തന്നെ സംരക്ഷിച്ചു പോരുന്നു. വെള്ളായണിയിലെ കളിത്തട്ടിലെ, പലകകൾ ഉൾപ്പടെ പഴക്കം ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ആകെ മേൽക്കൂരയും തൂണുകളും ബന്ധിപ്പിക്കുന്ന സ്ഥലത്ത് നീളത്തിൽ ഇരുമ്പ് പട്ട മാത്രമാണ് പുതിയതായി നൽകിയിരിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇടുക്കിയിൽ സ്കൂൾ വിദ്യാർഥി പ്രസവിച്ചു ; സഹപാഠിക്കെതിരെ കേസ്

0
ഇടുക്കി: ഇടുക്കിയിൽ സ്കൂൾ വിദ്യാർഥി പ്രസവിച്ചു. സംഭവത്തിൽ സഹപാഠിക്കെതിരെ പോലീസ് കേസെടുത്തു....

ഭിന്നശേഷിക്കാരിയായ 17 വയസുകാരിക്ക് റിഹാബിലിറ്റേഷൻ സെൻററിൽ ക്രൂര മർദ്ദനമെന്ന് പരാതി

0
ആലപ്പുഴ: ഭിന്നശേഷിക്കാരിയായ 17 വയസുകാരിക്ക് റിഹാബിലിറ്റേഷൻ സെൻററിൽ ക്രൂര മർദ്ദനമെന്ന് പരാതി....

നിയന്ത്രണം നഷ്ടപ്പെട്ട കാർ പാഞ്ഞെത്തിയത് ഹൈവേ പട്രോളിംഗ് സംഘത്തിന് നേരെ , ഇടിച്ചു തെറിപ്പിച്ചു...

0
കാസർകോട് : നിയന്ത്രണം വിട്ടെത്തിയ മാരുതി കാർ ഇടിച്ച് ഹൈവേ പട്രോളിംഗ്...

ഉദ്ധവ് താക്കറെയ്ക്ക് തിരിച്ചടി ; നിർണായക യോഗത്തിൽ പങ്കെടുത്തത് മൂന്ന് എംപിമാർ മാത്രം

0
ദില്ലി: ശിവസേന ഉദ്ധവ് താക്കറെ പക്ഷം പിളർപ്പിന്റെ വക്കിൽ നിൽക്കെ, ദില്ലിയിൽ...