വിളക്കെഴുന്നള്ളത്ത്, നായാട്ടുവിളിക്ക് സമാപനം

For full experience, Download our mobile application:
Get it on Google Play

ശബരിമല : മകരവിളക്ക് മഹോത്സവത്തിന്റെ പ്രധാന ചടങ്ങായ കളമെഴുത്ത്, വിളക്കെഴുന്നള്ളത്ത്, നായാട്ടുവിളിക്ക് സമാപനം. മാളികപ്പുറം മണിമണ്ഡപത്തില്‍ മകരസംക്രമ ദിനം മുതല്‍ അഞ്ച് ദിവസത്തേയ്ക്കായിരുന്നു കളമെഴുത്ത്. അവസാന ദിനമായ ഇന്ന് (ജനുവരി 18) തിരുവാഭരണ വിഭൂഷിതനായ ധര്‍മശാസ്താവിനെ വരച്ചു. ബാലമണികണ്ഠവേഷം, വില്ലാളിവീരന്‍, രാജകുമാരന്‍, പുലിവാഹനന്‍ എന്നീ രൂപങ്ങളായിരുന്നു ആദ്യ നാലു ദിവസങ്ങളില്‍. അയ്യപ്പന്റെ ബാല്യം, കൗമാരം, യൗവനം, കര്‍മപൂര്‍ത്തീകരണം, ധര്‍മശാസ്താവിലേക്കുള്ള പരിണാമം എന്നിങ്ങനെയാണ് സങ്കല്‍പം. റാന്നി കുന്നയ്ക്കാട്ട് കുടുംബത്തിലെ രതീഷ് അയ്യപ്പകുറുപ്പ്, അജിത് ജനാര്‍ദന കുറുപ്പ്, ജയകുമാര്‍ ജനാര്‍ദനകുറുപ്പ് എന്നിവര്‍ നേതൃത്വം നല്‍കി.

പന്തളം കൊട്ടാരം നല്‍കിയ മഞ്ഞള്‍, ഉമിക്കരി, വാകപ്പൊടി, മഞ്ഞളും ചുണ്ണാമ്പും ചേര്‍ത്തുള്ള സിന്ദൂരം എന്നിവ ഉപയോഗിച്ച് കളമെഴുതി. കളമെഴുത്തിന് ശേഷം തലപ്പാറമല, ഉടുമ്പാറമല എന്നിവയുടെ കൊടികള്‍, വാദ്യോപകരണങ്ങള്‍, തീവെട്ടി, കുത്തുവിളക്ക് എന്നിവയുമായി ശരകുത്തിയിലേക്ക് എഴുന്നള്ളി നായാട്ടുവിളിച്ചു. ആദ്യ നാലു ദിവസം പതിനെട്ടാം പടിക്ക് താഴെയുള്ള നിലപാട് തറയില്‍ നിന്ന് തെക്കോട്ട് നോക്കിയായിരുന്നു നായാട്ടുവിളി. ഉത്സവത്തിനെത്തിയ ഭക്തരെ ക്ഷേത്ര അതിര്‍ത്തിയിലെത്തിച്ച് യാത്രയാക്കുന്നു എന്നതാണ് ശരംകുത്തിയിലേക്കുള്ള എഴുന്നള്ളത്തിന്റെ വിശ്വാസം. ഉത്സവ വേളയില്‍ ശബരിമലയില്‍ നിന്ന് ഉള്‍ക്കാടുകളിലേക്ക് പോയ അയ്യപ്പസ്വാമിയുടെ കാവലാളുകളായ ഭൂതഗണങ്ങളേയും മലദൈവങ്ങളേയും അയ്യപ്പസ്വാമി നേരിട്ട് വിളിച്ച് ശബരിമലയിലേക്ക് കൂട്ടിക്കൊണ്ടു വരുന്നു എന്ന സങ്കല്‍പത്തിലാണ് നായാട്ടുവിളി.

റാന്നി -പെരുനാട് പുന്നമൂട്ടില്‍ കുടുംബത്തിലെ പി.ജി. മഹേഷ് നായാട്ടുവിളിയിലെ ശീലുകള്‍ ചൊല്ലി. പദ്യരൂപത്തില്‍ ചിട്ടപ്പെടുത്തിയ അയ്യപ്പസ്വാമിയുടെ ഐതിഹ്യം ആസ്പദമാക്കിയ 576 ശീലുകളാണിത്. ശരംകുത്തിയില്‍ നിന്ന് തീവെട്ടിയും മേളവുമില്ലാതെ നിശശ്ബദമായി മടങ്ങിയ സംഘം മാളികപുറത്തെത്തി. തുടര്‍ന്ന് മാളികപ്പുറം മേല്‍ശാന്തി, നായാട്ടുവിളി സംഘം, തിരുവാഭരണ പേടകവാഹക സംഘം, കുത്തുവിളക്ക് എടുക്കുന്ന കഴകം എന്നിവര്‍ക്ക് മണിമണ്ഡപം കര്‍മികള്‍ കിഴിപ്പണം നല്‍കി. തുടർന്ന് കളം മായ്ച്ചതോടെ ചടങ്ങ് അവസാനിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മന്ത്രിയായത് മെഡിക്കൽ കോളജിനു വേണ്ടിയെന്ന് രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: മന്ത്രിയായത് മെഡിക്കൽ കോളജിനു വേണ്ടിയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ...

ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ നിന്നും മുഖ്യമന്ത്രിയെ ഒഴിവാക്കിയിട്ടില്ലെന്ന് ചാണ്ടി ഉമ്മൻ

0
തൃശൂർ: ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ നിന്നും മുഖ്യമന്ത്രി വിഡി സതീശനെ ഒഴിവാക്കിയിട്ടില്ലെന്ന്...

ബിജെപി ഫണ്ട് തട്ടിപ്പ് : പാർട്ടിപതാക നിർമിക്കാൻ 31 ലക്ഷം രൂപ കമ്മിഷൻ ;...

0
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടിപ്പതാകയും അനുബന്ധ സാമഗ്രികളും നിർമിച്ചതിന്...

പ്രതിപക്ഷ ഉപനേതൃസ്ഥാനം : സിപിഐക്ക് അര്‍ഹതയുണ്ട്, ന്യായമായ ആവശ്യമെന്ന് ഡി രാജ

0
ഡൽഹി : പ്രതിപക്ഷ ഉപനേതൃ സ്ഥാനമെന്ന ആവശ്യത്തിലുറച്ച് സിപിഐ ദേശീയ നേതൃത്വം....