കോഴിക്കോട് : കൊവിഡ് ബാധിച്ച് മരിച്ച വീട്ടമ്മയുടെ മൃതദേഹം സംസ്കരിക്കുന്നത് അനിശ്ചിതത്വത്തിൽ. മൃതദേഹം സംസ്കരിക്കുന്ന ഭൂമിയെ ചൊല്ലിയുള്ള തർക്കമാണ് കാരണം. കോഴിക്കോട് ഉള്ളിയേരി മുണ്ടോത്ത് പറായിയുടെ സംസ്കാരമാണ് അനിശ്ചിതത്വത്തില്‍ ആയിരിക്കുന്നത്.
സ്ഥലം ഇല്ലാത്തതിനാൽ മൃതദേഹം ഉള്ളിയേരി മലബാർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോലീസും റവന്യൂ ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളുമായും സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ഉന്നയിച്ചവരുമായി ചർച്ച നടത്തുകയാണ്. മെഡിക്കല്‍ കോളേജിന് മുന്നിൽ മരിച്ച വീട്ടമ്മയുടെ ബന്ധുക്കൾ പ്രതിഷേധിച്ചു.